Wednesday, December 29, 2010

വള്വക്കാട് ശാഖാ എസ്. കെ. എസ്. എസ്. എഫ്.

വള്വക്കാട്: വിദ്യാര്‍ത്ഥി യുവ സമുഹം ധാര്‍മികമായി അധ:പതിക്കുന്ന ഇക്കാലത്ത് അവരെസത്യസരണിയിലേക്ക്‌ നയിക്കേണ്ട ബാധ്യതയാണ് എസ്. കെ. എസ്. എസ്. എഫ്. ഏറ്റെടുക്കേണ്ടതെന്നുവള്വക്കാട് ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ്‌ ലത്വീഫി പ്രസ്താവിച്ചു.
ശാഖാ എസ്. കെ. എസ്. എസ്. എഫ്. യോഗത്തില്‍ പ്രസംഗിക്കുക യായിരുന്നു അദ്ദേഹം.Dr. .ജി.കെ. റഊഫ് അധ്യക്ഷത വഹിച്ചു.
ജമഅത്ത് സെക്രട്ടറി എം. യൂസുഫ് ഹാജി ഉദ്ഘാടനം ചെയ്തു. എന്‍. മുഹമ്മദ്‌ കുഞ്ഞി ഹാജി, . എം. പി. ഹംസ മൌലവി, .കെ. ഹാഷിം, അബ്ദുല്‍ റഹ്മാന്‍ ഉദിനൂര്‍, ഇസ്മാഈല്‍ മാസ്റ്റര്‍ കക്കുന്നം സംസാരിച്ചു.
ഭാരവാഹികള്‍:
വി.പി. കുഞ്ഞബ്ദുള്ള മാസ്റ്റര്‍ - പ്രസിഡണ്ട്‌
Dr. .ജി.കെ. റഊഫ്, മുഹമ്മദ്‌ യമാനി - വൈ: പ്രസിഡണ്ട്‌
ഉനൈസ്. കെ. - ജന: സെക്രട്ടറി
അബ്ദുല്‍ ഹസീബ്. കെ.വി.വി. - വര്‍ക്കിംഗ് സെക്രട്ടറി
ശബീബ്. വി.എന്‍., റിയാസ്. . , അബൂബക്കര്‍. വി.പി - ജോ: സെക്രട്ടറി
മുര്ഷിദ് അഷ്‌റഫ്‌ - ട്രഷറര്‍
ട്രെന്‍ഡ്: റമീസ് എന്‍.പി. ശഫീഖ് എം.
വി.പി. കുഞ്ഞബ്ദുള്ള സ്വാഗതവും ഉനൈസ്. കെ. നന്ദിയും പറഞ്ഞു.

reporter : കെ.വി.വി. കുഞ്ഞബ്ദുള്ള (055 92 58 583 )

മനുഷ്യ ജാലിക തൃക്കരിപ്പൂരില്‍

Saturday, December 25, 2010

ത്വാഖ അഹ്‌മദ് മുസ്ലിയാര്‍ എം. ഐ. സി പ്രസിഡണ്ട്

ചട്ടഞ്ചാല്‍: ത്വാഖ അഹ്‌മദ് മുസ്‌ലിയാരെ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ശനിയാഴ്ച ചേര്‍ന്ന കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ഒഴിവിലേക്ക്, എം.ഐ.സിയുടെ തലവനായി ഖാസി ത്വാഖ അഹ്‌മദ് മുസ്ലിയാരെ തിരഞ്ഞെടുത്തത്.

ഖാസി സി.എം. അബ്ദുല്ല മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് പ്രമുഖ പണഡിതനായ തളങ്കരയിലെ ഖാസിയാറകത്ത് അഹ്‌മദ് മുസ്ലിയാരെ (ത്വാഖ) നേരത്തെ മംഗലാപുരത്തും, കീഴൂരിലും ഖാസിയായി നിയമിച്ചിരുന്നു.

Thursday, December 23, 2010

മനുഷ്യ ജാലിക തൃക്കരിപ്പൂരില്‍

തൃക്കരിപ്പൂര്‍‌: രാജ്യരക്ഷയ്‌ക്ക്‌ സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി ജനുവരി 26ന്‌ തൃക്കരിപ്പൂരില്‍ നടക്കുന്ന എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ന്റെ മനുഷ്യജാലികയുടെ വിജയത്തിന്‌ 501 അംഗ സ്വാഗതസംഘം രുപീകരിച്ചു. തൃക്കരിപ്പൂര്‍ റെയ്‌ഞ്ച്‌ കാര്യാലയത്തില്‍ ചേര്‍ന്ന സ്വാഗതസംഘരുപീകരണ കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ ചുഴലി മുഹിയിദ്ദീന്‍ മൗലവി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ജന.സെക്രട്ടറി റഷീദ്‌ ബെളിഞ്ചം വിഷയം അവതരിപ്പിച്ചു. കെ.ടി.അബ്‌ദുല്ല മൗലവി, ഹാരിസ്‌ ദാരിമി ബെദിര, സുഹൈര്‍ അസ്‌ഹരി, താജുദ്ദീന്‍ ദാരിമി പടന്ന, അബ്‌ദുള്‍ സത്താര്‍ ചന്തേര, ഹനീഫ്‌ കുമ്പഡാജെ, ആലിക്കുഞ്ഞി ദാരിമി പ്രസംഗിച്ചു. ഇസ്‌മായില്‍ കക്കുന്നം സ്വാഗതവും നാഫിഅ്‌ അസ്‌അദി നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികള്‍: മുഖ്യരക്ഷാധികാരികള്‍: യു.എം.അബ്‌ദുറഹ്‌മാന്‍ മൗലവി, മാണിയൂര്‍ അഹമ്മദ്‌ മൗലവി. രക്ഷാധികാരികള്‍: എം.എ. ഖാസിം മുസ്ല്യാര്‍, ചെര്‍ക്കളം അബ്‌ദുള്ള, കെ.ടി.അബ്‌ദുള്ള മൗലവി, കെ.ടി.അബ്‌ദുള്ള ഫൈസി, എന്‍.എ.നെല്ലിക്കുന്ന്‌, ചുഴലി മുഹ്‌യദ്ദീന്‍ മൗലവി, എം.സി.ഖമറുദ്ദീന്‍, എം.മുഹമ്മദ്‌ കുഞ്ഞി തൃക്കരിപ്പൂര്‍, കണ്ണൂര്‍ അബ്‌ദുള്ള മാസ്റ്റര്‍, പി.കെ.ഫൈസല്‍ എടച്ചാക്കൈ, ചെയര്‍മാന്‍: ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര, വൈസ്‌ ചെയര്‍മാന്‍: ഏ.ജി.സി.ബഷീര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ്‌ ബെളിഞ്ചം, സയ്യിദ്‌ അന്‍വര്‍ ഇബ്രാഹിം തങ്ങള്‍ ബീരിച്ചേരി, പി.വി.അഹമ്മദ്‌ ശരീഫ്‌, വി.കെ.ബാവ, ടി.പി.അബ്‌ദുള്ള കുഞ്ഞി, ജന.കണ്‍വീനര്‍: താജുദ്ദീന്‍ ദാരിമി പടന്ന, കണ്‍വീനര്‍: ഖാലിദ്‌ വെള്ളാപ്പ്‌, സത്താര്‍ വടക്കുമ്പാട്‌, ഹാരിസ്‌ ദാരിമി, സുഹൈര്‍ അസ്‌ഹരി, മുഹമ്മദലി നീലേശ്വരം, ദുല്‍ഫിക്കറലി പെരുമ്പട്ട.ട്രഷറര്‍ ടി.കെ.സി.അബ്‌ദുല്‍ ഖാദിര്‍ ഹാജി ചെറുവത്തൂര്‍.

വിവാഹ മാമാങ്കം

കാസര്‍കോട്‌: വിവാഹ മാമാങ്കത്തിന്‌ പെണ്‍കുട്ടികളുടെ അറബി ഡാന്‍സ്‌ തരംഗം സൃഷ്ടിക്കുന്നു. വിവാഹഘോഷങ്ങളും ധൂര്‍ത്തും ഒഴിവാക്കണമെന്ന ആവശ്യം ജമാഅത്ത് യോഗങ്ങളിലും, മഹല്ലുകളിലും ചര്‍ച്ച ചെയ്യപ്പെട്ട്‌ കൊണ്ടിരിക്കുന്നതിനിടയില്‍ തന്നെയാണ്‌ അറബി ഡാന്‍സ്‌ എന്ന പേരില്‍ പെണ്‍കുട്ടികളുടെ വിഭ്രമിപ്പിക്കുന്ന പ്രകടനം അരങ്ങു തകര്‍ക്കുന്നത്‌. 25,000 രൂപവരെയാണ്‌ അറബി ഡാന്‍സിനായി വാങ്ങുന്നത്‌. പ്രത്യേകം കലാകാരികളെത്തന്നെ ഇതിനായി ഒരുക്കുന്നുണ്ട്‌. ഒപ്പനയില്‍ പയറ്റിത്തെളിഞ്ഞ പെണ്‍കുട്ടികളാണ്‌ ഇപ്പോള്‍ അറബി ഡാന്‍സ്‌ എന്ന പേരില്‍ നൃത്തം അവതരിപ്പിക്കുന്നത്‌. സാധാരണക്കാരുടെ വീടുകളില്‍ ഇത്തരം ഡാന്‍സും, പാട്ടും ഇല്ലെങ്കില്‍ തങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന്‌ വരെ യുവാക്കള്‍ പറയാന്‍ തുടങ്ങിയിട്ടുണ്ട്‌.

വധുവുന്റെ പിതാവും, വരനും രണ്ട് സാക്ഷികളും സംബന്ധിക്കുന്ന ചടങ്ങ്‌ മാത്രമാണ്‌ വിവാഹത്തിലെ പ്രധാനപ്പെട്ട ഇനം. സന്തോഷത്തിന്‌ വേണ്ടി ലളിതമായ ഭക്ഷണവും ഒരുക്കാറുണ്ട്‌. എന്നാല്‍ ഇതില്‍ നിന്നൊക്കെ മാറി രാത്രിയും പകലും നൃത്തവും, പാട്ടും, കൂത്തും പല വിവാഹങ്ങളിലും നടന്നു വരുന്നുണ്ട്‌. ഗാനമേള, ബൈക്ക്‌ റൈസ്‌, പടക്കം പൊട്ടിക്കല്‍, ഒപ്പന തുടങ്ങിയവ തനത്‌ സംസ്‌കാരത്തിന്‌ നിരക്കാത്ത രീതിയിലാണ് വിവാഹത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്യുന്നത്‌. വരനെ ദഫ്‌ മുട്ടി ആനയിക്കുന്ന രീതിയാണ് മുമ്പ് കാലത്ത് ഉണ്ടായിരുന്നത്. ഒപ്പന പോലും വിവാഹത്തില്‍ വേണ്ടെന്ന നിലപാട്‌ പണ്ഡിതന്മാര്‍ക്കുണ്ട്‌.

വിവാഹത്തലേന്ന് രാത്രി മദ്യപിക്കാനും നൃത്തം ചെയ്യാനും പണം ചോദിച്ച്‌ വരനെയും, ബന്ധുക്കളെയും സമീപിക്കുന്ന പ്രവണതയും വളര്‍ന്ന്‌ വരികയാണ്‌. റോഡില്‍ ഒരു മുള്ള്‌ കണ്ടാല്‍ അത്‌ നീക്കണമെന്നാണ്‌ മതം അനുശാസിക്കുന്നത്. ഇതിനിടയിലാണ്‌ ബൈക്ക്‌ റൈസും മറ്റും നടത്തി ഗതാഗതം സ്‌തംഭിപ്പിച്ചു കൊണ്ട്‌ മണവാളനെ ആനയിക്കുന്നത്‌. മിക്കവാറും എല്ലാ കല്ല്യാണങ്ങളിലും വഴിതടസ്സം സൃഷ്ടിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. മണവാളനെ വേഷം കെട്ടിക്കുന്ന(കോലം കെട്ടിക്കുന്ന)തും വ്യാപകമായിട്ടുണ്ട്‌. ആണിനെ പെണ്ണാക്കിയും, പെണ്ണിനെ ആണ്‍ വേഷം കെട്ടിച്ചും വിവാഹം കൊഴുപ്പിക്കുന്നത്‌ ഒഴിവാക്കാന്‍ ജമാഅത്ത് കമ്മറ്റികള്‍ ഉണരണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്‌.

ഓട്ടോ ഡ്രൈവരായ മണവാളനെ കാക്കി വേഷം ധരിപ്പിച്ച് ഓട്ടോയിലും, മത്സ്യത്തൊഴിലാളിയെ വട്ടി ചുമന്നും, പിന്നെ കൊറഗ വേഷം കെട്ടിച്ചും, കാള വണ്ടിയിലും, ഉന്തുവണ്ടിയിലും, വീല്‍ചെയറിലുമായി വരനെ കൊണ്ട്‌ പോകുന്നത് നിത്യസംഭവമാണ്. വരനൊപ്പം പോകുന്ന യുവാക്കളെയും മറ്റുള്ളവരെയും ചായങ്ങള്‍ തേയ്‌പ്പിക്കുന്നതും ഗതാഗതം മുടക്കി നടുറോഡില്‍ വരനെ കിടത്തി കെയ്ക്ക് മുറിപ്പിക്കുക, വധൂവരന്മാരെ ആദ്യ രാത്രിയില്‍ വധുവിന്റെ വീട്ടിലേക്ക് പോകാനനുവദിക്കാതെ ലോഡ്ജ് മുറിയെടുത്ത് താമസിപ്പിക്കുക, ഇവരെ പുലരുവോളം ദീര്‍ഘ യാത്ര ചെയ്യിപ്പിക്കുക തുടങ്ങിയവയാണ് പതിവ് ആഭാസങ്ങള്‍. മണവാട്ടിയുടെ മുറിയില്‍ കയറിയിരുന്ന് പുറത്തിറങ്ങാന്‍ തുക ചോദിക്കുന്ന മണവാളന്റെ സുഹൃത്തുക്കള്‍ പുലര്‍ച്ചെ വരെ ബഹളം വെച്ച് ആദ്യരാത്രി തന്നെ ഭീകരമാക്കുന്ന സംഭവങ്ങളും പണം നല്‍കാന്‍ തയ്യാറാകാത്ത പക്ഷം മണിയറ തകര്‍ക്കുന്ന സംഭവങ്ങളും നാട്ടില്‍ അനേകം. മാന്യമായി ജീവിക്കുന്ന പലരും ഇത്തരം വിവാഹത്തിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കാത്ത അവസ്ഥയുണ്ട്‌. പരമ്പരാഗത രീതിയിലുള്ള വസ്‌ത്രധാരണം വിവാഹിതര്‍ ഉപേക്ഷിച്ച് നാളുകളേറെയായി.

മത പണ്ഡിതര്‍ ജുമുഅക്ക്‌ ശേഷം നടത്തുന്ന പ്രസംഗങ്ങളിലും മറ്റു ഉല്‍ബോധനങ്ങളിലും ഇത്തരം ആഘോഷങ്ങളും, ധൂര്‍ത്തും ഒഴിവാക്കണമെന്ന നിരന്തരം ആവശ്യപ്പെടുന്നുണടെങ്കിലും ആരും ചെവി കൊടുക്കിന്നില്ല. പണ്ഡിതന്മാരുടെ വാക്കുകള്‍ക്ക്‌ ജമാഅത്ത്‌ ഭാരവാഹികളും വില കല്‍പിക്കാത്ത സ്ഥിതിയാണ്‌. മിക്ക ജമാഅത്തു കമ്മിറ്റികളുടെയും തലപ്പത്ത്‌ രാഷ്ട്രീയ നേതാക്കള്‍ പ്രതിഷ്‌ഠിക്കപ്പെട്ടതിനാല്‍ യുവാക്കളുടെ ഈ പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പരിപാടികളെന്ന പേരില്‍ ചിലപ്പോഴെങ്കിലും നടക്കുന്ന പേക്കൂത്തുകളുടെ അണിയറയിലോ പിന്നണിയിലോ ഉള്ളവരോ ചടങ്ങിന് പൊലിമയേകാന്‍ പടക്കം സ്പോണ്‍സര്‍ ചെയ്ത മുതലാളിയോ പള്ളിയില്‍ കയറിയിരുന്ന് മറ്റുള്ളവരുടെ വീടുകളില്‍ ഇതൊന്നും പാടില്ലെന്ന് പറഞ്ഞാല്‍ ആരും അനുസരിക്കില്ലെന്നതും സത്യമാണ്. സ്ത്രീധന വിരുദ്ധ മുന്നേറ്റങ്ങള്‍ നടത്തിവരുന്നു എന്ന് അവകാശപ്പെടുന്നവരില്‍ ചിലരെങ്കിലും നന്നായി സ്ത്രീധനം വാങ്ങിയവരോ മക്കള്‍ക്ക് സ്ത്രീധനം നല്‍കിയവരോ ആയിരിക്കും. നാട്ടിലെ യുവാക്കളെ നന്മയിലേക്ക് വഴികാട്ടേണ്ടതിന് പകരം കാര്യലാഭത്തിന് ഉപയോഗിക്കുകയും അവര്‍ ചെയ്യുന്ന എല്ലാ തിന്മകള്‍ക്കും കൂട്ടുനില്‍ക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരെ തന്നെയാണ് ഇക്കാര്യത്തില്‍ നാട്ടുകാര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.

ഏതായാലും മതവിധി പാലിക്കാത്ത വിവാഹത്തില്‍ ജമാഅത്തോ, കാര്‍മികത്വം വഹിക്കേണ്ട പണ്ഡിതന്മാരോ സഹകരിക്കാതിരുന്നാല്‍ തന്നെ അവസാനിപ്പിക്കാന്‍ കഴിയുന്ന ഈ വിഷയം ഇപ്പോഴും ആഭാസകരമായി തുടരുന്നു എന്നത്‌ സജീവ ചര്‍ച്ചയായിട്ടുണ്ട്. ലളിതവും മാതൃകാപരവുമായ വിവാഹങ്ങള്‍ നിരവധി നടക്കുന്നുണ്ടെങ്കിലും കൂടുതലും ധൂര്‍ത്തും ആഭാസവും പ്രകടമാക്കുന്നവയാണ്‌. ഈ അപചയം ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കാത്ത സ്ഥിതി ഉണ്ടായാല്‍ പാവപ്പെട്ടവരെയാണ്‌ അത്‌ ദോഷകരമായി ബാധിക്കുക. ദീന-ദാന-ധര്‍മ്മ പ്രവര്‍ത്തികള്‍ വിവാഹത്തിന്റെ ഭാഗമായി നടത്തി അതിന്റെ പുണ്യം നേടുന്നതിന്‌ പകരം മറ്റൊന്നും വിശ്വാസികള്‍ക്ക്‌ പാടില്ല.

ധൂര്‍ത്തിനായി ചിലവഴിക്കുന്ന ലക്ഷങ്ങളുണ്ടെങ്കില്‍ പാവപ്പെട്ടവരും, നിര്‍ധനരുമായ നിരവധി പെണ്‍കുട്ടികളുടെ വിവാഹം കഴിയുമെന്ന്‌ ജമാഅത്തും, മഹല്ല്‌ നിവാസികളും ചിന്തിക്കേണ്ട സമയം അതിക്രമിമിച്ചിരിക്കുകയാണെന്ന്‌ വിലയിരുത്തുന്നു.

എസ്.കെ.എസ്.എസ്.എഫ് കാസറഗോഡ് ജില്ലാ ഭാരവാഹികള്‍

റിപ്പോര്‍ട്ടര്‍: അബ്ദുള്ള വള്വക്കാട്
കാസര്‍ഗോഡ്: എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ രണ്ട് ദിവസത്തെ പ്രതിനിധി സമ്മേളനത്തോടെ സമാപിച്ചു. സമാപന കൌണ്‍സില്‍ മീറ്റില്‍ ഭാരവാഹികളായി ഇബ്രാഹിം ഫൈസി ജെഡിയാര്‍ (പ്രസിഡണ്ട്), റഷീദ് ബെളിഞ്ചം (ജന: സെക്രട്ടറി), ഹാരിസ് ദാരിമി ബെദിര(ട്രഷറര്‍), താജുദ്ദീന്‍ ദാരിമി ത്രിക്കരിപ്പൂര്‍, മുഹമ്മദ് ഫൈസി മഞ്ചേശ്വരം, ഹാഷിം ദാരിമി ദേലമ്പാടി (വൈസ് പ്രസിഡണ്ടുമാര്‍), സുഹൈര്‍ അസ്‌ഹരി ഉറുമി(വര്‍ക്കിംഗ് സെക്രട്ടറി), സത്താര്‍ ചന്തേര, ഹബീബ് ദാരിമി പെരുമ്പട്ട, അഷ്‌റഫ് അസ്‌ഹരി ഉറുമി (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. കൌണ്‍‌സില്‍ മീറ്റ് സംസ്ഥാന ജനള്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഉദ്‌ഘാടനം ചെയ്‌തു. അബൂബക്കര്‍ സാലൂദ് നിസാമി അദ്ധ്യക്ഷനായിരുന്നു. സയ്യിദ് ഹാദി തങ്ങള്‍, ബഷീര്‍ ദാരിമി തളങ്കര, കെ.യു.ദാവൂദ് എന്നിവര്‍ പ്രസംഗിച്ചു. ഇബ്രാഹിം ഫൈസ് ജെഡിയാര്‍ സ്വാഗതവും റഷീദ് ബെളിഞ്ചം നന്ദിയും പറഞ്ഞു.

Monday, October 25, 2010

ടോണി ബ്ലെയറിന്റെ ഭാര്യാസഹോദരി ഇസ്ലാം മതം സ്വീകരിച്ചു

ലണ്ടന്‍ : ബ്രിട്ടനിലെ മുന്‍പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ഭാര്യാസഹോദരി ഇസ്ലാം മതം സ്വീകരിച്ചു. ഇറാനില്‍ തനിക്കുണ്ടായ 'വിശുദ്ധ അനുഭവങ്ങള്‍' ആണ് ഇസ്ലാം മതം പ്രേരിപ്പിച്ചതെന്നു ലോറന്‍ ബൂത്ത് പറഞ്ഞു. ലോറന്‍ ബൂത്ത് പത്രപ്രവര്‍ത്തകയാണ്. ടോണി ബ്ലെയറിന്റെ ഭാര്യ ഷെറിയുടെ അര്‍ധസഹോദരിയാണ് ലോറന്‍.

ഇറാനിലെ ഖോം സിറ്റിയിലെ ഫാതിമ അല്‍ മോസമിന്റെ പേരിലുളള പുണ്യസ്ഥലം സന്ദര്‍ശിച്ചതിനു ശേഷമാണ് ലോറന്‍ ഈ തീരുമാനമെടുത്തത്. ആറ് ആഴ്ചയ്ക്കു മുന്‍പായിരുന്നു സന്ദര്‍ശനം. 'പുണ്യസ്ഥലം സന്ദര്‍ശിച്ചതിനു ശേഷം ഇസ്ലാമിലെ ആധ്യാത്മികതയെക്കുറിച്ചു കൂടുതല്‍ അറിഞ്ഞു. അതു തന്ന സന്തോഷം വലുതായിരുന്നു. അങ്ങനെയാണ് ഇസ്ലാമാകാന്‍ തീരുമാനിച്ചത'്. ബ്രിട്ടനില്‍ തിരിച്ചെത്തിയ ഉടന്‍ അവര്‍ മതംമാറുകയായിരുന്നു. ലോറന്‍ പറഞ്ഞു. ഇനി വീടു വിട്ടു പുറത്തുപോകുമ്പോഴെല്ലാം ബുര്‍ഖ ധരിക്കുമെന്നും അഞ്ചുനേരം നമസ്‌കരിക്കുമെന്നും പറ്റുന്ന സമയങ്ങളില്‍ പള്ളിയില്‍ പോകുമെന്നും അവര്‍ പറഞ്ഞു.

'ഇപ്പോള്‍ എല്ലാ ദിവസവും ഖുറാന്‍ വായിക്കുന്നുണ്ട്. ഇനി പന്നിയുടെ മാംസം കഴിക്കില്ല. 45 ദിവസമായിട്ട് ഒരു തുള്ളി മദ്യംപോലും കഴിച്ചിട്ടില്ല. 25 വര്‍ഷത്തില്‍ ആദ്യമായാണ് ഇത്രയും നാള്‍ മദ്യം ഉപയോഗിക്കാതിരിക്കുന്നത്. ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ച ശേഷം മദ്യം തൊടാന്‍ പോലും തോന്നിയിട്ടില്ല. ഇതിനു മുന്‍പ് എല്ലാ ദിവസവും ഒരു ഗ്ലാസ് വൈന്‍ എങ്കിലും കഴിക്കാതിരിക്കുന്നത് ബുദ്ധിമുട്ടായിരുന്നു'. ലോറന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചതിനു ശേഷം പാലസ്തീനില്‍ കുറച്ചു നാള്‍ പ്രവര്‍ത്തിച്ചു. അപ്പോള്‍ കിട്ടിയ ശക്തി വലുതാണെന്ന് അവര്‍ പറയുന്നു. ഇംഗ്ലിഷ് ഭാഷയിലുള്ള ഇറാനിയന്‍ ന്യൂസ് ചാനലായ പ്രെസ് ടിവിക്കു വേണ്ടിയാണ് ലോറന്‍ ബൂത്ത് പ്രവര്‍ത്തിക്കുന്നത്. ഇറാഖിലെ യുദ്ധത്തോട് ലോറന്‍ നേരത്തെ തന്നെ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. 2006 ല്‍ ഐടിവി റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുണ്ട്. അന്നു ലഭിച്ച സമ്മാനത്തുക പാലസ്തീനിലെ സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് സംഭാവന ചെയ്തത്. ടോണി ബ്ലെയറിനു ഇസ്ലാമിനെക്കുറിച്ചുള്ള മുന്‍വിധികള്‍ മാറാന്‍ തന്റെ മതംമാറ്റം സഹായകമാകുമെന്നാണ് കരുതുന്നതെന്നും ലോറന്‍ കൂട്ടിച്ചേര്‍ത്തു.

Friday, October 22, 2010

ഹജ്ജിന്റെ പവിത്രത കാത്തുസൂക്ഷിക്കുക : ശൈഖുന മാണിയൂര്‍ അഹമ്മദ്‌ മൌലവി

കണ്ണൂര്‍: ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ പരിശുദ്ധ ഹജ്ജ്‌ കര്‍മ്മത്തിന്‍റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ എല്ലാ വിശ്വാസികളും മുന്നോട്ട്‌ വരണമെന്ന്‌ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശൈഖുന മാണിയൂര്‍ അഹമ്മദ്‌ മൌലവി ആഹ്വാനം ചെയ്തു. കണ്ണൂര്‍ സാധുകല്യാണ മണ്ഡപത്തില്‍ മബ്‌റൂര്‍ ഹജ്ജ്‌ യാത്രസംഘത്തിന്‍റെ യാത്രയയപ്പ്‌ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഹജ്ജ്‌ ചെയ്യല്‍ പുണ്യമാക്കപ്പെട്ടത്‌ പോലെ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരസ്പരം സഹായിക്കലും പുണ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൌണ്‍സില്‍ ഖജാഞ്ചി കെ ടി അബ്ദുല്ല മൌലവി അധ്യക്ഷത വഹിച്ചു. കെ എം മഹമൂദ്‌ മൌലവി, നവാസ്‌ ദാരിമി പടന്നോട്ട്‌, അബ്ദുനാസിര്‍ ഊര്‍പ്പള്ളി, അബ്ദുല്‍ കരീം അല്‍ഖാസിമി, കൊതേരി അബ്ദുല്ല ഫൈസി, അബ്ദുല്ലകുട്ടി ഫൈസി കുറ്റ്യാടി സംസാരിച്ചു. വില്യാപ്പള്ളി ഇബ്രാഹിം മുസ്ല്യാര്‍ ക്ലാസെടുത്തു.

സമസ്ത ഖൈറു ഉമ്മയുടെ സംഘശക്തി

മുള്ളേരിയ (കാസറഗോഡ്‌): ഫിതറത്തിന്റെ ആത്മീയതയില്‍ കേരള മുസ്ലീംകളുടെ വഴി നടത്താന്‍ സാധിച്ച മത സംഘടനയായ സമസ്ത ഖൈറു ഉമ്മയുടെ സംഘശക്തിയാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ സലൂദ് നിസാമി അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് മുള്ളേരിയ മേഖല യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ അഷറഫ് ഫൈസി കിന്നിങ്കാര്‍ അധ്യക്ഷതവഹിച്ചു. സുഹൈര്‍ അസ്ഹരിപള്ളംകോട്, ഹാഷിം ദാരിമി ദേലംപാടി, ഷെഫീക്ക് ആദൂര്‍, ഇബ്രാഹിം അസ്ഹരി, മാഹിന്‍ ദാരിമി, ഹനീഫ ദേലംപാടി, അഷറഫ് കൊമ്പോട്, ഖാദര്‍ അസ്ഹരി, ഷാഫി മൗലവി, ഖാദര്‍ കാനക്കോട്, അഷറഫ് ഹനീഫി എന്നിവര്‍ സംസാരിച്ചു.

എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സഹചാരി റിലീഫ്‌ സെല്‍ ഉദ്‌ഘാടനം

കാസറഗോഡ്: എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സഹചാരി റിലീഫ്‌ സെല്ലിന്റെ സഹകരണത്തോടെ റുബി മെഡിക്കല്‍ കേന്ദ്രീകരിച്ച്‌ എല്ലാദിവസവും പാവപ്പെട്ട രോഗികള്‍ക്ക്‌ ജില്ലാ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. കമ്മിറ്റി നല്‍കുന്ന സൗജന്യ മരുന്ന്‌ വിതരണത്തിന്റെ ഉദ്‌ഘാടനം കാസര്‍കോട്‌ താലൂക്ക്‌ ആശുപത്രിയില്‍ ദര്‍ശന ടി.വി ചെയര്‍മാനും എസ്‌.കെ.എസ്‌.എസ്‌.എഫ്‌. മുന്‍ സംസ്ഥാന അധ്യക്ഷനുമായ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സംസ്ഥാന സെക്രട്ടറി ബഷീര്‍ ദാരിമി തളങ്കര, ജില്ലാ പ്രസിഡന്റ്‌ അബൂബക്കര്‍ സാലൂദ്‌ നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, എം.എ. ഖലീല്‍, എ.സി. ഖമറുദ്ദീന്‍, ഹാരിസ്‌ ദാരിമി ബെദിര, സയ്യിദ്‌ ഹാജി തങ്ങള്‍, ജലീല്‍ കടവത്ത്‌ സംബന്ധിച്ചു.

Friday, October 15, 2010

ദര്‍ശന ചാനലിന്‍റെ സംപ്രേഷണം ഉടന്‍

കോഴിക്കോട് : സത്യധാരാ കമ്മ്യൂണിക്കേഷന്‍സിന്‍റെ കീഴില്‍ തുടങ്ങുന്ന ദര്‍ശന ചാനലിന്‍റെ സംപ്രേഷണം ഉടന്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഡല്‍ഹിയിലും കേരളത്തിനും പ്രൊഡക്ഷന്‍ മാസങ്ങള്‍ക്ക് മുന്പേ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് നടക്കാവില്‍ അത്യാധുനിക സൗകര്യങങളോടെയുള്ള മെയിന്‍ സ്റ്റുഡിയോ കോംപ്ലക്സിന്‍റെ പണി പൂര്‍ത്തിയായി. നവംബര്‍ ആദ്യവാരത്തില്‍ ഉദ്ഘാടനം നടക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഇസ്മാഈല്‍ കുഞ്ഞുഹാജി പറഞ്ഞു.

നവംബര്‍ ആദ്യത്തോടെ ദുബായ് ഓഫീസ് പ്രവര്‍ത്തനം സജ്ജമാകും. എംപക് ഫോര്‍മാറ്റ് വഴിയാണ് ചാനല്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാവുക. ഇന്ത്യയിലും ഗള്‍ഫ്, മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലും ആസ്ത്രേലിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ മേഖലകളിലും ഇന്‍സാറ്റ് റ്റു ഇ സാറ്റലൈറ്റ് വഴി ചാനല്‍ ലഭ്യമാക്കാന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഹൈദരബാദിലാണ് എര്‍ത്ത് സ്റ്റേഷന്‍. 2011 ആദ്യത്തോടു കൂടി ചാനല്‍ പൂര്‍ണ്ണമായും സംപ്രേഷണം തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ പൂര്‍ത്തിയായതായി സി... സിദ്ദീഖ് ഫൈസി വാളക്കുളം അറിയിച്ചു.

കേരളത്തിലെ ഏറ്റവും മികച്ച സൗണ്ട്പ്രൂഫ് ഫുള്‍ എക്വസ്റ്റിക് സ്റ്റുഡിയോ ആണ് ദര്‍ശനയുടേത്. മൂന്ന് മാസം മുന്പ് വാര്‍ത്തേതര ചാനലിനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ ലൈസന്‍സ് ദര്‍ശനക്ക് ലഭിക്കുകയുണ്ടായി. ഇപ്പോള്‍ വാര്‍ത്തേതര ചാനലായി സംപ്രേഷണം ആരംഭിക്കുന്ന ദര്‍ശന വാര്‍ത്താ വിഭാഗത്തിലേക്കും വ്യാപിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞു. 2011 അവസാനത്തോടെ കേന്ദ്രസര്‍ക്കാറിന്‍റെ അനുമതി ലഭിക്കുമെന്ന് ചീഫ് സ്ട്രാറ്റജിക് ഓഫീസര്‍ മില്‍ട്ടന്‍ ഫ്രാന്‍സിസ് പറഞ്ഞു.

38 മദ്രസകള്‍ക്ക് കൂടി ടി അംഗീകാരം

സമസ്താലം (ചേളാരി‍): സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹകസമിതി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 38 മദ്രസകള്‍ക്ക് കൂടി ടി അംഗീകാരം നല്‍കി. ഇതോടെ ബോര്‍ഡിന്റെ അംഗീകൃത മദ്രസകളുടെ എണ്ണം 8967 ആയി ഉയര്‍ന്നു.
മലപ്പുറം ജില്ലയിലെ കളത്തിങ്ങല്‍പ്പടി തഅ്‌ലീമുസ്വിബ്‌യാന്‍ മദ്രസ, പറങ്കിമൂച്ചിക്കല്‍ ടൌണ്‍ നസ്‌റുല്‍ ഇസ്‌ലാം മദ്രസ, പടാരക്കുന്ന്‌ ഹിദായത്തുല്‍ മുസ്‌ലിമീന്‍ മദ്രസ, പന്തല്ലൂറ്‍ മെറിഡിയന്‍ പബ്ളിക്‌ സ്കൂള്‍ മദ്രസ, അയിരൂറ്‍ നോര്‍ത്ത്‌ ഹിദായത്തുല്‍ ഇസ്‌ലാം മദ്രസ, പഞ്ചാട്ടിരി കാട്ടയില്‍ മദ്രസത്തുല്‍ ബനാത്ത്‌ എന്നിവയ്ക്കും കാസര്‍കോട്‌, കണ്ണൂറ്‍, വയനാട്‌, കോഴിക്കോട്‌, പാലക്കാട്‌, തൃശൂറ്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെയും കര്‍ണാടക, തമിഴ്നാട്‌ സംസ്ഥാനങ്ങളിലെയും സൌദി അറേബ്യയിലെയും വിവിധ മദ്രസകള്‍ക്കാണ്‌ അംഗീകാരം നല്‍കിയത്‌.
പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വ്വാഹകസമിതി യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പി.കെ.പി. അബ്ദുല്‍ സലാം മുസ്‌ലിയാര്‍, പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ പാറന്നൂര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, ഡോ. എന്‍‍.എ.എം. അബ്ദുല്‍ഖാദിര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, എന്‍.എ.കെ. ഹാജി, എം.പി.എം ഹസ്സന്‍ ശരീഫ് കുരിക്കള്‍, ടി.കെ. പരീക്കുട്ടി ഹാജി, എം.സി.മായിന്‍ ഹാജി, ഹാജി കെ. മമ്മദ് ഫൈസി, എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, കെ.എം. അബ്ദുല്ല കൊട്ടപ്പുറം, ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.

Monday, October 11, 2010

മുനവ്വിര്‍ ത്രിക്കരിപ്പൂരിന്റെ സുവര്‍ണ്ണ കിരീടം......


.... മുനവ്വിര്‍ എത്താറായപ്പോള്‍ എന്റെ മനസ്സ് 35 വര്‍ഷങ്ങള്‍ മുമ്പുള്ള ഓർമ്മകളിലേക്ക് പോയി. വാര്‍ഷികാഘോഷത്തിന്റെ മുന്നോടിയായി വിവിധതരം വര്‍ണ്ണങ്ങളില്‍ ചായം തേക്കുന്ന മദ്രസാ ഗൈറ്റും അതിനോടനുബന്ധിചുള്ള മതിലും വര്‍ണ്ണകടലാസ് കൊണ്ട് അലങ്കരിക്കുന്ന പള്ളി മദ്രസാ പരിസരവും പിന്നീട് ചിട്ടയായി ഘോഷയാത്ര നയിക്കാനുള്ള പരിശീലനവും അങ്ങിനെ. ത്രിക്കരിപ്പൂര്‍ മുനവ്വിര്‍ വാര്‍ഷികാഘോഷം ഒരു കാലത്ത് ഒരു ഗ്രാമത്തിന്റെ ഉത്സവമായിരുന്നു. കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെ സാനിദ്ധ്യം വാര്‍ഷികാഘോഷങ്ങളുടെ മാറ്റ് കൂട്ടി. മദ്രസയും , മദ്രസാ പരിസരവും എന്നും ആഘോഷങ്ങളൂടെ പ്രതീതി ജനിപ്പിച്ചു. മൂന്ന് ഷിഫ്റ്റായിട്ടായിരുന്നു ആദ്യകാലത്ത് മദ്രസാ പ്രവർത്തിച്ചത്. ത്രിക്കരിപ്പൂരിന്റെ ചരിത്രത്തില്‍ എന്നും സുവര്‍ണ്ണ കിരീടമായി ശോഭിച്ച് നില്‍ക്കുന്ന മുനവ്വിറിന് സമമായി മറ്റൊന്നില്ല എന്ന് വേണം പറയാന്‍. ആയിരക്കണക്കിന് ആളുകള്‍ വിദ്യാഭ്യാസത്തിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന് തന്ന മുനവ്വിറിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാ‍യതില്‍ എനിക്ക് അഭിമാനം തോന്നി. കൂട്ടം കൂട്ടമായി, പക്ഷികളോടും തുമ്പികളോടും സംസാരിച് മദ്രസയിലേക്ക് പോകുന്നതും വരുന്നതുമായ കുട്ടികള്‍, പള്ളിവളപ്പില്‍ ഒണ്ടോന്‍ പെറുക്കാന്‍ മത്സരിച്ച് ഒടുന്ന കുട്ടികള്‍, കുട്ടികള്‍ക്ക് എന്നും മിഠായുമായി മദറസാ ഗൈറ്റില്‍ കാണുന്ന ആല്‍ സീതി തങ്ങള്‍ മദ്രസാ പ്രവേശനകാലം വിതരണം ചെയ്യുന്ന ബാര്‍ലി ബിസ്കറ്റിന്റേയും, ആസാദ് വിസ്കറ്റിന്റേയും കൊതിയൂറും മണം മഴയത്ത് നിറഞ്ഞൊകുന്ന പള്ളികുളം അതില്‍ നിറയെ മഴ തവളകള്‍ റയില്‍വെ ആണിയുമായി ബെല്ലടിക്കാന്‍ പോകുന്ന അഹമ്മദ്ക്ക അങ്ങിനെ അങ്ങിനെ.
പക്ഷെ കാലം മാറി, കഥാമാറി മുനവ്വിര്‍ പരിസരം ചെറിയൊരു ടൌണ്‍ഷിപ്പായി മാറിയിരിക്കുന്നു. അബൂദാബി, ദുബൈ, ഖത്തര്‍, രിയാദ്‌ എന്നീ പ്രദേശത്തെ ത്രിക്കരിപ്പൂരിയന്‍ കൂട്ടായ്മയുടെ ഫലമായ് ഉയര്‍ന്ന്‌ വന്ന ബഹുനില കെട്ടിടങ്ങള്‍ പ്രദേശത്തിന്റെ മുഖച്ചായ മാറ്റിയിരിക്കുന്നു.
മദ്രസാ നിർമ്മാണത്തിനു വളിതെളിയിച്ചാ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനനങ്ങളെ കുറിച്ച് മാണിയൂര്‍ അഹമ്മദ് ഉസ്താദ് അഭിമുഖത്തിന്നിടയില്‍ എനിക്ക് പറഞ്ഞ് തന്നു 1948 മേയ് ഏഴാം തിയ്യതി ജുമു നിസ്കാരാനന്തരം ബീരിച്ചേരി ജുമു മസ്ജിദില്‍ ചേർന്ന ആലോചന യോഗത്തില്‍ കെ.വി.പി മുഹമ്മദ് കുഞ്ഞി പ്രസിഡന്റും എന്‍.പി അബ്ദുള്ള പട്ടേല്‍ ജനറല്‍ സിക്രട്ടറിയും സി. മുഹമ്മദ് കുഞ്ഞി ഹാജി ട്രഷററുമായി ആദ്യത്തെ മദ്രസ്സ മുനവ്വിറുല്‍ ഇസ്ലാം കമ്മിറ്റി നിലവില്‍ വന്നു. 1949 മാര്‍ച്ച് 30നു അന്ന് കേരളത്തില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ പണ്ഡിതന്‍ അല്ലാമ ഖുതുബി മുഹമ്മദ് മുസ്ളിയാര്‍ മുനവ്വിറുല്‍ ഇസ്ളാം മദ്രസ്സക്ക് തറക്കില്ലിട്ടു. 1951 ഏപ്രില്‍ 22 ഞാറാഴ്ച വൈകീട്ട് അദ്ദേഹം തന്നെ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 1964 വരെ തുടര്‍ച്ചയായ 14 വർഷക്കാലം സദര്‍ മുല്ലിമായിരുന്ന കായംകുളം സ്വദേശി അബൂബക്കര്‍ ലബ്ബ ഉസ്താദ് ആയിരുന്നു മുനവ്വിറിനെ കേരളത്തിൽ അറിയപ്പെടുന്ന മദ്രസായി ഉയര്‍ത്താന്‍ പ്രധാന പങ്ക് വഹിച്ചത്. 1993 ഫിബ്രബരി 15 നു പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മുനവ്വിറിനെ അറബി കോളേജായി പ്രഖ്യാപിച്ചു.
ഉസ്താദ്മായുള്ള അഭിമുഖത്തില്‍ മുനവ്വിറുല്‍ ഇസ്ളാം മദ്രസ്യുടെ സാമ്പത്തിക ഭദ്രത ഉദ്ദേശിച്ച് ദുബൈ - അബൂദാബി - ഖത്തർ - റിയാദ് തൂടങ്ങിയ സ്ഥലങ്ങളിലെ ജമാഅത്ത് കമ്മിറ്റികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദേഹം പ്രശംസിച്ചു
വളരെ സൌമ്യമായി സംസാരിക്കുകയും പ്രശ്നങ്ങളെ സങ്കീണ്ണതയിലെക്ക് തള്ളിവിടാതെ പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ കാണിച്ച് തരുന്നു എന്നതാണു അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വേര്‍പ്പെടുത്തുന്നത്.

Sunday, October 10, 2010

ഇന്ന് : 10-10-10



കാലവും സമയവും ’10′ല്‍ സംഗമിക്കുന്ന അപൂര്‍വ ദിവസം. ഇത്തരമൊരു സമയ-കാല കൂട്ടായ്മയ്ക്ക് ഇനി ഒരു നൂറ്റാണ്ട് കാത്തിരിക്കണം. അത് കൊണ്ട് തന്നെ സമയകാലങ്ങളുടെ ഈ പ്രത്യേകത ആകര്‍ഷകമാണ്. ഒക്ടോബര്‍ പത്ത് കഴിഞ്ഞാല്‍ ഈ വര്‍ഷം തീരാന്‍ 82 ദിവസം ബാക്കി. എട്ടും രണ്ടും കൂട്ടിയാല്‍ കിട്ടുന്നതും പത്ത്‌.

ലോകത്തിലെ എല്ലാ വാച്ച് നിര്‍മ്മാതാക്കളും വില്‍പ്പനയ്ക്ക് വെക്കുന്ന വാച്ചില്‍ വെയ്ക്കുന്ന സമയവും 10-10 ആണ്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍. എഫ്. കെന്നഡി വെടിയേറ്റ് മരിച്ച സമയത്തെ അനുസ്മരിക്കാനാണ് ഇത്.

Thursday, October 7, 2010

SKSSF സൗജന്യ മരുന്നുവിതരണകേന്ദ്രം ആരംഭിക്കും

SKSSF സൗജന്യ മരുന്നുവിതരണകേന്ദ്രം ആരംഭിക്കും
കാസര്‍കോട് : പലവിധ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുകയും, ചികിത്സതേടി പ്രതിവിധികാണാന്‍ കഴിയാതെ ദു:ഖവും വേദനയും കടിച്ചമര്‍ത്തി ജീവിതം വഴിമുട്ടി നില്‍ക്കുന്ന ധാരാളം രോഗികള്‍ നമുക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കരുണയുടെ ഒരിത്തിരിനേട്ടമെന്ന നിലയില്‍ രോഗികള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സഹചാരിയുടെ സഹകരണത്തോടെ എല്ലാ ദിവസവും സൗജന്യമായി മരുന്നു വിതരണം ചെയ്യുന്ന കേന്ദ്രം കാസര്‍കോട് തുടങ്ങാന്‍ എസ്.കെ. എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ അബൂബക്കര്‍ സാലൂദ് നിസാമി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഫൈസി സ്വാഗതം പറഞ്ഞു. ബഷീര്‍ ദാരിമി തളങ്കര, എം. ഖലീല്‍, ഹാരീസ് ദാരിമി ബെദിര, റഷീദ് ബെളിഞ്ചം, റസാഖ് ദാരിമി, സുഹൈര്‍ അസ്ഹരി, ഹമീദ് കോളോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Sunday, October 3, 2010

ഹജ്ജ്‌ പഠന ക്ലാസ്‌


കാസര്‍കോട്‌: ഹജ്ജ്‌ നിര്‍വഹിക്കാന്‍ പോകുന്ന ഹജ്ജാജുമാര്‍ക്കായി ജില്ലാ മുസ്‌ലിം ലീഗ്‌ കമ്മിറ്റി ഹജ്ജ്‌ പഠന ക്ലാസ്‌ സംഘടിപ്പിച്ചു.പ്രമുഖ പണ്‌ഡിതനും വാഗ്മിയുമായ അബ്‌ദുസമദ്‌ പൂക്കോട്ടൂര്‍ ക്ലാസെടുത്തു. മുനിസിപ്പല്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ സംഘടിപ്പിച്ച ഹജ്ജ്‌ പഠനക്ലാസ്‌ മുസ്‌ലിം ലീഗ്‌ അഖിലേന്ത്യ സെക്രട്ടറി എം.പി.അബ്‌ദുസമദ്‌ സമദാനി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ മുസ്‌ലിംലീഗ്‌ പ്രസിഡണ്ട്‌ ചെര്‍ക്കളം അബ്‌ദുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു.

ഖുറാന്‍ മെസേജ്: പരീക്ഷാഫലം പ്രസിദ്ധികരിച്ചു

തൃക്കരിപ്പൂര്‍: എസ്.കെ.എസ്.എസ്.എഫ്. തൃക്കരിപ്പൂര്‍ മേഖലാകമ്മിറ്റി സംഘടിപ്പിച്ച ഖുറാന്‍മെസേജ് പ്രോഗ്രാം പരീക്ഷാഫലം പ്രസിദ്ധികരിച്ചു. ഒന്നാംറാങ്ക്- പി.വി.ഫര്‍ഹാന മുഹമ്മദ്, രണ്ടാം റാങ്ക് പി.വി.അബ്ദുള്‍ഫത്താഹ്. വിജയികള്‍ക്ക് സ്വര്‍ണമെഡല്‍ വിതരണംചെയ്യും.

Saturday, October 2, 2010

കര്‍ണാടകയില്‍ ഹൈന്ദവര്‍ ചേര്‍ന്ന് മസ്ജിദ് പുനര്‍നിര്‍മിച്ചു

ബാംഗളൂര്‍: ഹൈന്ദവര്‍ ചേര്‍ന്ന് മസ്ജിദ് പുനര്‍നിര്‍മിച്ചു. അയോധ്യാ കേസിലെ കോടതിവിധി രാജ്യത്തെ ജനങ്ങള്‍ സംയമനത്തോടെയും പക്വതയോടെയും സ്വീകരിച്ച ദിനത്തില്‍തന്നെ കര്‍ണാടകയില്‍നിന്നു മതസാഹോദര്യം വിളിച്ചോതുന്ന ഈ സംഭവമുണ്ടായത്. വടക്കന്‍ കര്‍ണാടകയിലെ ഗഡാഗ് ജില്ലയില്‍പ്പെട്ട പുര്‍താഗെരി ഗ്രാമത്തിലാണ് ഗ്രാമീണര്‍ സൗഹാര്‍ദത്തിന്റെ പുതിയ പാത തുറന്നത്.

ഇവിടെനിന്ന കാലപ്പഴക്കം ചെന്ന മസ്ജിദ്് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അപകടാവസ്ഥയിലായിരുന്നു. കഴിഞ്ഞവര്‍ഷമുണ്ടായ കനത്ത മഴയില്‍ മോസ്‌കിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടാകുകയും ഒരുഭാഗം തകര്‍ന്നു വീഴുകയും ചെയ്തു.

ഗ്രാമത്തില്‍ 150 വീടുകള്‍ ഉള്ളതില്‍ പത്തു കുടുംബങ്ങള്‍ മാത്രമാണ് മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവര്‍. ഗ്രാമവാസികളെല്ലാവരും കൂലിത്തൊഴിലാളികളുമാണ്. അതിനാല്‍ത്തന്നെ മസ്ജിദ് നിര്‍മിക്കാനുള്ള സാമ്പത്തികഭാരം ഇവര്‍ക്കു താങ്ങാവുന്നതിലുമപ്പുറമായിരുന്നു.

വിവരമറിഞ്ഞ തൊട്ടടുത്ത ഗജേന്ദ്രഗാദാ ഗ്രാമത്തിലെ ഹൈന്ദവര്‍ ഒരു ലക്ഷം രൂപയോളം പിരിവെടുത്തു നല്‍കുകയും കെട്ടിടനിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ സംഭാവന ചെയ്യുകയുമായിരുന്നു. പണം നല്‍കാന്‍ നിവൃത്തിയില്ലാത്ത ചില ഹൈന്ദവര്‍ മസ്ജിദിന്റെ ആശാരിപ്പണിയെടുത്തും മറ്റു ജോലികള്‍ ചെയ്തും സംരംഭത്തില്‍ പങ്കാളികളായി. വരുന്ന ഡിസംബറില്‍ പുതിയമസ്ജിദിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള തീരുമാനത്തിലാണ് ഗ്രാമവാസികള്‍. സാധിക്കുമെങ്കില്‍ അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറിനുതന്നെ മസ്ജിദ് ഉദ്ഘാടനം ചെയ്യാനും നാട്ടുകാര്‍ ആലോചിക്കുന്നു.

Monday, September 27, 2010

സ്വഹാബത്തിന്റെയും ഉമ്മഹാത്തുല്‍ മുഅമിനീന്റെയും പേരിനു ശേഷം (റളിയല്ലാഹു അന്‍ഹ) എന്നും (റളിയല്ലാഹു അന്‍ഹു) ചേര്‍ക്കാന്‍ സൗദി മന്ത്രിയുടെ നിര്‍ദ്ദേശം

ഉമ്മഹാത്തുല്‍ മുഅമിനീനെയും സ്വഹാബത്തിനെയും ബഹുമാനിക്കണമെന്ന വിശുദ്ധ ദീനിന്റെ കല്പനയെ പ്രാവര്‍ത്തികമാക്കുന്നതിന്നു വേണ്ടി സ്ട്രീറ്റ് ബോര്‍ഡില്‍ ഉമ്മഹാത്തുല്‍ മുഅമിനീന്റെ പേരിനു ശേഷം (റളിയല്ലാഹു അന്‍ഹ) എന്നും സ്വഹാബത്തിന്റെ പേരിനു ശേഷം (റളിയല്ലാഹു അന്‍ഹു) എന്നും വ്യക്തമായി വായിക്കാന്‍ പറ്റുന്ന വിധത്തില്‍ ചേര്‍ത്തി വെക്കണമെന്ന് സൗദി മുനിസിപല്‍ ആന്‍ഡ്‌ റുറല്‍ അഫൈര്‍സ് മന്ത്രി പ്രിന്‍സ് ഡോ. മന്‍സൂര്‍ ബിന്‍ മുത്അബ് ബിന്‍ അബ്ദുല്‍ അസീസ്‌ സൌദിയിലെ എല്ലാ മുനിസിപാലിറ്റികള്‍ക്കും നിര്‍ദേശം നല്‍കി.

Friday, September 24, 2010

ഉബൈദ്‌ അവാര്‍ഡ്‌ ബാലക്യഷ്‌ണന്‍ വള്ളിക്കുന്നിന്‌

കാസര്‍കോട്‌: തേനോലുന്ന മാപ്പിളപ്പാട്ടുകളും ആശയസമൃദ്ധമായ അറബിമലയാള ഗദ്യസാഹിത്യവും കേരളീയ പൊതുസംസ്‌കൃതിയുടെ ഭാഗമാക്കുന്നതിന്‌ ആദ്യചുവടുകള്‍വെച്ച ടി.ഉബൈദിന്റെ പാവനസ്‌മരണക്കായി കാസര്‍കോട്‌ സാഹ്യത്യവേദി നല്‍കിവരുന്ന ഉബൈദ്‌ അവാര്‍ഡ്‌ ഈ വര്‍ഷം ബാലക്യഷ്‌ണന്‍ വള്ളിക്കുന്നിന്‌ നല്‍കാന്‍ തീരുമാനിച്ചു.

മാപ്പിളസാഹിത്യ വിജ്ഞാനീയങ്ങളുടെ സഹസ്രദീപ്‌തി ചൊരിഞ്ഞ്‌ പതിറ്റാണ്ടുകളായി ഈമേഖലയുടെ കര്‍മ്മസാക്ഷിയായി വര്‍ത്തിക്കുന്ന ധിഷണാശാലിയാണ്‌ ബാലക്യഷ്‌ണന്‍ വള്ളിക്കുന്ന്‌. അനാസ്ഥയുടേയും അവഗണനയുടെയും അരങ്ങായി മാറിപ്പോയിരുന്ന മാപ്പിളസാഹിത്യത്തിന്റെ കാണാപ്പുറങ്ങള്‍ തേടിയുള്ള ക്ലേശകരവും സമര്‍പ്പിതവുമായ സര്‍ഗാത്മക ജീവിതത്തിനുടമയാണദ്ദേഗഹം.

മാപ്പിളപ്പാട്‌ ഒരുമുഖ പഠനം മാപ്പിളസംസ്‌കാരത്തിന്റെ കാണുപ്പുറങ്ങള്‍, മാപ്പിള സാഹിത്യവും മുസ്‌ ലിം നവോത്ഥാനവും, മാപ്പിള സാഹിത്യ പഠനങ്ങള്‍ എന്നിങ്ങനെയുള്ള ഗ്രന്ഥങ്ങളിലൂടെ അദ്ദേഹം മലയാള സാഹ്യദയലോകത്തിന്‌ സൂപരിചിതനാണ്‌. മാപ്പിളപ്പാട്ട്‌ പാഠവും പഠനവും എന്ന ഗ്രന്ഥം അദ്ദഹം ഡോ.ഉമര്‍ തറമേലും ചേര്‍ന്ന്‌ രചിച്ചതാണ്‌.

റഹ്‌മാന്‍ തായലങ്ങാടി, വി.രവീന്ദ്രന്‍ നായര്‍, നാരായണന്‍ പേരിയ, കെ.എം.അഹ്മദ്‌, ഷാഫിഎ.നെല്ലിക്കുന്ന്‌ എന്നിവരടങ്ങുന്ന സമിതിയാണ്‌ ജേതാവിനെ തിരഞ്ഞെടുത്തത്‌. ഓക്‌ടോബര്‍ മൂന്നിന്‌ നടക്കുന്ന ഉബൈദിന്റെ 38-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ അവാര്‍ഡ്‌ സമ്മിനിക്കും.10000 രൂപയും പ്രശസ്‌തി പത്രവുമാണ്‌ അവാര്‍ഡ്‌

പയ്യന്നൂരില്‍ ഹജ്ജ് പഠന ക്ലാസ്സ്

പയ്യന്നൂര്‍: സംയുക്ത മുസ്‌ലിംജമാഅത്തിന്റെ ആഭിമുതല്‍ സപ്തബര്‍25 ന് രാവിലെ ഒമ്പതുമുതല്‍ പയ്യന്നൂര്‍ടൗണ്‍ ജുമാമസ്ജിദ് അങ്കണത്തില്‍ (മാതമംഗലം അബൂബക്കര്‍ ഹാജി നഗര്‍) ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിക്കും. എസ്.കെ.എസ്.എസ്.എഫ്.സംസ്ഥാന പ്രസിഡന്റ്പാണക്കാട് സയ്യിദ് അബ്ബാസ്അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.പി.പി.തങ്ങള്‍ അധ്യക്ഷനാകും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഹജ്ജ് ക്ലാസ്സിന് നേതൃത്വം നല്‍കും. നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

Wednesday, September 22, 2010

ബാബറി മസ്ജിദ്: കോടതി വിധി മാനിക്കണം - സമസ്ത

മസ്ജിദിന്റെ തര്‍ക്കവുമായി ബന്ധപ്പെട്ട് 24ന് ഉണ്ടാകുന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യണമെന്നും മാനിക്കണമെന്നും മുസ്ലിം കൈരളിയുടെ പരമോന്നത മത പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും ആഹ്വാനം ചെയ്തു . കോടതിവിധി എന്തായാലും സംയമനം പാലിക്കുവാനും മതസൗഹാര്‍ദവും ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും കാത്ത് സംരക്ഷിക്കുന്നതിനും മുഴുവന്‍ മുസ്‌ലിങ്ങളും പ്രതിജ്ഞാബദ്ധരാക്കണം. ജനാധിപത്യ സംവിധാനങ്ങളും ജുഡീഷ്യറിയുടെ നിഷ്പക്ഷതയും കളങ്കപ്പെടാതെ കാത്തുസൂക്ഷിക്കണം. വിധി അനുകൂലമായാലും പ്രതികൂലമായാലും പ്രകടനങ്ങള്‍ നടത്തരുത്. വിധി സ്വീകരിച്ച് നിയമാനുസൃത മാര്‍ഗങ്ങളിലൂടെ വിഷയങ്ങള്‍ കൈകാര്യംചെയ്യണം. ഇതര സമൂഹങ്ങള്‍ക്കിടയില്‍ വെറുപ്പോ വിദ്വേഷമോ ഉണ്ടാക്കുന്നതോ പൊതുതാത്പര്യങ്ങള്‍ക്ക് ഹാനി വരുത്തുന്നതോ ആയ നടപടികള്‍ ഉണ്ടാകരുതെന്നും നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tuesday, September 21, 2010

ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും

തൃക്കരിപ്പൂര്‍: ഈ വര്‍ഷം ഹജ്ജിനു പോകുന്നവര്‍ക്ക് മാസളിഹുല്‍ മുസ്ലിമീന്‍ സംയുക്ത ജമാഅത്തിന്‍റെ ആഭിമുക്യത്തില്‍ തങ്കയം മുനീറുല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും പ്രാര്‍ത്ഥന സദസ്സും നടത്തി. ഹജ്ജ് പഠന ക്ലാസിനു കേന്ദ്ര ഹജ്ജ് കമ്മറ്റി അംഗം അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി . സംസ്ഥാനത്ത് അഞ്ചാം ക്ലാസ് പൊതു പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ മുനവ്വിരുള്‍ ഇസ്ലാം മദ്രസയിലെ വടക്കേ കൊവ്വല്‍ സ്വദേശിനി ആയിഷത്ത് ഫര്‍സാനയ്ക്കുള്ള തങ്കയം ഇസ്സത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മറ്റിയുടെ ഉപഹാരവും ക്യാഷ് അവാര്‍ഡും കേന്ദ്ര ഹജ്ജ് കമ്മറ്റി അംഗം വിതരണം ചെയ്തു . സംയുക്ത ജമാ അത്ത് പ്രസിടണ്ട് ടി.കെ. പൂക്കോയ തങ്ങള്‍ അധ്യക്ഷം വഹിച്ചു ഉമ്മര്‍കോയ തങ്ങള്‍ ഹജ്ജ് പഠന ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു. പി.കെ.സി. അബ്ദുള്ള , ജമാഅത്ത് പ്രസിഡണ്ട് ഡോ: സി.കെ.പി.കുഞ്ഞബ്ദുള്ള , ഖത്തീബ് ബഷീര്‍ ബാഖവി, ദാവൂദ് സി. തുടങ്ങിയവര്‍ സംസാരിച്ചു.

Sunday, September 19, 2010

കേരളത്തിലെ മതബോധന രീതി അനുകരണീയം- കോഴിക്കോട് വലിയ ഖാദി

തൃക്കരിപ്പൂര്‍: മദ്രസകളിലും പ്രവേശനോല്സവത്തിനു റേഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ആസ്ഥാനമായ മുനവ്വിറുല്‍ ഇസ്‌ലാം അറബിക് കോളജ് അങ്കണത്തില്‍ തുടക്കമായി. കേരളത്തില്‍ സമസ്തയുടെ വ്യവസ്ഥാപിതമായ മതബോധന രീതി ഇതര ഇസ്ലാമിക രാജ്യങ്ങള്‍ക്ക് പോലും അനുകരണീയ മാതൃകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കോഴിക്കോട് വലിയ ഖാദി ജമലുല്ലൈലി തങ്ങള്‍ അഭിപ്രായപ്പെട്ടു. അറിവിന്റെ മധുരം നുകരാന്‍ ആദ്യ ദിനം മുനവ്വിറില്‍ എത്തിയ അന്‍പതോളം കുരുന്നുകളെ മധുരപലഹാരങ്ങള്‍ നല്‍കിയാണ്‌ വരവേറ്റത്. ഒന്നാം തരത്തിലെ കിതാബും സ്ലേറ്റും സൌജന്യമായി കമ്മറ്റി നല്‍കി.
സമസ്ത നടത്തിയ അഞ്ചാം തരം പൊതു പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ വടക്കേ കൊവ്വല്‍ മദ്രസയിലെ ആയിഷത്ത് ഫര്‍സാനക്ക് ഖാദി കമ്മറ്റിയുടെ ഉപഹാരം നല്‍കി. വിവിധ വിദേശ ശാഖാ കമ്മറ്റികളുടെ വകയായി പത്തോളം ഉപഹാരങ്ങള്‍ ഫര്‍സാന ഏറ്റു വാങ്ങി. കെ ടി അബ്ദുല്ല മൌലവി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ മാണിയൂര്‍ അഹമദ് മൌലവി, എന്‍ കെ പി മുഹമ്മദ്‌ എന്നിവര്‍ പ്രസംഗിച്ചു. ഫര്സാനയുടെ ഉസ്താദ് ഹാഫിസ് റാഷിദിനെ ചടങ്ങില്‍ അനുമോദിച്ചു. മുനവ്വിരുല്‍ ഇസ്‌ലാം കമ്മറ്റിയുടെ വെബ് സൈറ്റായ www.munavvir.com , കമ്പ്യൂട്ടര്‍ സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും ജമലുല്ലൈലി തങ്ങള്‍ നിര്‍വഹിച്ചു.എന്‍ എ മജീദ്‌ സ്വാഗതവും എ ജി സിദ്ദീക്ക് നന്ദിയും പറഞ്ഞു.

സമസ്തയെ മാതൃകയാക്കാം - കോഴിക്കോട് വലിയ ഖാളി

ഇസ്ലാമീക രാഷ്ട്രങ്ങള്‍ക്ക് സമസ്തയെ മാതൃകയാക്കാം - കോഴിക്കോട് വലിയ ഖാളി
തൃക്കരിപ്പൂര്‍: സമസ്തയുടെ വിദ്യാഭ്യാസ രീതിയും ആധുനീകമായ പഠന തന്ത്രവും ഉയര്‍ന്ന നിലവാരമുള്ളതാണെന്നും ഇത് ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ക്ക് പോലും മാതൃകയാക്കാവുന്നതാണെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. സമസ്തയുടെ പൊതു പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ മുനവ്വിരുല്‍ ഇസ്ലാം മദ്രസയിലെ ആയിഷത്ത് ഫര്‍സാനക്ക് മുനവ്വിരുല്‍ ഇസ്ലാം കമ്മറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡ് വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമീക ഭരണം നടത്തുന്ന വിദേശ രാഷ്ട്രങ്ങളില്‍ പോലും കേരളത്തിലെ പോലെ ചിട്ടയായ മദ്രസാ പഠനം നില നില്‍ക്കുന്നില്ല. വിദേശ രാഷ്ട്രങ്ങള്‍ക്ക് പോലും കേരളത്തിലെ സമസ്ഥയെ മാതൃകയാക്കാവുന്നതാണ് . മദ്രസാ പഠനം കുറഞ്ഞതും ഭൌതീക വിദ്യാഭ്യാസത്തിനു സമയം കൂടിയതുമാണ് സമൂഹത്തിലെ യുവ സമൂഹത്തിനു മാറ്റങ്ങള്‍ വരുന്നത്. അത് കൊണ്ട് മത വിദ്യാഭ്യാസം അനിവാര്യമായ ഘട്ടമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് തങ്ങള്‍ പറഞ്ഞു.

Friday, September 17, 2010

മുനവ്വിരുള്‍ ഇസ്ലാം മദ്രസയില്‍ ഞായറാഴ്ച പ്രവേശനോത്സവം

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ മുനവ്വിരുള്‍ ഇസ്ലാം മദ്രസയില്‍ പ്രവേശനോത്സവവും റാങ്ക് ജേതാവിന് അനുമോദനവും 19 ന് ഞായറാഴ്ച രാവിലെ 8 മണിക്ക് നടക്കും.
അഞ്ചാം ക്ലാസ്സ് പൊതു പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ആയിഷത്ത് ഫര്‍സാനയെ ചടങ്ങില്‍ ആദരിക്കും , വലിയ ഖാളി ജമലുല്ലൈലി തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. ഇല്‍‌മ്‌ പ്രവേശനോത്സവം 2010 എന്ന പേരില്‍ നടക്കുന്ന ചടങ്ങില്‍ മുനവ്വിര്‍ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ ശൈഖുനാ മണിയൂര്‍ അഹമദ് മൌലവി കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ച് നല്‍കും. മദ്രസ്സാ മാനേജ്‌മെന്റ് അംഗങ്ങളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുക്കും.

Tuesday, September 14, 2010

പയ്യന്നൂരില്‍ ഹജ്ജ് പഠന ക്ലാസ്സ് സംഘടിപ്പിക്കുന്നു

പയ്യന്നൂര്‍: പയ്യന്നൂര്‍ മേഖലാ സംയുക്ത ജമാ-അത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലെ ഹാജിമാര്‍ക്ക് 25ന് രാവിലെ ഒമ്പതിന് പയ്യന്നൂര്‍ ടൗണ്‍ ജുമാമസ്ജിദ് കോമ്പൗണ്ടില്‍ ഹജ്ജ്പഠന ക്ലാസ് നടത്തും. അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ.പി.പി.തങ്ങള്‍ അധ്യക്ഷനായി. ടി.വി.അഹ്മദ് ദാരിമി, എസ്.കെ.പി.അബ്ദുള്‍ഖാദര്‍ ഹാജി, സി.പി.അബൂബക്കര്‍ മൗലവി, സി.മുഹമ്മദലി ഹാജി, എം.അബ്ദുല്ല മൗലവി, എ.പി.സലാം ഹാജി, എം.മുഹമ്മദലി, എസ്.വി.മുസ്തഫ ഹാജി, ടി.വി.അബ്ദുള്‍ഖാദര്‍ ഹാജി, എം.അബ്ദുറഹ്മാന്‍ ഹാജി എന്നിവര്‍ സംസാരിച്ചു.

ഓതും പേന കൌതുകമാവുന്നു.


കാസറഗോഡ്: മുസ്ഹഫില്‍ ഒന്ന് തൊടേണ്ട താമസം അതിമനോഹരമായി ഖുര്‍ആന്‍ പാരായണം നടത്തുന്ന പേന ശ്രദ്ധയാകര്‍ഷിക്കുന്നു.
യു. എ. യി. വ്യവസായി യഹ്യ തളങ്കര യുടെ മകന്‍ സാഹിറിന്റെ പക്കലുള്ള "ഓതും പേന" യാണ് കൌതുകമാകുന്നത്. ഏതെങ്കിലും ഒരു സൂറത്തിന്റെ തുടക്കത്തില്‍ പെനയോന്നു വെച്ചുകൊടുത്താല്‍ മതി, നല്ല ഉച്ചാരണ ഭംഗിയോടെ സൂറത്ത് ഓതി ത്തുടങ്ങും. ഏതെങ്കിലും ആയത്തിന്റെ തുടക്കത്തില്‍ വെച്ചുകൊടുത്തലും അവിടെനിന്നു പേന ഓതുകയായി.
ഏതാനും മാസം മുമ്പ് യഹ് യ തളങ്കര ചൈന സന്ദര്‍ശനത്തിനിടയില്‍ സംഘടിപ്പിച്ച ഈ "അദ്ഭുത പേന" മകന് സമ്മാനമായി നല്‍കുകയായിരുന്നു.
ഇത്തരമൊരു പേനയെക്കുറിച്ച് ഈയിടെ ഒരു പ്രമുഖ ചാനലില്‍ വന്ന ന്യൂസ്‌ സ്റ്റോറി യില്‍ പേനയുടെ ഉടമ, കേരളത്തില്‍ തന്റെ പക്കല്‍ മാത്രമാണ് ഇത്തരമൊരു പേനയുള്ളതെന്നു അവകാശപ്പെട്ടതോടെയാണ് സാഹിര്‍ തന്റെ പക്കലുള്ള "ഓതും പേന" പുറത്തെടുത്തത്. കണ്ടാല്‍ പേന തന്നെയാണെങ്കിലും തന്റെ ജോലി എഴുത്തല്ല, വായനയാണെന്ന് ഈ "റീഡിംഗ് പെന്‍" തെളിയിക്കുന്നു.
ഖുര്‍ ആനിലെ ഏതെങ്കിലും വരി ഓതാന്‍ ബുദ്ധിമുട്ടിയാല്‍ ആ നിമിഷം പേന കൊണ്ടവിടെയൊന്നു തൊട്ടാല്‍ മതി. പേന മനോഹരമായി ആ വരി ഒതിത്തരുന്നതോടെ സംശയം തീര്‍ന്നു കിട്ടുന്നു.
മുസ് ഹഫിന്റെ താളുകളില്‍ വെച്ചു തൊട്ടു പേനയുടെ സ്വിച്ച് ഓണ്‍ ചെയ്യേണ്ട താമസം പേന ജോലി തുടങ്ങുകയായി. ഓരോ വരിയും അത് സ്കാന്‍ ചെയ്യും. എന്നിട്ട് ഓരോ അക്ഷരവും വാക്കും എന്നാ ക്രമത്തില്‍ അതിന്റെ സ്പീക്കറിലൂടെ കൃത്യമായ ഉച്ചാരണത്തോടെ വായിച്ചു കേള്‍പ്പിക്കുന്നു.
ഓതാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഓതും പേന ഒരു അനുഗ്രഹം തന്നെയാണ്. ഇത് നിരവടിപേരെ ആകര്‍ഷിക്കുന്നതായി സാഹിര്‍ യഹ് യ പറഞ്ഞു.

Monday, September 13, 2010

ആയിരം യുവാക്കള്‍ക്ക്‌ ഹജ്‌ജിന്‌ അവസരം

അബുദാബി: മുപ്പതു വയസ്സില്‍ താഴെയുള്ള ആയിരം യുവാക്കള്‍ക്ക്‌ ഈ വര്‍ഷം ഹജ്‌ തീര്‍ഥാടനത്തിനു പോകാന്‍ വേണ്ട ചെലവുകളെല്ലാം സായിദ്‌ ഫൌണ്ടേഷന്‍ വഹിക്കും. സായിദ്‌ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഷെയ്‌ഖ്‌ നഹ്യാന്‍ ബിന്‍ സായിദ്‌ അല്‍ നഹ്യാന്റെ പ്രത്യേക നിര്‍ദേശാനുസരണം 200 ലക്ഷം ദിര്‍ഹമാണ്‌ ഇതിനായി വിനിയോഗിക്കുക.

600 സ്വദേശികളുടെയും 400 വിദേശികളുടെയും ചെലവാണ്‌ സായിദ്‌ ബിന്‍ സുല്‍ത്താന്‍ ചാരിറ്റബിള്‍ ആന്‍ഡ്‌ ഹ്യൂമാനിറ്റേറിയന്‍ ഫൌണ്ടേഷന്‍ വഹിക്കുക. ഹജ്‌ തീര്‍ഥാടനത്തിനായി ആളുകളെ അയയ്ക്കാന്‍ 900 ലക്ഷം ദിര്‍ഹമാണ്‌ 2002 മുതല്‍ ഇതുവരെ ചെലവഴിച്ചതെന്നും ഫൌണ്ടേഷന്‍ വെളിപ്പെടുത്തി.

മക്കയിലെ മസ്‌ജിദുല്‍ ഹറമിനും മറ്റു വിശുദ്ധ പ്രദേശങ്ങള്‍ക്കും സമീപം തീര്‍ഥാടകര്‍ക്കു സുഗമമായി ആരാധന നിര്‍വഹിക്കാന്‍ വേണ്ട സൌകര്യം ഇതിനകം ക്രമീകരിച്ചിട്ടുണ്ട്‌. യുഎഇ വിദേശകാര്യ മന്ത്രാലയം, വിദേശ രാജ്യങ്ങളിലെ യുഎഇ സ്‌ഥാനപതി കാര്യാലയങ്ങള്‍ എന്നിവ വഴി ഒട്ടേറെ അപേക്ഷകള്‍ ഫൌണ്ടേഷനില്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

Thursday, September 9, 2010

ഉടുമ്പുന്തല SKSSF കമ്മിറ്റി സമൂഹ നോമ്പുതുറയും ഈദ് പ്രഭാഷണവും നടത്തി

ഉടുമ്പുന്തല: ഉടുമ്പുന്തല SKSSF കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ ഉടുമ്പുന്തലയില്‍ (ശംസുല്‍ ഉലമാ നഗര്‍) സമൂഹ നോമ്പുതുറയും ഈദ് പ്രഭാഷണവും നടത്തി, ഹാജി ഇസ്മയില്‍ മൊലവിയുടെ അദ്ധ്യക്ഷതയില്‍ മേഖലാ SKSSF പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി ഉല്‍ഘാടനം ചെയ്തു. ജാബിര്‍ മൊലവി ത്രിക്കരിപ്പൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മദ്രസാ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടീയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉടുമ്പുന്തല SKSSF കമ്മിറ്റിയുടെ മെഡല്‍ വി.ടി.ശാഹുല്‍ ഹമീദ്, ഇസ്മയില്‍ മൊലവി, റസാഖ് പുനത്തില്‍, പി.എം.അബ്ദുള്ള ഹാജി തുടങ്ങിയവരും വിതരണം ചെയ്തു.സത്താര്‍ മൊലവി ചന്തേര, ആബിദ് .ടി.കെ, ജാസിം.എം.ബി, മുഹമ്മദ് കുഞ്ഞി മൊലവി, റാഷിദ്.എം, എന്നിവര്‍ സംസാരിച്ചു. റഫീഖ് നന്ദി പറഞ്ഞു, തുടര്‍ന്ന് നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്ത സമൂഹ നോമ്പുതുറയും നടന്നു.

Wednesday, September 8, 2010

തൈകടപ്പുറത്ത് ഖുര്‍ആന്‍ പഠന ക്ലാസ് സമാപിച്ചു

നീലേശ്വരം: തൈക്കടപ്പുറം മുസ്‌ലിം ജമാഅത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച ഖുര്‍ആന്‍ പഠനക്ലാസിന്റെ സമാപനം മുംബൈ കൊളാബയിലെ കുഞ്ഞി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ കെ.മുഹമ്മദ്‌ കുഞ്ഞി ഉദ്‌ഘാടനം ചെയ്‌തു. ബി. അബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ സമീര്‍ ഹൈത്തമി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ മത്സരത്തില്‍ വിജയികളായവര്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡുകളും ഉപഹാരങ്ങളും വിതരണം ചെയ്‌തു.

Tuesday, September 7, 2010

നോമ്പ് ഓര്‍മ്മകള്‍

കെ എം ഷഹീദ്

അന്ന് നോമ്പിന് ഉമ്മയുണ്ടാക്കുന്ന പത്തിരിയുടെ മണം. കളിച്ചു വിയര്‍ത്തായിരിക്കും വരവ്. കളിക്കുമ്പോള്‍ നോമ്പിന്റെ ക്ഷീണമെല്ലാം മറക്കും. കളി കഴിഞ്ഞ് ദാഹിച്ചവശനായായാണ് വീട്ടിലെത്തുക. അന്ന് വീട്ടില്‍ വെള്ളം തണുപ്പിക്കാന്‍ സംവിധാനമൊന്നുമില്ല. കുറച്ചു ദൂരെയുള്ള ഒരു വീട്ടിലാണ് ഫ്രിഡ്ജുള്ളത്. അവിടെ പോയി ഐസ് വാങ്ങിവരും. രമച്ചേച്ചിയാണ് ഐസ് കഷ്ണമാക്കിത്തരിക. വലിയ പാത്രത്തില്‍ തണുപ്പിച്ച ഐസ് അമ്മിയില്‍ വെച്ച് ഇടിച്ച് കഷ്ണമാക്കും. അതില്‍ കുറച്ച് വെളളം ചേര്‍ത്ത് എനിക്ക് പാത്രത്തില്‍ തരും.

നാരങ്ങാ വെള്ളത്തില്‍ ഐസിട്ട് നോമ്പ് തുറക്ക് റെഡിയാക്കി വെക്കും. ഉണക്കക്കാരക്കയായിരുന്നു അന്ന് നോമ്പ് തുറക്കാന്‍. ആമദ്ക്കയുടെ കടയില്‍ നോമ്പ് കാലത്ത് പ്രത്യേകമായി ഉണക്കക്കാരക്കയെത്തുമായിരുന്നു. ഒരു കാരക്ക പല ചീന്താക്കി അതിലൊരു ചീന്തു കൊണ്ടാണ് തുറക്കല്‍. പിന്നെ പകലത്തെ കളിയുടെ എല്ലാ ക്ഷീണവും തീര്‍ത്ത് നാരങ്ങാവെള്ളം മോന്തിക്കുടിക്കും. അപ്പോഴേക്കും പത്തിരിക്ക് കടക്കാനാവവാത്ത വിധം വയറ് നിറഞ്ഞിരിക്കും. കാരക്കെയെ വിശുദ്ധ ആഹാരമായായിരുന്നു അന്ന് കണ്ടിരുന്നത്. നബിയും കൂട്ടുകാരും കഴിച്ച കാരക്കയെ ഞങ്ങള്‍ ബഹുമാനപുരസ്സരമാണ്‌ കഴിച്ചത്.

വിശക്കുന്നവന്റെ വേദന നോമ്പുകാരന് അറിയാനാവണമെന്ന് രാത്രി പള്ളിയില്‍ ഉസ്താദ് ഇടക്കിടെ ഉറുദി പറയുമായിരുന്നു. അപ്പോള്‍ ഞാന്‍ എന്റെ വിശപ്പിനെക്കുറിച്ച് മാത്രമാണ് ആലോചിച്ചത്. നോമ്പ് മുറിച്ചു കഴിഞ്ഞാല്‍ ഞങ്ങളുടെ ചെറിയ മുറ്റത്ത് വന്നിരുന്നാല്‍ അന്ന് നല്ല കാറ്റ് കിട്ടുമായിരുന്നു. നിലാവുദിച്ച് നില്‍ക്കുന്നതായിരുന്നു ചെറുപ്പ കാലത്തെ നോമ്പു രാത്രികള്‍. ആകാശത്ത് മാലാഖമാര്‍ പറന്നിറങ്ങുന്നത് പോലെ മേഖക്കീറുകള്‍ ചലിക്കുന്നത് കാണാമായിരുന്നു.

പിന്നീടാണ് റംസാന്‍ എന്നാല്‍ വെറും വിശപ്പ് മാത്രമല്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. വയറിനൊപ്പം ഹൃദയത്തെയും പട്ടിണിക്കിടണം. ഇല്ലാത്തവന്റെ ഉള്ളറിയുമ്പോഴേ, മനസിനെ ചെറിയൊരു തീര്‍ത്ഥാടനത്തിന് പറഞ്ഞിടു വിഴുമ്പോഴേ നോമ്പാവുകയുള്ളൂവെന്ന് ഞാന്‍ അറിഞ്ഞു. അപ്പോള്‍ വയറിന്റെ വിശപ്പിനേക്കാള്‍ കഠിനമാണ് ഹൃദയത്തിന്റെ വിശപ്പെന്ന് ഞാന്‍ മനസിലാക്കി.

ഞാന്‍ പഠിച്ചത് ജനറല്‍ സ്‌കൂളിലായിരുന്നു അന്ന് നോമ്പു കാലം സ്‌കൂള്‍ വെക്കേഷന്‍ കാലം കൂടിയായിരുന്നു. നോമ്പിന്റെ പകലുകളില്‍ പള്ളിച്ചെരുവുകളിലായിരുന്നു ഏറെയും കഴിച്ചുകൂട്ടിയത്. അന്ന് അത് പഴയ പള്ളിയായിരുന്നു. വലിയ വാതിലുകളുള്ള കുമ്മായം തേച്ച ചുവരുകളുമുള്ള പള്ളി. പിന്നീടാണ് അത് പൊളിച്ച് കോണ്‍ക്രീറ്റ് മിനാരങ്ങള്‍ പണിതത്.
അന്ന് പള്ളിക്കാട്ടിലെ പറങ്കിമാവില്‍ കയറി നേരം കളയുമായിരുന്നു. ഉച്ച തിരിയുമ്പോഴേക്കും തരിക്കഞ്ഞി വെക്കാന്‍ അഹമ്മത്ക്ക ചെമ്പുമായി വരും. ചതങ്ങിപ്പൊളിഞ്ഞ ഒരു പാത്രമായിരുന്നു അത്. അണ്ടിപ്പരിപ്പിന്റെയും മുന്തിരിയുടെയും ഒരു പൊതിയുമുണ്ടാകും. പിന്നീട് തരിക്കഞ്ഞിയില്‍ ചന്ദ്രക്കലകളായി അവ പ്രത്യക്ഷപ്പെടും. അഹമ്മദ്ക്ക തന്നെയാണ് ഇപ്പോഴും പള്ളിയിലെ തരിവെപ്പുകാരന്‍. റാളിക്ക് കുടുങ്ങി കാലിന് ചെറിയ വൈകല്യമുണ്ട് അദ്ദേഹത്തിന്. തരിക്കഞ്ഞി കുടിക്കാന്‍ എനിഷ്ടമില്ലായിരുന്നു. പക്ഷെ കഞ്ഞി പതച്ച് നുരയുമ്പോള്‍ അതില്‍ നിന്ന് വരുന്ന ഗന്ധം എന്നെ വല്ലാതെ ഉത്തേജിപ്പിച്ചിരുന്നു.

നോമ്പിന്റെ അവസാനമാവുമ്പോഴേക്കും പെരുന്നാളായിരിക്കും മനസ് നിറയെ. പുതിയ വസ്ത്രത്തിന്റെ മണത്തിനായി ഞാന്‍ വാപ്പക്കൊപ്പം മിഠായിത്തെരുവില്‍ അലഞ്ഞിരുന്നു. അന്ന് ഞങ്ങളുടെ പെരുന്നാള്‍ ഷോപ്പിങ് മിഠായിത്തെരുവിലെ അരികുകളില്‍ നിന്നായിരുന്നു. നോമ്പിന്റെ 27ം രാവിന് പ്രത്യേകതയുണ്ട്. ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള ദിനം അന്നാണ്. പിറ്റേന്ന് എല്ലാവര്‍ക്കും 27ന്റെ പൈസ ലഭിക്കും. ഞങ്ങള്‍ കുട്ടികള്‍ക്കും ലഭിക്കുമായിരുന്നു പണം. വീട്ടുകാരറിയാതെ ഇങ്ങിനെ സംഘടിപ്പിക്കുന്ന പണം കൊണ്ടാണ് പടക്കങ്ങള്‍ വാങ്ങിയത്.

പെരുന്നാള്‍ പടക്കത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മരിച്ചു പോയ ചങ്ങാതി ബഷീറിനെയും ഓര്‍ക്കാതെ വയ്യ. അവന്‍ പലിയ പെട്ടി പടക്കം വാങ്ങിക്കുമായിരുന്നു. പനയോലപ്പടക്കങ്ങളും തീവണ്ടിപ്പടക്കവും മത്താപ്പും നിലച്ചക്രവുമെല്ലാം. അന്നൊക്കെ ഇവിടെ പെരുന്നാളിന് പടക്കം പൊട്ടിക്കുമായിരുന്നു. വലിയവരും പടക്കം വാങ്ങും. പിന്നീട് ഉസ്താദുമാര്‍ പടക്കത്തിനെതിരെ ഘോരഘോരം പ്രസംഗിച്ചപ്പോഴാണ് അത് നിന്നത്. പടക്കത്തിന്റെ പണം അങ്ങിനെ പാവങ്ങളുടെ അടുത്തേക്ക് പോയി.

27 കഴിഞ്ഞാല്‍ പിന്നെ പെരുന്നാളായി. മാസം കാണാനുള്ള തിരക്കായിരിക്കും പിന്നെ. ഒരിക്കല്‍ ഞാന്‍ ബാപ്പയോടൊപ്പം കടപ്പുറത്ത് മാസം കാണാന്‍ പോയിരുന്നു. നോമ്പുതുറക്കാനുള്ള കാരക്കയുമായി കടപ്പുറത്തിരുന്നു ചന്ദ്രനുദിക്കുന്നത് കാണാന്‍ നോക്കി നിന്നു. പക്ഷെ അന്ന് ഞങ്ങള്‍ക്ക് മുന്നില്‍ ചന്ദ്രക്കല തെളിഞ്ഞില്ല. നിരാശനായി വീട്ടിലേക്ക് മടങ്ങുമ്പോളാണ് ആകാശവാണിയില്‍ നിന്ന് ആ അറിയിപ്പ് കേട്ടത്. വെള്ളയില്‍ കടപ്പുറത്ത് മാസം കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന പ്രഖ്യാപനം കേട്ടപ്പോഴേക്കും എല്ലാ സങ്കടങ്ങളും മാറിപ്പോയിരുന്നു.

പിന്നെ പെരുന്നാളിന് വിഭവങ്ങളൊരുക്കാനുള്ള തിരക്കാണ്. അതിന് മുമ്പ് ഫിത്വര്‍ സക്കാത്തായി അരി കൊടുക്കണം. ഞങ്ങളെക്കാള്‍ പാവപ്പെട്ടവരെ നോക്കിയാണ് അരി വിതരണം ചെയ്യേണ്ടത്. അരി അളന്ന് പ്രത്യേക സഞ്ചിയിലാക്കി വെക്കും. അത് എത്തിച്ചു കൊടുക്കേണ്ട ചുമതല എന്റെതാണ്. അപ്പോഴേക്കും വാപ്പ കോഴിയുമായി വീട്ടിലെത്തും. അന്നൊക്കെ ജീവനുള്ള കോഴിയെ തന്നെയാണ് വാങ്ങുക. അതിനെ വാപ്പ അറുക്കും. ചിറകും കയ്യും പിടിച്ചു കൊടുക്കേണ്ട ചുമതല എനിക്കാണ്. കോഴിക്ക് വെള്ളം കൊടുത്ത ശേഷമാണ് അറുക്കല്‍. പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്ന് കോഴിയുടെ തൊണ്ട മധ്യത്തില്‍ തന്നെ കഠാരയിറങ്ങും. അപ്പോള്‍ ബാപ്പയുടെ നാവ് മന്ത്രിക്കുന്നുണ്ടാവും, ബിസ്മില്ലാഹി…..

കോഴിയെ തോല്‍ പൊളിക്കേണ്ടത് ഉമ്മയുടെ ഡ്യൂട്ടിയാണ്. ഞാനും പെങ്ങന്‍മാരും അതിന് ചുറ്റുമിരുന്ന് നാളെ കറിയാവേണ്ട കോഴിക്കഷ്ണങ്ങളെക്കുറിച്ച് തര്‍ക്കിക്കും. പെരുന്നാളിന് പള്ളിയില്‍ നിസ്‌കാരം കഴഞ്ഞാല്‍ പിന്നെ കൂട്ടുകാരോടൊപ്പമുള്ള കളിയാണ്. അപ്പോഴേക്കും നെയ്‌ച്ചോറും കോഴിക്കറിയും റെഡിയായിരിക്കും.

എല്ലാവരും അന്ന് കുടുംബങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കുകയാണ് ചെയ്യുക. പെരുന്നാളിന്റെ പ്രധാന ചടങ്ങും അതാണ്. പക്ഷെ അടുത്തൊന്നും ഞങ്ങള്‍ക്ക് കുടുംബങ്ങളില്ലായിരുന്നു. അങ്ങിനെ അയല്‍ക്കാരുടെ വീടുകള്‍ കുടുംബ വീടുകളാക്കും. പിന്നീട് പെങ്ങന്‍മാരുടെ കല്യാണം കഴിഞ്ഞതില്‍പ്പിന്നെ അവരെ വീട്ടില്‍ പോയി പെരുന്നാളിന് സല്‍കരിക്കേണ്ട ചുമതല എനിക്കായിരുന്നു. അങ്ങിനെ പെരുന്നാളിന് എനിക്ക് ഡ്യൂട്ടിയായി.

പെരുന്നാള്‍ രാവാണ് പെരുന്നാള്‍ ദിനത്തേക്കാള്‍ മധുരം. പടക്കവും മൈലാഞ്ചിയും തക്ബീര്‍ ധ്വനികളും എല്ലാമായി ഒരു ഉത്സവം. ഇപ്പോള്‍ കമ്പ്യൂട്ടറാണ് നോമ്പും പെരുന്നാളുമെല്ലാം. അന്ന് ഞാന്‍ ഞങ്ങളുടെ മാത്രം പെരുന്നാളാണ് ആഘോഷിച്ചത്. ഇപ്പോള്‍ ഞാന്‍ ലോകത്തെല്ലാവരും പെരുന്നാളാഘോഷിക്കുന്നത് എങ്ങിനെയെന്നറിയുന്നു.

ഇരുപത്തി ഏഴാം രാവ് ധന്യമാക്കാന്‍ ടൌണ്‍ പള്ളി വിശ്വാസികളെ കൊണ്ട് നിറഞ്ഞു.

ത്രിക്കരിപ്പൂര്‍: ഖുര്‍‌ആന്‍ അവതരണം കൊണ്ട് അനുഗ്രഹീതമായ റമദാനിലെ ഇരുപത്തി ഏഴാം രാവില്‍ ടൌണ്‍ പള്ളിയില്‍ വിശ്വാസികളെ കൊണ്ട് നിറഞ്ഞു. റമദാന്‍ ഇരുപത്തിയൊന്ന് മുതല്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് നൂറ് കണക്കിന് വിശ്വാസികളായിരുന്നു ത്രിക്കരിപ്പൂരില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി ടൌണ്‍ പള്ളിയിലേക്ക് ഒഴുകിക്കൊണ്ടിരുന്നത്. രാജാധിരാജനായ അല്ലാഹുവിനെ സ്‌തുതിച്ചും പാപ മോചനം നടത്തിയും രാത്രികാല നിസ്‌കാരങ്ങള്‍ നടത്തിയം പോപമോചനം തേടിയുമായിരുന്നു വിശ്വാസികള്‍ റമദാനിലെ അവസാനത്തെ പത്ത് ദിവസം ധന്യമാക്കാനായി ടൌണ്‍ പള്ളിയില്‍ ഒരുമിച്ച് കൂടിതത്. ടൌണ്‍ പള്ളി ഖത്തീബ് ചുഴലി മുഹ്‌യുദ്ധീന്‍ ബാഖവിയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് കൊണ്ടുള്ള ഈ പുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിച്ചേരുന്ന വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. വിശ്വാസികള്‍ക്ക് ഖുര്‍‌ആന്‍ ശ്രവണസുന്ദരമായ ശബ്‌ദത്തില്‍ ശ്രവിക്കാന്‍ പുതിയ സൌണ്ട് സിസ്റ്റവും ടൌണ്‍ പള്ളിയില്‍ ഒരുക്കിയുണ്ടായിരുന്നു. രണ്ട് ഹാഫിളുമാരായിരുന്നു രാത്രികാല നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം അത്താഴ വിതരണവും നടത്തി.

പുണ്യ റംസാനില്‍ ഖുര്‍‌ആനിന്റെ ഈണങ്ങള്‍ ശ്രവിക്കാനാ‍യി ടൌണ്‍ പള്ളിയില്‍ പുതിയ ശബ്‌ദ സംവിധാനം

ത്രിക്കരിപ്പൂര്‍: പുണ്യ റംസാനിന്റെ അവസാനത്തെ പത്തുകള്‍ക്ക് വിരാമമിടാന്‍ ഏതാ‍നും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മസ്‌ജിദുകളില്‍ വിശ്വാസികളുടെ തിരക്ക് അനുഭവപ്പെട്ട് തുടങ്ങി. ത്രിക്കരിപ്പൂര്‍ ടൌണ്‍ പള്ളിയില്‍ സജ്ജമാക്കിയ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് നൂറുകണക്കിനാളുകളാണ് ത്രിക്കരിപ്പൂരില്‍ നിന്നും പരിസര പഞ്ചായത്തുകളില്‍ നിന്നുമായി എത്തപ്പെടുന്നത്. ഖുര്‍‌ആനിന്റെ മാസ്‌മരികമായ ഈണങ്ങള്‍ ശ്രവണ സുന്ദരമാക്കാന്‍ ടൌണ്‍ പള്ളിയില്‍ പുതിയ സൌണ്ട് സിസ്റ്റം സ്ഥാപിച്ചു. വിശ്വാസികളുടെ കര്‍ണ്ണങ്ങളുടെ കുളിര്‍മ്മയുടെ മഴ പെയ്യിച്ച് അവരെ സ്രഷ്‌ടാവിന്റെ കീര്‍ത്തനങ്ങള്‍ സസൂക്ഷമം കേട്ടിരിക്കാന്‍ പാകത്തിലുള്ളതാണ് പുതിയ ശബ്‌ദ സംവിധാനം. രണ്ട് ഹാഫിളുമാരുടെ നേതൃത്വത്തില്‍ നടക്കുന്ന രാത്രികാല നമസ്‌കാരങ്ങളില്‍ ഖുര്‍‌ആന്‍ വചനങ്ങള്‍ പുത്തന്‍ അനുഭൂതിയായി മാറിയിരിക്കുകയാണ് ഈ പുതിയ ശബ്‌ദ സംവിധാനത്തിലൂടെയെന്ന് വിശ്വാസികളില്‍ പലരും പറയുന്നു. രാത്രി പന്ത്രണ്‍ മണി മുതല്‍ പുലര്‍ച്ച നാല് മണി വരെയാണ് രാത്രികാല നിസ്‌കാരങ്ങള്‍. ടൌണിലും പരിസരത്തുമുള്ള ഒരു കൂട്ടം യുവാക്കളുടെ പരിശ്രമ ഫലമായിട്ടാണ് ഈ പുതിയ സംവിധാനം ഇവിടെ നടപ്പിലായിട്ടുള്ളത്.

Sunday, September 5, 2010

ലൈലത്തുല്‍ ഖദ്‌ര്‍

ചുഴലി മുഹ്‌യുദ്ധീന്‍ മൌലവി
വിശുദ്ധ റമസാനിലെ ഏറ്റവും ശ്രേഷ്‌ഠമായ ഒരു രാവാണ്‌ `ലൈലത്തുല്‍ ഖദ്‌ര്‍ – നിര്‍ണ്ണയം എന്നാണ്‌ `ഖദ്‌ര്‍ എന്ന വാക്കിന്നര്‍ത്ഥം. എല്ലാ കാര്യങ്ങളും അല്ലാഹു നിര്‍ണ്ണയിക്കുന്നതും അത്‌ മലക്കുകള്‍ക്ക്‌ ഏല്പ്‌പിക്കുന്നതുമായ രാവായതിനാലാണ്‌ ഈ പേര്‌ വന്നത്‌.വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായത്‌ പ്രസ്‌തുത രാവിലത്രെ. എല്ലാവര്‍ഷവും ഈ മഹത്തായ രാവ്‌ ആവര്‍ത്തിക്കപ്പെടുമെന്നാണ്‌ പണ്ഡിതനമാര്‍ അഭിപ്രായപ്പെടുന്നത്‌. അന്ന്‌ വാനലോകത്തുള്ള മലകുകള്‍ ഭൂമിയിലേക്ക്‌ ഇറങ്ങി വരുന്നതാണെന്ന്‌ ഖുര്‍ആന്‍ പറയുന്നു. ജിബ്‌രീല്‍ എന്ന ശ്രേഷ്‌ഠരായ മലക്കിന്റെ നേതൃത്വത്തിലാണ്‌ മലക്കുകള്‍ ഇറങ്ങി വരിക. പരിശുദ്ധ കഅ്‌ബയിലാണ്‌ ആദ്യമായി ഇറങ്ങുകയെന്നും ഒരു പച്ചപ്പതാക അവര്‍ കഅബയില്‍ നാട്ടുമെന്നും ഇമാം ബൈഹഖി ഉദ്ധരികുന്ന ഒരു ഹദീസില്‍ വന്നിട്ടുണ്ട്‌. ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച്‌ ആരാധനകളില്‍ മുഴുകിയിരിക്കുന്ന വിശ്വാസികള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുകയും അവരുടെ പ്രാര്‍ത്ഥനകള്‍ക്ക്‌ ആമീന്‍ പറയുകയുമാണ്‌ മലക്കുകളുടെ ജോലി. പ്രഭാതംവരെ പ്രസ്‌തുത രാവ്‌ രക്ഷയാണ്‌ എന്ന്‌ അല്ലാഹു പ്രഖ്യാപിക്കുന്നു.
പുണ്യ റമസാനിലെ ഒടുവിലത്തെ പത്തുരാവുകളില്‍ ഒന്നാണ ലൈലത്തുല്‍ ഖദ്‌ര്‍. ഇന്ന രാവാണത്‌ എന്ന്‌ നിര്‍ണ്ണയിച്ചു പറയാന്‍ ഖണ്ഡിതമായ തെളിവുകളൊന്നും ഖുര്‍ആനിലോ നബിവചനങ്ങളിലോ ഇല്ല. അതിന്റെ മഹത്വം നഷ്ടപ്പെടുന്നത്‌ വന്‍ നഷ്ടമാണെന്നും അന്ന്‌ തെറ്റുകുറ്റങ്ങളില്‍ ഏര്‍പ്പെടുന്നത്‌ മഹാപാതകമാണെന്നും കുറിക്കുന്ന ഹദീസുകള്‍ മനസ്സിലാക്കുമ്പോള്‍ എല്ലാ രാവുകളിലും ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കലാണ്‌ വിശ്വാസിക്ക്‌ കരണീയം. അവസാനത്തെ പത്ത്‌ പ്രവേശിച്ചാല്‍ തിരുനബി (സ) കൂടുതല്‍ അദ്ധ്വാനിക്കാറുണ്ടായിരുന്നുവെന്നും അരമുറുക്കിയുടുത്ത്‌ ഉറക്കമൊഴിച്ച്‌ ആരാധനയില്‍ മുഴുകാറുണ്ടായിരുന്നുവെന്നും ആയിശ(റ) യെ ഉദ്ധരിക്കപ്പെട്ട ഹദീസില്‍ കാണാം.
മസ്‌ജിദുകളും മുസ്ലിം വീടുകളും പ്രസ്‌തുത രാവിനെ പ്രതീക്ഷിച്ചു കൊണ്ട്‌ ആരാധനയാല്‍ അലംകൃതമാവണമെന്നാണ്‌ നബിചര്യ ബോധ്യപ്പടുത്തുന്നത്‌. ‘ലൈലത്തുല്‍ ഖദ്‌ര്‍’ കഴിഞ്ഞ പകലിനും തുല്യമഹത്വമുണ്ടെന്ന്‌ ഹദീസുകളില്‍ കാണാം. അന്ന്‌ പ്രഭാതസൂര്യന്‌ മങ്ങിയ കിരണങ്ങളായിരിക്കുമെന്ന്‌ മുസ്ലിം ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ വന്നിട്ടുണ്ട്‌. അത്‌ ലൈലത്തുല്‍ ഖദ്‌റിന്റെ ദൃഷ്ടാന്തമായി അല്ലാഹു നിശ്ചയിച്ചതാണ്‌ എന്ന്‌ ഇമാം നവവി(റ) പറഞ്ഞിട്ടുമുണ്ട്‌.

Saturday, September 4, 2010

മുസാബത്തുല്‍ ഖുര്‍ആന്‍ സംതംബര്‍ 5 ന്

ഉടുംബുന്തല: മുസാബത്തുല്‍ ഖുര്‍ആന്‍ വിപുലമായ പരിപാടികളോടെ സംതംബര്‍ 5 ന് നടത്തും. വി.എം അബ്ദുള്ള ഹാജി പതാക ഉയര്‍ത്തും ഉദ്ഘാടന സമ്മേളനം എം.കെ. മഹമൂദ് ഹാജിയുടെ അധ്യക്ഷതയില്‍ അബ്ദുറഹിമാന്‍ ദാരിമി ഉദ്ഘാടനം ചെയ്യും തുടര്‍ന്ന് ഖുര്‍ആന്‍ പാരായണ മത്സരവും നടക്കും.
റംസാനിന്റെ ആരോഗ്യ വശങ്ങള്‍ എന്ന വിഷയത്തില്‍ ഡോ: ടി.അബ്ദുല്‍ ജലീലിന്റെ അധ്യക്ഷതയില്‍ അബ്ദുല്‍ അസീസ്‌ അശ്രഫി, സി.ടി.അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ക്ലാസ്സെടുക്കും.
പ്രസ്ഥാനീക സംഗമത്തില്‍ എം.അബ്ദുള്ള ഹാജിയുടെ അധ്യക്ഷതയില്‍ എ.ജി.സി. ബഷീര്‍ ഉദ്ബോധന പ്രസംഗം നടത്തും.
വൈകീട്ട് വി.കെ. ബാവയുടെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കുളം അബ്ദുള്ള ഉദ്ഘാടനം ചെയ്യും . ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ധീന്‍ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് പി.ബി. അബ്ദുറസാഖ് ശിഹാബ് തങ്ങള്‍ സമാശ്വാസ പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്തും. റിലീഫിന്റെ ഭാഗമായ റമദാന്‍ കിറ്റ് വിതരണം എം.മുഹമ്മദ്‌ കുഞ്ഞി ഹാജിയും തൊഴിലുപകരണ വിതരണം എ.ജി.സി. ബഷീര്‍, പുതു വസ്ത്ര വിതരണം വി.ടി.ശാഹുല്‍ ഹമീദും, ചികിത്സാ സഹായം പി.മൊയ്തീന്‍ കുഞ്ഞി ഹാജി എന്നിവരും നല്‍കും.. വിജയകരമായി പൈലറ്റ്‌ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ക്യാപ്ടന്‍ നസ്‌റുദ്ദീനെ ചടങ്ങില്‍ ആദരിക്കും. 6 മണിക്ക് നടക്കുന്ന പ്രാര്‍ത്ഥനക്ക് ചുഴലി മുഹിയുദ്ദീന്‍ മൌലവി നേതൃത്വം നല്‍കും. തുടര്‍ന്ന് സമൂഹ നോമ്പ് തുറയും സിറാജുദ്ദീന്‍ ദാരിമിയുടെ പ്രഭാഷണവും ഉണ്ടായിരിക്കും

Thursday, September 2, 2010

ആത്മസംസ്‌ക്കരണത്തിന്റെ അനിവാര്യത

ചുഴലി മുഹ്‌യുദ്ധീന്‍ മൌലവി

ശരീരവും മനസ്സും ഒരുപോലെ സംസ്‌ക്കരിക്കപ്പെടാന്‍ സൃഷ്ടാവായ അല്ലാഹു വര്‍ഷാവര്‍ഷം അനുഗ്രഹിച്ചയക്കുന്ന മാസമാണ്‌ വിശുദ്ധ റംസാന്‍. അന്നപാനീയങ്ങള്‍ നിയന്ത്രിച്ചു കൊണ്ട്‌ വിചാര വികാരങ്ങള്‍ക്ക്‌ കടിഞ്ഞാണിടാനും അതുവഴി മനുഷ്യകുലത്തിന്റെ പ്രത്യക്ഷ ശത്രുവായ പിശാചിനെ ഒതുക്കുവാനും സാധിക്കുന്നുവെന്നതാണ്‌ വ്രതാനുഷ്‌ഠാനത്തിന്റെ പ്രത്യേകത.
പിശാചിന്റെ ആധിപത്യം പരമാവധി കുറച്ചു കൊണ്ടു വരുമ്പോഴാണ്‌ മനുഷ്യന്‍ ആത്മീയലോകത്തേക്ക്‌ കുതിച്ചുയരുന്നത്‌. ഒരു നബിവചനം നമുക്കിങ്ങനെ വായിക്കാം ``പിശാചുക്കള്‍ മനുഷ്യഹൃദയങ്ങളെ കളങ്കപ്പെടുത്തലെങ്ങാനും ഇല്ലാതിരുന്നുവെങ്കില്‍ അവന്‍ ആകാശലോകത്തിന്റെ ഉള്ളറ രഹസ്യങ്ങളിലേക്ക്‌ നോക്കുമായിരുന്നു.മനുഷ്യന്റെ മഹത്വവും അവന്റെ ആത്മീയമായ വളര്‍ച്ചയുടെ അറ്റവുമാണ്‌ ഈ നബിവചനത്തില്‍ നിന്നും നമുക്ക്‌ മനസ്സിലാക്കാനാകുന്നത്‌. പിശാചിനെ പിടിച്ചുകെട്ടാന്‍ കഴിയുമ്പോഴാണ്‌ ഈ നേട്ടം കൈവരിക്കാനാവുക. മഹാനായ മുഹ്‌യുദ്ധീന്‍ ശെയ്‌ഖ്‌(റ)നെ സംബന്ധിച്ച്‌ `ഇരുന്ന ഇരുപ്പില്‍ ഏഴ്‌ ആകാശം കണ്ടവര്‍ എന്ന വര്‍ണ്ണന ഈ ഹദീസിന്റെ പുലര്‍ച്ചയത്രെ. ഒരുമാസക്കാലം വ്രതം അനുഷ്‌ഠിച്ചും ഖുര്‍ ആന്‍ പഠിച്ചും അത്‌ പാരായണം ചെയ്‌തും വിശുദ്ധിയാര്‍ജ്ജിക്കുന്ന ഏതൊരാള്‌ക്കും ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നാണ്‌ ഇസ്ലാം നല്‌കുന്ന പാഠം.

Tuesday, August 31, 2010

ബദര്‍ അനുസ്മരണം നടത്തി

ദുബൈ : കാസര്‍ഗോഡ് ജില്ല എസ്.കെ.എസ്.എസ്.എഫ്. സുന്നി സെന്‍ററില്‍ നടത്തിയ ബദര്‍ അനുസ്മരണ പരിപാടി അബ്ദുല്‍ ഹഖീം ഫൈസി ഉദ്ഘാടനം ചെയ്തു. ശാഫി ഹാജി ഉദുമ അധ്യക്ഷ്യം വഹിച്ചു. അബ്ദുല്‍ കബീര്‍ അസ്അദി ബദര്‍ സന്ദേശം നല്‍കി. അബ്ദുല്‍ കരീം എടപ്പാള്‍, മുസ്തഫ മൗലവി ചെറിയൂര്‍, ശക്കീര്‍ കോളയാട്, എം.ബി.എ. ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
അശ്ഫാഖ് മഞ്ചേശ്വരം സ്വാഗതവും കെ.വി.വി. കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു. സമൂഹ നോന്പുതുറക്ക് ഫാസില്‍ തൃക്കരിപ്പൂര്‍, സഈദ് ബംബ്രാണ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രാര്‍ത്ഥനാ സദസ്സ് തത്സമയ സം‌പ്രേഷണം

ത്രിക്കരിപ്പൂര്‍: ഉദിനൂര്‍ മുസ്ലിം റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന് വരുന്ന റംസാന്‍ പ്രഭാഷണങ്ങളുടെ സമാപനവും പ്രാര്‍ത്ഥനാ സദസ്സും ഇന്ന് ആ‍ഗസ്റ്റ് 31 ചൊവ്വാഴ്ച ഉദിനൂരില്‍ നടക്കും. മൂന്ന് ദിവസമായി നടന്ന് വരുന്ന റംസാന്‍ പരിപാടിയുടെ സമാപന ദിവസമായ ഇന്ന് ഇഫ്ത്താര്‍ സംഗമം, ശിഹാബ് തങ്ങള്‍ സമാശ്വാസ കുടുംബ പെന്‍ഷന്‍, മഹല്ല് റിലീഫ് കമ്മിറ്റിയുടെ മെഡിക്കല്‍ എയ്‌ഡ് എന്നീ പരിപാടികള്‍ നടക്കും. രാത്രി 9.30ന് ഉമര്‍ ഹുദവിയുടെ പ്രഭാഷണത്തോടെ പരിപാടി ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സിന് സമസ്‌ത സെക്രട്ടറി, ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്യാര്‍, കോട്ടുമല ബാപ്പു മുസ്ല്യാര്‍, ശൈഖുനാ മാണിയൂര്‍ അഹമ്മദ് മൌലവി, ചുഴലി മുഹ്‌യുദ്ധീന്‍ ബാഖവി എന്നിവര്‍ നേതൃത്വം നല്‍കും. പരിസര മഹല്ലുകളിലെ ഇമാമുമാര്‍, യത്തീം ഖാനയിലെ കുട്ടികള്‍ എന്നിവര്‍ സംബന്ധിക്കും. ഉദിനൂര്‍ ജുമാ മസ്ജിദ് മുതവല്ലി ടി. അബ്ദുള്‍ റാഹീം ഹാജി, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എ.ജി.സി. ബഷീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയുടെ തത്സമയ സം‌പ്രേഷണം ഇന്ത്യന്‍ സമയം രാത്രി 9.30 മുതല്‍ മൈത്രിക്കരിപ്പൂര്‍ ഡോട്ട് കോമില്‍ (mytrikarpur.com) ലഭ്യമാകൂം

Saturday, August 28, 2010

നോമ്പ് തുറയും ഇഫ്താര്‍ സംഗമവും നടത്തി

നോമ്പ് തുറയും ഇഫ്താര്‍ സംഗമവും നടത്തി
റിയാദ്: വള്വക്കാട് മുസ്ലിം ജമാ അത്ത് സൗദി ശാഖാ കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ നോമ്പ് തുറയും ഇഫ്താര്‍ സംഗമവും നടത്തി. റിയാദ് ലാവണ്യ ഓടിറ്റൊരിയത്ത്തില്‍ നടന്ന പരിപാടിയില്‍ മഹല്ലിലെ 40 ഓളം മെമ്പര്‍മാര്‍ പങ്കെടുത്തു.
പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബൂബക്കര്‍ ബാഖവി മാരായമംഗലം (റിയാദ് ഇസ്ലാമിക്‌ സെന്റര്) മുഖ്യ പ്രഭാഷണം നടത്തി.
റിലീഫ് പ്രവര്‍ത്തനത്തിലെ ഇസ്ലാമിലെ പ്രാധാന്യത്തെ ക്കുറിച്ച് അദ്ദേഹം ഉല്‍ബോധനം നടത്തി.
3 വര്‍ഷമായി കമ്മിറ്റി നടന്നു വരുന്ന റിലീഫ് പ്രവര്‍ത്തനം നാട്ടിലെ പാവപ്പെട്ടവര്‍ക്ക് അനുഗ്രഹമാണെന്നും ഇത്തരം കൂട്ടായ്മ വഴി സമുഹത്തിലെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്മായീല്‍ കാരോളം, കെ.പി.പി.നൌഫല്‍, വി.പി. ബഷീര്‍, വി.പി ശാഹുല്‍ ഹമീദ് ആശംസകള്‍ നേര്‍ന്നു.
പ്രസിഡണ്ട് വി.പി. ഹുസൈന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. ജലീല്‍ പൊറോപ്പാട് സ്വാഗതവും മുനീര്‍ എന്‍.പി നന്ദിയും പറഞ്ഞു.

Friday, August 27, 2010

സിറാജുദ്ധീന് ദാരിമിക്ക് ഇമാമുല് അസര് അവാര്ഡ്

റിപ്പോര്ട്ട്:കെ.പി.അബൂബക്കര്
പയ്യന്നൂര്:മെട്ടമ്മല് അബ്ദുല് അസീസ് ഫൊണ്ടേഷന് ഏര്പ്പെടുത്തിയ കെരളാ ബെറ്റര് ഖത്തീബ് 2010 നുള്ള ഇമാമുല് അസര് അവാര്ഡിന് പയ്യന്നൂര് ടൊണ് ജുമാ മസ്ജിദ് ഖത്തീബും പണ്ഡിതനും വാഗ്മിയുമായ സിറാജുദ്ധീന് ദാരിമി അര്ഹനായി. പ്രബോധന പ്രഭാഷണ രംഗങ്ങളില് ഇസ്ലാമിക മനശാസ്ത്ര ചിന്തകള്ക്ക് പ്രമുഖ്യം നല്കി കൊണ്ടുള്ള പ്രവര്ത്തനങ്ങളെ മുന് നിര്ത്തിയാണ് അവാര്ഡ്, 5001 രൂപയും പ്രശംസാ പത്രവും ഫലകവുമാണ് അവാര്ഡ്.

റാങ്കിന്റെ തങ്ക തിളക്കവുമായി കാസര്‍ഗോഡ്‌ ജില്ല.

തൃക്കരിപ്പൂര്‍: സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതു പരീക്ഷയില്‍ കാസര്‍ഗോഡ്‌ ജില്ലയില്‍ മൂന്നു റാങ്കുകള്‍ ലഭിച്ചു. അഞ്ചാം തരത്തില്‍ ഒന്നാം റാങ്കും രണ്ടാം റാങ്കും , എഴാം തരത്തില്‍ ഒന്നാം റാങ്കും ആണ് ലഭിച്ചത്.
കുമ്പള റെയ്ഞ്ചിലെ ആരിക്കാടി കടവത്ത് മുനവ്വിറുല്‍ ഇസ്ലാം മദ്രസയിലെ മുഹമ്മദ്‌ ഹനീഫ് ഇംതിയാസ് റജി:നമ്പര്‍:6262 , 500 ല്‍ 493 മാര്‍ക്ക് നേടി ഒന്നാം റാങ്കിന് അര്‍ഹനായി . രണ്ടാം റാങ്ക് തൃക്കരിപ്പൂര്‍ റെയ്ഞ്ചിലെ മുനവ്വിറുല്‍ ഇസ്ലാം മദ്രസ വടക്കേ കൊവ്വല്‍ ബ്രാഞ്ചിലെ ആയിഷ ഫര്‍സാന കരസ്ഥമാക്കി റജി:നമ്പര്‍:12149 . എഴാം തരത്തില്‍ ബേക്കല്‍ റെയ്ഞ്ചിലെ ബേക്കല്‍ കുന്നില്‍ ഖിളിരീയ മദ്രസയിലെ പി.ഖദീജത് മിഅജബിന്‍ . റജി:നമ്പര്‍ 6631 , 400 ല്‍ 392 മാര്‍ക്ക് നേടി ഒന്നാം റാങ്ക് നേടി.
തൃക്കരിപ്പൂര്‍ രെയ്ഞ്ചിലെ മുനവ്വിരുല്‍ ഇസ്ലാം മദ്രസയിലെ വടക്കേ കൊവ്വല്‍ ബ്രാഞ്ചില്‍ ഇത് രണ്ടാം തവണയാണ് റാങ്ക് ലഭിക്കുന്നത് തൃക്കരിപ്പൂരില്‍ ഇലക്ട്രോണിക്സ് സ്പെയര്‍ പാര്‍ട്സ് വ്യാപാരി കൂലേരിയിലെ വി.പി.പി. മുസ്തഫയുടെയും തങ്കയം കെ.ഫൌസിയയുടെയും മകളാണ് ആയിഷ ഫര്‍സാന.

സമസ്ത പൊതു പരീക്ഷയില്‍ 92% വിജയം

സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതു പരീക്ഷയില്‍ 92% വിജയം ,പരീക്ഷ എഴുതിയ 2,00,530 പേരില്‍ 1,84,976 പേര്‍ വിജയിച്ചു. കേരളം, തമിഴ് നാട്, കര്‍ണാടക, മഹാരാഷ്ട്ര , പോണ്ടിച്ചേരി, ലക്ഷ ദ്വീപ്‌, ആന്തമാന്‍ ,യു.എ.ഇ, ബഹറയിന്‍, മലേഷ്യ എന്നിവിടങ്ങളിലെ 8919 മദ്രസകളിലാണ്‌ പരീക്ഷ നടന്നത്.
3935 ഡിസ്റ്റിങ്ങ്ഷന്‍, 31742 ഫസ്റ്റ് ക്ലാസും 33862 സെക്കന്റ് ക്ലാസും നേടി . 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ അടുത്ത മാസം ഒന്നിന് മാര്‍ക്ളിസ്ടുകള്‍ വിതരണം ചെയ്യും. 26 വരെ പുനര്‍ നിര്‍ണ്ണയം ചെയ്യുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതാണ്.

Thursday, August 26, 2010

പെരുന്നാള്‍ ദിനത്തില്‍ അതിരുവിട്ട ആഘോഷങ്ങള്‍ അരുതെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത്‌ സ്റ്റിയറിംഗ്‌ കമ്മിറ്റി

കാസര്‍കോട്: പെരുന്നാള്‍ ദിനത്തില്‍ അതിരുവിട്ട ആഘോഷങ്ങള്‍ അരുതെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത്‌ സ്റ്റിയറിംഗ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. അടുത്ത കാലത്തായി പെരുന്നാളിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളിളും മറ്റും അനിസ്‌ലാമിക ആചാരങ്ങള്‍ കടന്നു വരുന്നുണ്‌ട്‌. ടൗണില്‍ പടക്കം പൊട്ടിക്കുന്നതും ബൈക്കു റാലികള്‍ നടത്തുന്നതും പതിവായിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ ഒഴിവാക്കേണ്ടത് മതത്തെ യാഥാര്‍ഥ്യ ബോധത്തോടെ സ്‌നേഹിക്കുന്ന ഏതൊരാള്‍ക്കും നിര്‍ബന്ധമായ കാര്യമാണെന്നും ഒരു മാസത്തെ കഠിന വ്രതാനുഷ്‌ഠാനത്തെ ഒറ്റ ദിവസം കൊണ്‌ട്‌ നിരര്‍ത്ഥകമാക്കരുതെന്ന് യോഗം അഭിപ്രായപ്പെട്ടു.
ബൈക്ക്‌ റാലിയുടെയും പടക്കത്തിന്റെയും അകമ്പടിയില്‍ നഗരത്തില്‍ ട്രാഫിക് സംവിധാനം തടസ്സപ്പെടുത്തുകയും, ഹോറണ്‍ മുഴക്കി ശബ്‌ദഘോഷങ്ങള്‍ സൃഷ്ടിച്ച് കച്ചവടക്കാര്‍ക്കും ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ പെരുമാറുന്നത് ഇസ്‌ലാമിന്റെ അച്ചടക്കത്തിന് ചേര്‍ന്നതല്ല. രാത്രി സമയത്ത് ടൗണില്‍ സ്‌ത്രീകളുടെ സാന്നിധ്യം പരമാവധി നിരുത്സാഹപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ ചെര്‍ക്കളം അബ്‌ദുള്ള അധ്യക്ഷത വഹിച്ചു. ടി.ഇ അബ്‌ദുള്ള, എന്‍.എ അബൂബക്കര്‍, എം.എസ്‌ മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു

പര്ദ്ദയ്ക്കെതിരായ എം.എല്.എയുടെ പരാമര്ശം: എസ്.വൈ.എസ് സ്പീക്കര്ക്ക് പരാതി നല്കും

കുമ്പള: പര്ദ്ദധരിക്കുന്നതിനെ കുറിച്ച് സി.പി.എം എം.എല്.എ കെ കെ ശൈലജ ടീച്ചര് നടത്തിയ പരാമര്�ശത്തിനെതിരേസ്പീക്കര്ക്ക് പരാതി നല്കാന് എസ്.വൈ.എസ്.കുമ്പള ടൗണ് കമ്മിറ്റി തീരുമാനിച്ചു. പൊടിക്കാറ്റില് നിന്ന് രക്ഷപ്പെടാനാണ് സ്ത്രീകള് പര്ദ്ദ ധരിക്കുന്നതെന്നും ഇതിനെ ആധുനികതയുടെ ഭാഗമായി കാണാനാകില്ലെന്നുമാണ് ശൈലജ ടീച്ചര് വാര്ത്താസമ്മേളനത്തില് പറഞ്ഞത്. എം.എല്.എയുടെ തരംതാണ പ്രസ്താവന ഇസ്ലാമിനെക്കുറിച്ചുള്ള അറിവില്ലായ്മയുടെ ഉദാഹരണമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. എം.എല്.എ ഒരു പ്രത്യേക വിഭാഗം സ്ത്രീകളെ അപമാനിച്ചത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി,പ്രതിപക്ഷനേതാവ്, മുസ്ലിംലീഗ് നിയമസഭ പാര്ട്ടി ലീഡര് എന്നിവര്ക്കും പരാതിനല്കാന് യോഗം തീരുമാനിച്ചു.
കണ്ണൂര് അബ്ദുല്ല അധ്യക്ഷതവഹിച്ചു. വി പി അബൂബക്കര്, കെ പി ഹംസ, പി വി സുബൈര് നിസാമി, കെ എസ് ഇബ്രാഹിം, ശംസുദ്ദീന് വളവില്,അബൂബക്കര് സാലൂദ് നിസാമി, സി എം കെ അലി, കെ എം ഹുസൈന്, അബ്ബാസ് സംസാരിച്ചു.

Tuesday, August 24, 2010

മാലിക് ദീനാര്‍ ഇസ്ലാമിക അക്കാദമി പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

തളങ്കര: മാലിക് ദീനാര്‍ ഇസ്ലാമിക അക്കാദമിയുടെപുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അഞ്ചാം തരാം പാസ്സയവരോ ഈ വര്ഷം വിജയം പ്രതീക്ഷിക്കുന്നവരോ ആയ പതിനൊന്നര വയസ്സ് കവിയാത്ത ആണ്‍കുട്ടികളുടെ രക്ഷിതാക്കളില്‍നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്.
വിദ്യാഭ്യാസം, താമസം, ഭക്ഷണം എന്നിവ സൌജന്യമാണ്. ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യുനിവേര്സിടിയില്‍ അഫിലിയേറ്റു ചെയ്ത മാലിക് ദീനാര്‍ ഇസ്ലാമിക അക്കാദമി 12 വര്‍ഷത്തെ മത,ഭൌതിക വിദ്യാഭ്യാസമാണ് നല്‍കുന്നത്. മികച്ച കംബ്യുട്ടര്‍ പരിശീലനവും അറബി, ഇംഗ്ലീഷ്, ഉര്‍ദു, മലയാളം എന്നീ ഭാഷകളില്‍ വൈദഗ്ദ്യവും പ്രസംഗം തൂലിക പരിശീലനവും നല്‍കുന്നു.
അപേക്ഷ ഫോറവും പ്രോസ്പെക്ടസും മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോര്മുകള്‍ ൩൧ നു മുമ്പായി ഓഫീസില്‍ ലഭിക്കണം. ബന്ധപ്പെടേണ്ട നമ്പര്‍ 04994224171.

Monday, August 23, 2010

ഉദിനൂര്‍ മഹല്ല്‌ മുസ്ലിം റിലീഫ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഷിക റമദാന്‍ പ്രഭാഷണവും പ്രാര്‍ഥനാസദസ്സും

തൃക്കരിപ്പൂര്‍: ഉദിനൂര്‍ മഹല്ല്‌ മുസ്ലിം റിലീഫ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഷിക റമദാന്‍ പ്രഭാഷണവും പ്രാര്‍ഥനാസദസ്സും സംഘടിപ്പിക്കുന്നു. ആഗസ്‌ത്‌ 28 മുതല്‍ 31 വരെ രാത്രി തറാവീഹ്‌ നിസ്‌ക്കാരാനന്തരം, ഉദിനൂര്‍ ജുമാ മസ്‌ജിദ്‌ പരിസരത്തു വെച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക.
ഷൌക്കത്തലി മൌലവി(വെള്ളമുണ്ട), അലി ഫൈസി(പാവണ്ണ), അബ്ദുല്‍ ഗഫൂര്‍ മൌലവി(കീച്ചേരി), ഉമര്‍ ഹുദവി(പൂളപ്പാടം) തുടങ്ങിയ പ്രഗത്ഭര്‍ വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി പ്രഭാഷണം നടത്തും.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, കോട്ടുമല ബാപ്പു മുസ്ലിയാര്‍, മാണിയൂര്‍ അഹമ്മദ്‌ മൌലവി, ചുഴലി മുഹ്യുദ്ദീന്‍ മൌലവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ സദസ്സും ഉണ്ടായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

Sunday, August 22, 2010

അഞ്ചാം തരം പൊതു പരീക്ഷ: മുനവ്വിര്‍ മദ്രസയില്‍ ഒന്നാം റാങ്ക്

Reporter: ശുഹൈല്‍ പി.പി
ത്രിക്കരിപ്പൂര്‍: 2009-10 വര്‍ഷത്തെ സമസ്‌ത പൊതു പരീക്ഷയില്‍ അഞ്ചാം തരത്തില്‍ ഒന്നാം റാങ്ക് മുനവ്വിറുല്‍ ഇസ്ലാം മദ്രസയില്‍ വിദ്യാര്‍ത്ഥിക്ക് ലഭിച്ചു. മുനവ്വിറുല്‍ ഇസ്ലാം മദ്രസ്സയുടെ വടക്കെ കൊവ്വല്‍ ബ്രാഞ്ചില്‍ പഠിക്കുന്ന ഫര്‍സാനയാണ് ഒന്നാം റാങ്കിന് അര്‍ഹയായത്. കേരളത്തിനകത്തും പുറത്തുമായി ഒന്‍‌പതിനായിരത്തിലധികം വരുന്ന മദ്രസ്സയിലെ പതിനായിരക്കണക്കിന് കുട്ടികളെ കടത്തി വെട്ടിയാണ് റാങ്കിന്റെ മധുരം ഫര്‍സാനയിലൂടെ മുനവ്വിറിലെത്തിയത്. ഇതിന് മുമ്പ് ഏഴാം ക്ലാസ്സ് പൊതു പരീക്ഷയിലും ഇവിടെ ഒന്നാം റാങ്ക് ലഭിച്ചിട്ടുണ്ട്. മട്ടന്നൂര്‍ സ്വദേശിയായ മുഹമ്മദ് റാഷിദ് നിസാമിയുടെ ശിക്ഷണത്തിലാണ് ഫര്‍സാന ഒന്നാം റാങ്ക് നേടിയത്. വടക്കെ കൊവ്വലിലെ വി.പി.പി. മുസ്തഫയ - ഫൌസിയ ദമ്പതികളുടെ മകളാണ് ഫര്‍സാന.
അധ്യാപകനായ മുഹമ്മദ്‌ റാഷിദ് നിസാമി(മട്ടന്നൂര്‍)യുടെയും ഇതര അധ്യാപകരുടെയും മികച്ച ശിക്ഷണമാണ് റാങ്ക് നേട്ടത്തിനു പിന്നില്‍.

Saturday, August 21, 2010

എസ്.കെ.എസ്.എസ്.എഫിന്റെ ഖാഫില - ടി.സി.എന്‍ ചാനല്‍ പ്രോഗ്രാം ശ്രദ്ധേയമാവുന്നു.

Reporter: ശുഹൈല്‍ പി.പി
ത്രിക്കരിപ്പൂര്‍: വിശുദ്ധ റമസാനില്‍ വിജ്ഞാനത്തിറ്റെ വിരുന്നുമായി എസ്.കെ.എസ്.എസ്.എഫ് മുനവ്വിര്‍ നഗര്‍ ശാഖാ കമ്മിറ്റിയുടെ ചാനല്‍ പ്രോഗ്രാം ശ്രദ്ധേയമാവുന്നു. എല്ലാ ദിവസവും രാത്രി 9.30 മുതല്‍ 10 മണിവരെ ടി.സി.എന്‍ ചാനലിലാണ് പരിപാടി സം‌പ്രേഷണം ചെയ്യുന്നത്. രാവിലെ 8 മണിമുതല്‍ 8.30 വരെ ഇതിന്റെ പുന:സം‌പ്രേഷണവുമുണ്ട്. പ്രഗത്ഭ പണ്ഡിതന്മാരായ ചുഴലി മുഹ്‌യുദ്ധീന്‍ മൌലവി, ഉമര്‍ ഹുദവി, സലീം ഫൈസി, ഇര്‍ഫാനി അല്‍ അസ്‌ഹരി, സിറാജുദ്ധീന്‍ ദാരിമി കക്കാട്, ബഷീര്‍ ഫൈസി അല്‍ അസ്‌ഹരി എന്നിവരാണ് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പരിപാടികളില്‍ പങ്കെടുക്കുന്നത്.

തൃക്കരിപ്പൂരില്‍ വൈ മാക്സ് ബ്രോഡ് ബാന്ഡ് ഇന്റെര്‍നെറ്റ് അപേക്ഷിച്ചാലുടന്‍

തൃക്കരിപ്പൂര്‍: ബി എസ് എന്‍ എലില്‍ന്റെ നൂതന ഡാറ്റാ കൈമാറ്റ സാങ്കേതിക വിദ്യയായ വൈ മാക്സ് ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സേവനം തൃക്കരിപ്പൂരില്‍ ലഭിച്ചു തുടങ്ങി. എക്സ് ചേഞ്ച് പരിധിയില്‍ അര കിലോമീറ്റര്‍ മുതല്‍ മൂന്നു കിലോമീറ്റര്‍ വിസ്തൃതിയില്‍ ലഭ്യമാവുന്ന തരത്തിലാണ് തുടക്കത്തില്‍ സേവനം ലഭ്യമാവുക. ലാന്‍ഡ്‌ ലൈന്‍ ഫോണ്‍ ആവശ്യമില്ലെന്നതും പ്രത്യേകതയാണ്. ഇന്‍ഡോര്‍ , ഔട്ട്‌ ഡോര്‍ ഉപയോഗങ്ങള്‍ക്കുള്ള പ്രത്യേക മോഡം ഉപയോഗിച്ചാണ് വൈ മാക്സ് പ്രവര്‍ത്തിക്കുക.512 kbps മുതല്‍ രണ്ടു എം ബി പി എസ് വരെ വേഗത ലഭിക്കും.പ്രതിമാസം 220 മുതല്‍ 7000 രൂപ വരെയുള്ള വിപുലമായ താരിഫ് പ്ലാനുകള്‍ അധികൃതര്‍ പുറത്തിറക്കി.

മലബാര്‍ ഇസ്ലാമിക് കോപ്ലക്‌സ് യു.എം.അബ്ദുല്‍റഹിമാന് മൌലവിക്കു സ്വീകരണം നല്‍കി

ഷാര്‍ജ: മത-ഭൗതിക വിദ്യാഭ്യാസം സമുന്നയിപ്പിച്ചുകൊണ്ട് ഉല്‍കൃഷ്ടമായ വിദ്യാഭ്യാസ രീതിയാണ് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് നടപ്പാക്കി വരുന്നതെന്ന് കേന്ദ്ര കമ്മിറ്റി സെക്രട്ടറി യു.എം.അബ്ദുറഹിമാന്‍ മൗലവി പറഞ്ഞു. മലബാര്‍ ഇസ്ലാമിക് കോപ്ലക്‌സ് ഷാര്‍ജ ഘടകം നല്‍കിയ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം എല്‍.കെ.ജിയും പ്രാഥമിക മദ്രസയുമായി 1993 ല്‍ പരേതനായ സി.എം.അബ്ദുല്ല മൗലവിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്ഥാപനം ഇന്ന് 40 ഏക്കറോളം വിസ്തീര്‍ണ്ണത്തില്‍ 400 ലേറെ അനാഥ-അഗതി കുരുന്നുകള്‍ ഉള്‍പ്പെടെ 2000 ത്തോളം വിദ്യാര്‍ത്ഥികളുള്ള പ്രമുഖ കലാലയമായി വളരാന്‍ കഴിഞ്ഞുവെന്നും യൂണിവേഴ്‌സിറ്റ് അംഗീകാരത്തോടെ ഡിഗ്രിതലത്തില്‍ ഒട്ടനവധി ആര്‍ട്‌സ് ആന്റ് സയന്‍സ് മാനേജ്‌മെന്റ് കോഴ്‌സുകളും ഈ വര്‍ഷം മുതല്‍ പി.ജി.കോഴ്‌സും ആരംഭിക്കാന്‍ കഴിഞ്ഞതായും യു.എം.മൗലവി പറഞ്ഞു. ചടങ്ങില്‍ സലാം ഹാജി കുന്നില്‍ അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജന.സെക്രട്ടറിയും കെ.എം.സി.സി, യു.എ.ഇ കമ്മിറ്റി സെക്രട്ടറിയുമായ നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു.

സഅദ് പുറക്കാട് കെ.എം.ഷാഫി ഹാജി, ശു ഐബ് തങ്ങള്‍ കളീല്‍, റഹ്മാന്‍ കാശിഫി, മൊയ്തു നിസാമി, ഷാഫി ആലംകോട്, ഖാലിദ് പാറപ്പള്ളി, സീതി മുഹമ്മദ്, എം.പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. അബ്ബാസ് കുന്നില്‍ സ്വാഗതവും ബി.എസ്.മഹമൂദ് നന്ദിയും പറഞ്ഞു.

ബ്രസീലിയന്‍ കോച്ച് റോബിയോ ഇസ്‌ലാം സ്വീകരിച്ചു


ദോഹ: ലോകപ്രശസ്ത ബ്രസീലിയന്‍ ഫുട്ബാള്‍ കോച്ച് റോബിയോ ഗെയേറ ഇസ്‌ലാം സ്വീകരിച്ചു. റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബ് സാംസ്‌കാരിക വിഭാഗം സംഘടിപ്പിച്ച മതപ്രഭാഷണ പരിപാടിയിലാണ് താന്‍ മുസ്‌ലിമായി അബ്ദുല്‍അസീസ് എന്ന പേര് സ്വീകരിച്ചതായി റോബിയോ പ്രഖ്യാപിച്ചത്.

'വിശുദ്ധ ഖുര്‍ആന്‍ പാരായണം ശ്രവിച്ചപ്പോള്‍ ഉള്ളടക്കം മനസ്സിലായില്ലെങ്കിലും എന്റെ ഹൃദയത്തിലേക്ക് വിവരണാതീതമായ വികാരം ഇരച്ചുകയറി. മനസ്സമാധാനം, ശാന്തത, വശ്യത എന്നൊക്കെ അതിനെ വിളിക്കാം. പിന്നീട് മുസ്‌ലിം സഹോദരങ്ങളുടെ പ്രാര്‍ഥനാ രൂപം ഞാന്‍ ശ്രദ്ധിച്ചു. ചിട്ടയോടെ അണിയണിയായി ഒരു നേതാവിന് കീഴില്‍ ഒരേ വാചകങ്ങള്‍ ഉരുവിട്ടുകൊണ്ടുള്ള പ്രാര്‍ഥനക്ക് എന്തൊരു ആകര്‍ഷണീയത? ഒരുമിച്ച് കഴിയാന്‍ അവസരം കിട്ടിയപ്പോള്‍ സ്‌നേഹപൂര്‍ണമായ അവരുടെ പെരുമാറ്റവും സ്വഭാവമഹിമയും ഞാന്‍ അനുഭവിച്ചറിഞ്ഞു. ഞാന്‍ അവരില്‍ നിന്ന് അന്യനാണെന്ന് ഒരു നിമിഷം പോലും എനിക്ക് തോന്നിയില്ല. ഇസ്‌ലാം സ്വീകരിച്ച് സത്യസാക്ഷ്യവചനം ഉരുവിട്ടപ്പോള്‍ ഒരു തരം വെളിച്ചവും സമാധാനവും എന്റെ മനസ്സില്‍ നിറയുന്നതുപോലെ തോന്നി. മുഴുവന്‍ മനുഷ്യരുടെയും ഹൃദയങ്ങള്‍ ഈ സത്യദര്‍ശനം സ്വീകരിക്കാന്‍ തക്ക വിശാലത കൈവരിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു' ഇസ്‌ലാം സ്വീകരിച്ച ശേഷം ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

റയ്യാന്‍ സ്‌പോര്‍ട്്‌സ് ക്ലബ്ബ് സാംസ്‌കാരിക സമിതി തലവന്‍ മുഹമ്മദ് മന്‍സൂര്‍ അശ്ലഹ്‌വാനി, സാമി ജാദ്, അബ്ദുറഹ്മാന്‍ അല്‍കുവാരി, ഡോ. അയ്മന്‍ ഹമൂദ:, ശൈഖ് മഹ്മൂദ് അവദ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Sunday, August 15, 2010

സമദാനിയുടെ അബുദാബി പ്രഭാഷണം 19നും 26നും


അബുദാബി: പ്രഭാഷണ കലയുടെ കുലപതി എം.പി.അബ്ദുസമദാനി നാളെ രാവിലെ ഇത്തിഹാദ്‌ വിമാനത്തില്‍ അബുദാബിയിലെത്തും. ഇസ്ലാമിക കാര്യാലയത്തിന്റെ അബുദാബിയിലെ റമസാനിലെ അതിഥികളിലൊരാളായി എത്തുന്ന സമദാനിയെ ഔഖാഫ്‌ ഉദ്യോഗസ്ഥരും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ പ്രതിനിധികളും സാമൂഹിക സാംസ്‌ക്കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികളും ചേര്‍ന്ന്‌ സ്വീകരിക്കും.

അനവദ്യ സുന്ദരമായ വൈജ്ഞാനിക പ്രഭാഷണങ്ങളിലൂടെ പതിനായിരങ്ങളെ ആകര്‍ഷിക്കുന്ന സമദാനിയുടെ അബുദാബിയിലെ പ്രഭാഷണം ശ്രവിക്കാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്‌. ഈ മാസം 19നും 26നുമാണ്‌ അബുദാബിയില്‍ സമദാനിയുടെ പരിപാടികള്‍. ദുബായിലും പ്രഭാഷണ പരിപാടി ഉണ്ട്‌. ലോകാവസാനവും പരലോകവും മതത്തിലും ശാസ്‌ത്രത്തിലും എന്നതാണ്‌ 19- തീയതിയിലെ വിഷയം. സിദ്ദിഖും ഫാറൂഖും വര്‍ത്തമാനകാല ദര്‍പ്പണത്തില്‍ എന്ന വിഷയത്തിലാണ്‌ 26ന്‌ പ്രസംഗിക്കുക.

സ്വാതന്ത്ര്യ ദിനാശംസകള്‍



Uploaded with ImageShack.us

Friday, August 13, 2010

പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള് കൈകൊട്ടുകടവ് മഹല്ല് ഖാസിയായി ചുമതലയേറ്റു

കൈകൊട്ടുകടവ്: 25 /07 /2010 നു ചേര്ന്ന കൈകൊട്ടുകടവ് മുസ്ലിം ജമാഅത്ത് ജനറല് ബോഡി യോഗ തിരുമാന പ്രകാരം ബഹു : പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള് കൈകൊട്ടുകടവ് മഹല്ല് ഖാസിയായ് ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ് .

Wednesday, August 11, 2010

റംസാന്‍ മുബാറക്

സൗദി അറേബ്യ: റംസാന്‍ ഇന്ന് (11-08-2010) ആരംഭിക്കും

ജിദ്ദ: സൗദി അറേബ്യ,കുവൈത്ത്, ഖത്തര്‍, യു.എ.ഇ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ മാസം ഇന്ന് (11-08-2010) ആരംഭിക്കും.

സി.എം.ഉസ്‌താദിന്റെ മരണം: അന്വേഷണം ഊര്‍ജ്ജിതമാക്കണം: എസ്‌.കെ.എസ്‌.എസ്‌.എഫ്‌

ദുബായ്‌ : സമസ്‌ത വൈസ്‌പ്രസിഡന്റും ചെമ്പരിക്ക- മംഗലാപുരം ഖാസിയുമായ സി.എം.അബ്ദുല്ല മുസ്ല്യാരുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ഏറ്റെടുത്ത നടപടിയെ കാസര്‍കോട്‌ ജില്ലാ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ദുബായി കമ്മിറ്റി സ്വാഗതം ചെയ്‌തു. കഴിഞ്ഞ ഫെബ്രുവരി 15നാണ്‌ സി.എം.അബ്ദുല്ല മുസ്ല്യാര്‍ ചെമ്പരിക്ക കടപ്പുറത്ത്‌ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്‌. മരണത്തെക്കുറിച്ച്‌ പല ദുരൂഹതകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണം സി.ബി.ഐക്ക്‌ കൈമാറുന്ന വിജ്ഞാപനത്തില്‍ ഒപ്പുവെച്ച കേന്ദ്രമന്ത്രി പൃഥിരാജ്‌ ചൗഹാന്റെ നടപടി സ്വാഗതാര്‍ഹമാണെങ്കിലും അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി കുറ്റവാളികളെ പുറത്ത്‌ കൊണ്ടുവരണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ എം.ബി.എ.ഖാദര്‍ ചന്തേര, അഷ്‌ഫാഖു മഞ്ചേശ്വരം, മുഹമ്മദലി തൃക്കരിപ്പൂര്‍, ശാഫി ഹാജി ഉദുമ, കുഞ്ഞബ്ദുല്ല വള്‍വക്കാട്‌, അബ്ദുല്‍ ഹഖീം തങ്ങള്‍, സയ്യിദ്‌ ബംബ്രാണ, ത്വാഹിര്‍മുഗു, ഇല്യാസ്‌ കട്ടക്കാല്‍,ഫാസില്‍ തൃക്കരിപ്പൂര്‍ പങ്കെടുത്തു

Sunday, August 8, 2010

എസ്.കെ.എസ്.എസ്.എഫ് അവധികൂടാരം: ദുബായ് ടീമിന് കിരീടം

ഷാര്‍ജ: എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി ഷാര്‍ജ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അവധികൂടാരം 2010 കലാസാഹിത്യ മത്സരങ്ങളില്‍ ദുബായ് ടീം കിരീടം കരസ്ഥമാക്കി യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച മത്സരത്തില്‍ ഷാര്‍ജ ടീം രണ്ടാം സ്ഥാനവും, ഫുജൈറ മൂന്നാം സ്ഥാനവും നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ചു.
അലവിക്കുട്ടി ഫൈസിയുടെ അദ്ധ്യക്ഷതയില്‍ കടവയ്യൂര്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അലികുഞ്ഞ് കടപ്പുറം, മുറൂര്‍ അബ്ദുല്‍ ഖാദര്‍ ഉസ്താദ് സുലൈമാന്‍ ഹാജി, അഹ്മദ് സുലൈമാന്‍ ഹാജി, അബ്ബാസ് കുന്നില്‍, മജീദ് കാഞ്ഞിരക്കോല്‍, ആര്‍.ഒ. ബക്കര്‍, സലാംഹാജി, സി.എച്ച്. കാസിം, ഇബ്രാഹിം പള്ളിയറക്കല്‍, റസാഖ് വളാഞ്ചേരി, ശിയാസ് അബൂബക്കര്‍ തുടങ്ങി നിരവധി സുന്നി, എസ്.കെ.എസ്.എസ്.എഫ്, കെ.എം.സി നേതാക്കള്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഹബീബുല്ല ഫൈസി, കരീം ഫൈസി, ഷാക്കിര്‍ ഹുദവി, അബ്ദുല്‍ കരീം എടപ്പാള്‍, ഷക്കീര്‍ കോളയാട് തുടങ്ങിയവര്‍ വിവിധ ടീമുകള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ഹഖീം ഫൈസിയുടെ അദ്ധ്യക്ഷതയാല്‍ നടന്ന സമ്മാനദാന സമ്മേളനത്തില്‍ വിവിധ നേതാക്കള്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. റഫീഖ് ഹുദവി, അബ്ദുല്‍ ഗഫൂര്‍ റഹ്മാനി, ബഷീര്‍ ഹുദവി, ഹഖീം. ടി.പി.കെ തുടങ്ങിയവര്‍ ഓഫീസ് നിയന്ത്രിച്ചു.
പരിപാടി വന്‍വിജയമാക്കിയ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും, നേതാക്കള്‍ക്കും എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി പ്രത്യേകം നന്ദി അറിയിച്ചു.
(അവലംബം: തൃകരിപുര്‍ ന്യൂസ്‌)

Saturday, August 7, 2010

ഖത്തം ദുആ

ത്രിക്കരിപ്പൂര്‍:
ത്രിക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം മദ്രസ്സയില്‍ റമദാന്‍ അവധിക്ക് മദ്രസ്സ ഒഴിവ് നല്‍കുന്നതിന് മുമ്പായി നടത്തപ്പെടുന്ന ഖത്തം ദുആ വെള്ളിയാഴ്ച മഗ്‌രിബ് നിസ്കാരാനന്തരം നടന്നു.
മുനവ്വിര്‍ മദ്രസ്സ ആരംഭിച്ചത് മുതല്‍ മുടങ്ങാതെ നടക്കുന്ന ഈ ചടങ്ങില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരുമായി നൂറ് കണക്കിനാളുകള്‍ സന്നിഹിതരായിരുന്നു.
ശൈഖുനാ മാണിയൂര്‍ അഹമ്മദ് മൌലവി ഖത്തം ദുആ ചടങ്ങിന് നേതൃത്വം നല്‍കി. പ്രമുഖ നേതാക്കളും പണ്ഡിതന്മാരും ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

Friday, August 6, 2010

ത്രിക്കരിപ്പൂരില്‍ ശിഹാബ് തങ്ങള്‍ സ്മാരക ലൈബ്രറി ഉദ്ഘാടനം ചെയ്തു

ത്രിക്കരിപ്പൂര്‍: ത്രിക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം സാഹിത്യ സമാ‍ജത്തിന്റെ കീഴില്‍ പാണക്കാട് ശിഹാബ് തങ്ങള്‍ സ്മാരക ലൈബ്രറി & റീഡിങ്ങ് റൂം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ശൈഖുനാ മാണിയൂര്‍ അഹമ്മദ് മൌലവിയാണ് നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തത്. ഖമറുദ്ധീന്‍ ഫൈസി ചടങ്ങില് അദ്ധ്യക്ഷത വഹിച്ചു. എ.ജി.സിദ്ധീഖ്, അനീസ് കടന്നപ്പള്ളി, സുബൈര്‍ മയ്യില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുള്‍ വഹാബ് മാണിയൂര്‍ സ്വാഗതവും ശഫീഖ് പട്ടുവം നന്ദിയും പറഞ്ഞു.

Monday, August 2, 2010

ഈ പടിവാതില്‍ തുറന്നുതന്നെ

ഇനാമുറഹ്മാന്‍
madhyamam)
Saturday, July 31, 2010

മഴയില്‍ നനഞ്ഞ കൊടപ്പനക്കല്‍ തറവാട്ടിലെ പൂമുഖത്തെ ഘടികാരം അനക്കമറ്റു നിന്നു. ആ പൂമുഖത്തെ നിറസാന്നിധ്യമായിരുന്ന ശിഹാബ് തങ്ങള്‍ പടിയിറങ്ങിയതിന്റെ വേദന പങ്കുവെക്കുംപോലെ. മഴയില്‍ കണ്ണീര്‍വാര്‍ത്തു നില്‍ക്കുന്ന മുറ്റം കടന്ന് തറവാടിന്റെ പടി കയറുമ്പോള്‍ സമയം രാത്രി 8.30. കൊടപ്പനക്കല്‍ തറവാട്ടിലെ മുഴുവന്‍ അംഗങ്ങളും ഒത്തുചേരാനുള്ള കാത്തിരിപ്പിനിടെ മുറ്റത്ത് വന്നുനിന്ന ജീപ്പില്‍ നിന്ന് ഒരു കുടുംബം ഇറങ്ങി പൂമുഖത്തേക്ക് കയറിനിന്നു. ആ സമയത്തും ആവലാതി ബോധിപ്പിക്കാനെത്തിയ ഒരു സാധാരണകുടുംബത്തെ ബശീറലി ശിഹാബ് തങ്ങള്‍ നിറപുഞ്ചിരിയുമായി സ്വീകരിച്ചു. പൂമുഖത്തോട് തൊട്ടുനില്‍ക്കുന്ന മുറിയില്‍ അവരുടെ പ്രശ്‌നങ്ങള്‍ കേട്ട്, അവര്‍ക്ക് സാന്ത്വനമേകി തിരിച്ചയക്കുമ്പോള്‍ സമയം 10 മണി. ഇറങ്ങിപ്പോയ സ്ത്രീകളുടെ കണ്ണുകളില്‍ നനവു പടര്‍ന്നിരുന്നു. എത്രയോ കുടുംബങ്ങളുടെ കണ്ണീര്‍ വീണു നനഞ്ഞ മുറ്റത്തുകൂടെ തലതാഴ്ത്തി വിതുമ്പലടക്കി അവരും തിരിച്ചു പോയി. വര്‍ഷങ്ങളായി തുടരുന്ന പതിവിന്റെ അവസാനിക്കാത്ത തുടര്‍ച്ച.

ഈ തറവാട് അങ്ങനെയാണ്. സമയഭേദമില്ലാതെ ആര്‍ക്കും കയറിവരാം. സങ്കടങ്ങള്‍ പറയാം. ഒരു സംസ്ഥാനത്തെ, ഒരു ജനതയെ ഇത്രയധികം സ്വാധീനിച്ച ഒരു വീട്ടകം ഉണ്ടാവാനിടിയില്ല. ആ പൂമുഖത്തെ വട്ടമേശയിലേക്ക് ചാഞ്ഞിരുന്ന് കേരളത്തിന്റെ രാഷ്ട്രീയ-ആത്മീയ മണ്ഡലങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് സൗമ്യമായി തീര്‍പ്പു കല്‍പ്പിച്ചിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പുഞ്ചിരി മാഞ്ഞു പോയിട്ട് കലണ്ടറില്‍നിന്ന് ഒരു വര്‍ഷം അടര്‍ന്നു വീഴുന്നു ഇന്ന്.

2009 ആഗസ്റ്റ് ഒന്നിനാണ് മലപ്പുറത്തെ നടുക്കിയ വിയോഗമുണ്ടായത്. സംസ്ഥാനത്തു നിന്നുള്ള എല്ലാ വഴികളും പാണക്കാട്ടേക്ക് തിരിഞ്ഞ ദിനം കൂടിയായിരുന്നു അത്. തങ്ങളുടെ വേര്‍പാട് താങ്ങാനാവാതെ തരിച്ചു നിന്നവര്‍, പൊട്ടിക്കരഞ്ഞവര്‍, തളര്‍ന്നുപോയവര്‍ അങ്ങനെ എത്രയോ ആയിരങ്ങള്‍ കൊടപ്പനക്കല്‍ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച മലപ്പുറം ടൗണ്‍ഹാളിന്റെ മുറ്റത്തും പരിസരത്തും തിക്കിത്തിരക്കി ശ്വാസമടക്കി നിന്നത് അദ്ദേഹം ചെലുത്തിയ സ്വാധീനത്തിന്റെ വേറിട്ട കാഴ്ചയായിരുന്നു. വേര്‍പാടിന്റെ വിങ്ങല്‍ മാറിയിട്ടില്ലെങ്കിലും കൊടപ്പനക്കല്‍ തറവാടിന് കാര്യമായ ഋതുപ്പകര്‍ച്ചകളില്ല. പതിവുപോലെ ആ മുറ്റത്ത് ആവലാതികളുടെ കെട്ടുകളിറക്കാന്‍ ഇപ്പോഴും ആളുകളെത്തുന്നു. ബാപ്പയുടെ സ്ഥാനത്തിരുന്ന് മക്കളായ ബശീറലിയും മുനവ്വറലിയും വരുന്നവര്‍ക്ക് സാന്ത്വനമേകുന്നു. വന്നു കയറുന്നവര്‍ക്ക് ശിഹാബ്തങ്ങളുടെ പ്രതിരൂപങ്ങളാണവര്‍. തങ്ങള്‍ അവരിലൂടെ ജീവിക്കുകയാണ്. കാര്യങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം ബാപ്പ ജീവിച്ചിരുന്നപ്പോള്‍ തന്നെ നല്‍കിയിട്ടുണ്ടെന്നും അതിനുള്ള അവസരം ഒരുക്കിയിരുന്നുവെന്നും മുനവ്വറലിയും ബശീറലിയും ഒരേ സ്വരത്തില്‍ പറഞ്ഞു. കൈവിറക്കാതെ, ചങ്കിടിക്കാതെ, ഒട്ടും പതര്‍ച്ചയില്ലാതെ കാര്യങ്ങളെ നോക്കിക്കാണാനാവുന്നത് ബാപ്പയുടെ സാന്നിധ്യം ഇപ്പോഴുമുണ്ടെന്ന തോന്നലാണെന്നും എളാപ്പമാരുടെ പിന്തുണ ആ വിടവ് നികത്താന്‍ ഒരു പരിധിവരെ സഹായകമാണെന്നും ഇരുവരും സമ്മതിക്കുന്നു. ശിഹാബ്തങ്ങള്‍ നടന്ന വഴിയേ നടക്കുമ്പോള്‍ ഇടര്‍ച്ചയുണ്ടാവാതെ നോക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ തുണയാകുന്നത് സഹോദരന്മാരുടെയും സഹപ്രവര്‍ത്തകരുടെയും അകമഴിഞ്ഞ സ്‌നേഹവും പിന്തുണയുമാണെന്ന കാര്യത്തില്‍ മുസ്‌ലിംലീഗിന്റെ അവസാന വാക്കും ശിഹാബ്തങ്ങളുടെ പിന്‍മുറക്കാരനുമായ ഹൈദരലി ശിഹാബ് തങ്ങള്‍ക്കുമില്ല സംശയം. കൊടപ്പനക്കല്‍ തറവാടിനോട് ചാരിനില്‍ക്കുന്ന വീട്ടിലിരുന്ന് വല്യാക്ക ഏല്‍പ്പിച്ചുപോയ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കരുത്ത് നല്‍കുന്നതും നോക്കിയാല്‍ കാണുന്ന ദൂരത്തുള്ള സഹോദരങ്ങളും അവരുടെ സ്‌നേഹവുമാണ്. അല്ലാഹുവിന്റെ സഹായവും തനിക്കുണ്ടെന്ന് ഈ ചെറിയ വലിയ മനുഷ്യന്‍ ഉറച്ചുവിശ്വസിക്കുന്നു. കൂടാതെ 25 വര്‍ഷം മലപ്പുറം ജില്ലാ മുസ്‌ലിം ലീഗിന്റെ അമരക്കാരനായതിന്റെ പാകതയും മുന്നോട്ടുള്ള വഴിയില്‍ അദ്ദേഹത്തിന് താങ്ങാവുന്നു. എല്ലാ ദിവസവും തങ്ങള്‍കുടുംബത്തിലെ ഒരാളെങ്കിലും പാണക്കാട്ടുണ്ടാവണമെന്ന തീരുമാനം പുതുതായി എടുത്തതിനുപിന്നിലും ഈ കൂട്ടായ്മയുടെ കെട്ടുറപ്പുണ്ട്.

രാത്രി വൈകിയും തുടര്‍ന്ന സംസാരത്തില്‍ ഇടക്ക് രാഷ്ട്രീയവും കടന്നുവന്നു. എല്ലാ സംഘടനകളോടും സൗമ്യമായ നിലപാടു സ്വീകരിച്ചിരുന്ന ശിഹാബ് തങ്ങളുടെ അനുയായികളില്‍ പ്രമുഖരായ മുനീറും ഷാജിയുമൊക്കെ മുസ്‌ലിം സംഘടനകളെയും മറ്റും തീവ്രവാദികളാക്കുന്നതിന്റെ സാംഗത്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതൊരു ശൈലിയായി മാത്രം കണ്ടാല്‍ മതിയെന്നായിരുന്നു തങ്ങള്‍ കുടുംബത്തിന്റെ ഒന്നടങ്കമുള്ള മറുപടി. പിണറായിയും ജയരാജനും ഒരുപോലെയല്ലല്ലോ സംസാരിക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍, യുവാക്കള്‍ തീവ്രവാദത്തിലേക്ക് പോകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അബ്ബാസലി തങ്ങള്‍; രണ്ടു പേരും ഇക്കാക്കയെ ഒരുപോലെ പിന്തുണച്ചു. വിഷയം രാഷ്ട്രീയത്തിലേക്ക് വഴിമാറാതെ നോക്കാന്‍ തങ്ങള്‍ കുടുംബം ഒരുപോലെ ശ്രദ്ധവെച്ചു. ഇടക്ക് കയറിവന്നയാളെ ഹൈദരലി തങ്ങള്‍ പരിചയപ്പെടുത്തി. പെങ്ങളുടെ മകന്‍ അഹമ്മദ് ജിഫ്രി തങ്ങള്‍. അദ്ദേഹത്തിനു പിറകെയായി വാതില്‍ പാതിതുറന്ന് എത്തിനോക്കിയ ചെറുപ്പക്കാരനെ അബ്ബാസലി തങ്ങള്‍ പരിചയപ്പെടുത്തി-ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി ശിഹാബ്. ചുവരും ചാരി പുഞ്ചിരി തൂകി നിന്ന മുഈന്‍ ലണ്ടനില്‍ നിന്ന് എം.ബി.എ കഴിഞ്ഞെത്തിയിട്ട് അധികം നാളായിട്ടില്ല. ബാപ്പയോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാന്‍ നിര്‍ബന്ധിച്ചപ്പോഴാണ് മുഈന്‍ തയാറായത്. രാത്രി വൈകി കൊടപ്പനക്കല്‍ തറവാടിന്റെ പടിയിറങ്ങുമ്പോഴും സംസ്ഥാനത്തെ രാഷ്ട്രീയ, ആത്മീയ ഇടങ്ങളില്‍ നിര്‍ണായകസ്വാധീനം ചെലുത്തുന്ന ഒരു വലിയ കുടുംബം വാതില്‍ തുറന്നുവെച്ചു തന്നെ ഇരിപ്പാണ്. അതുതന്നെയാണ് കൊടപ്പനക്കല്‍. ഈ മുറ്റത്ത് ആര്‍ക്കും വരാം, എപ്പോഴും. ഈ പടിവാതില്‍ തുറന്നുതന്നെ കിടക്കും.

പാണക്കാട് തങ്ങള്‍ സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

ന്യൂഡല്‍ഹി: ദീര്‍ഘകാലം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അനിഷേധ്യ നേതാവും സംസ്‌ഥാന പ്രസിഡന്റും വഴികാട്ടിയുമായിരുന്ന പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ സ്‌മരണയ്‌ക്കായി തപാല്‍ വകുപ്പിന്റെ സ്‌റ്റാംപ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ പ്രകാശനം ചെയ്‌തു.

ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലാണ്‌ ചടങ്ങ്‌ നടന്നത്‌. ശിഹാബ്‌ തങ്ങളുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണു സ്‌റ്റാംപ്‌ പുറപ്പെടുവിച്ചത്‌. ജനാധിപത്യ മതേതര ആദര്‍ശങ്ങളുടെ വക്‌താവായിരുന്ന മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ സംഭാവനകള്‍ക്ക്‌ രാജ്യം നല്‍കുന്ന ആദരവാണ്‌ സ്‌റ്റാംപെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ പരിഷ്‌കരണ രംഗത്തും നിസ്‌തൂലമായ സംഭാവനകളാണ്‌ ശിഹാബ്‌ തങ്ങള്‍ നല്‍കിയതെന്നും പ്രധാനമന്ത്രി അനുസ്‌മരിച്ചു.

സ്‌റ്റാംപും ഫസ്‌റ്റ്‌ ഡേ കവറുകളും ഇന്നു മുതല്‍ തന്നെ തപാല്‍ ഓഫിസുകളില്‍ ലഭിക്കും. ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സ്‌മാരക പ്രഭാഷണ പരമ്പരയ്‌ക്കും ഇന്നു തുടക്കംകുറിക്കും.

Friday, July 30, 2010

ദുബായ് എസ്.കെ.എസ്.എസ്.എഫ് . കാസറഗോഡ് ജില്ല കമ്മിറ്റി


ദുബായ് എസ്.കെ.എസ്.എസ്.എഫ്. കാസറഗോഡ് ജില്ല കമ്മിറ്റി വാര്‍ഷിക കൌണ്‍സില്‍ മീറ്റ്‌ ദേര നോവല്‍ടി രസ്റൊരന്റില്‍ ചേര്‍ന്നു. ഷാഫി ഹാജി ഉദുമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റ്‌ സയ്യിദ് അബ്ദുല്‍ ഹകീം തങ്ങള്‍ ഉദ്യാവര്‍ ഉത്ഘാടനം ചെയ്തു. ഖലീലുല്‍ റഹ്മാന്‍ കാഷിഫി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ ഹകീം ഫൈസി, അബ്ദുല്‍ അസീസ്‌ മൌലവി ചെറുവത്തൂര്‍, മുഹമ്മദലി തൃക്കരിപ്പൂര്‍ പ്രസംഗിച്ചു. എം.ബി.എ. ഖാദര്‍ ചന്തേര സ്വാഗതവും അശ്ഫാക് മഞ്ചേശ്വരം നന്ദിയും പറഞ്ഞു.

ഭാരവാഹികളായി ഷാഫി ഹാജി ഉദുമ (പ്രസിഡണ്ട്), അബ്ദുല്‍ കബീര്‍ അസ്അദി, മൊയ്തീന്‍ കുഞ്ഞി പാറപ്പള്ളി, അബ്ദുല്‍ സലാം പാട്ലട്ക, (വൈ.പ്രസിഡണ്ട്), അശ്ഫാക് മഞ്ചേശ്വരം (ജന. സെക്രട്ടറി), സഈദ് ബംബ്രാണ (ഓര്‍ഗ്. സെക്രട്ടറി). കെ.വി.വി. കുഞ്ഞബ്ദുള്ള വള്വക്കാട്, ഫൈസല്‍ കൈകൊട്ടുകടവ്, നൂറുദ്ധീന്‍ കുന്നുംകൈ, അബ്ദുല്‍ നിസാര്‍ കാസറഗോഡ്, ഫാസില്‍ തൃക്കരിപ്പൂര്‍ (ജോ. സെക്രട്ടറി), ഇല്യാസ് കട്ടക്കല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Thursday, July 29, 2010

തൃക്കരിപ്പൂര് റേഞ്ച് ജംഇയ്യത്തുല് മുഅല്ലിമീന് ഹൈടെക മതപഠനത്തിനു പദ്ധതി

തൃക്കരിപ്പൂര് റേഞ്ച് ജംഇയ്യത്തുല് മുഅല്ലിമീന് ഹൈടെക മതപഠനത്തിനു പദ്ധതി

തൃക്കരിപ്പൂര്: വിവരസാങ്കേതിക രംഗത്തെയും വൈജ്ഞാനിക മേഖലയിലെയും ആധുനിക സംവിധാനങ്ങള് പ്രയോജനപ്പെടുത്തി മതപഠനം ഫലപ്രദമായ രൂപത്തില് ആവിഷ്കരിക്കുന്നതിനു തൃക്കരിപ്പൂര് റേഞ്ച് ജംഇയ്യത്തുല് മുഅല്ലിമീന് പദ്ധതി ഒരുക്കി. ഖുര്ആന്, ഹദീസ്, കര്മശാസ്ത്രം, ആദര്ശം, സൈക്കോളജി, ഗൃഹഭരണം തുടങ്ങിയ വിഷയങ്ങള് ശാസ്ത്രീയമായി തയാറാക്കപ്പെട്ട ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക കോഴ്സ് നടപ്പാക്കുന്നതിനാണ് പദ്ധതി.

തൃക്കരിപ്പൂര്, വലിയപറമ്പ്, പിലിക്കോട്, കയ്യൂര്-ചീമേനി എന്നീ പഞ്ചായത്തുകളിലെ 25 മഹല്ലുകള് കേന്ദ്രീകരിച്ച് മൂന്നു വര്ഷം നീളുന്ന ാസുകളാണ് നടത്തുക. മൂന്നൊരുക്കം നടത്തുന്നതിന് 30 വരെ തീയതികളില് മഹല്ലുകളില് കണ്വന്ഷന് നടത്തും. മാണിയൂര് അഹമ്മദ് മൌലവി അധ്യക്ഷത വഹിച്ചു. താജുദ്ദിന് ദാരിമി, എം.യൂസഫ്, കെ.ടി.അബ്ദുളള മൌലവി, ഖമറുദ്ദിന് ഫൈസി എന്നിവര് പ്രസംഗിച്ചു. പദ്ധതി നടത്തിപ്പിനു കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികള്: താജുദ്ദിന് ദാരിമി (ചെയര്മാന്), അബ്ദുല്ഖാദര് ഫര്ഖാനി (കണ്വീനര്).

Sunday, July 25, 2010

സാജിഷ് സമീര് മികച്ച ഇമാം, കാളികാവ് മാതൃകാ മഹല്ല്

തൃക്കരിപ്പൂര്: സമസ്ത വിദ്യാഭ്യാസ ബോര്ഡ് സെക്രട്ടറിയായിരുന്ന പരേതനായ വി.പി.എം. അബ്ദുള് അസീസ് മാസ്റ്ററുടെ സ്മരണയ്ക്കായി ഏര്പ്പെടുത്തിയ മികച്ച ഇമാമിനുള്ള ആദ്യപുരസ്കാരം കണ്ണൂര് ജില്ലയിലെ കാറമേല് മഹല്ല് ഇമാം സാജിഹുസമീര് അല് അസ്ഹരി ചേളാരിക്ക് ലഭിച്ചു. ശാസ്ത്രീയപ്രവര്ത്തനത്തിലൂടെ മാതൃകാമഹല്ലായി മലപ്പുറംകാളികാവ് മഹല്ലിനെയും തിരഞ്ഞെടുത്തു.

അബ്ദുള് അസീസ് മാസ്റ്ററുടെ ഒന്നാം ചരമവാര്ഷികദിനത്തില് അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷനാണ് അവാര്ഡ് ഏര്�പ്പെടുത്തിയത്. തൃക്കരിപ്പൂര് മെട്ടമ്മലില് എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുള്സമദ് പൂക്കോട്ടൂര് അനുസ്മരണച്ചടങ്ങ് ഉദ്ഘാടനംചെയ്തു. സമസ്ത വിദ്യാഭ്യാസബോര്ഡ് സംസ്ഥാന സെക്രട്ടറി പി.കെ.പി.അബ്ദുള്സലാം മുസ്�ല്യാര് അവാര്ഡ് വിതരണംചെയ്തു. സ്മരണിക പാണക്കാട് റഷീദലി ശിഹാബ്തങ്ങള് പ്രകാശനംചെയ്തു. സിയാറത്തിന് സമസ്ത ജനറല് സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന് മുസ്ല്യാര് നേതൃത്വംനല്കി. സി.അബ്ദുള്അസീസ് ഹാജി അധ്യക്ഷനായി. ടി.കെ.പൂക്കോയ തങ്ങള്, മാണിയൂര് അഹമ്മദ് മുസ്ല്യാര്, എ.ജി.സി. ബഷീര്, ചുഴലി മൊഹ്യുദ്ദീന് മൗലവി, എസ്.വി.മുഹമ്മദലി എന്നിവര് പ്രസംഗിച്ചു. മെട്ടമ്മല്സി.എച്ച്.സ്മാരക ഹയര്സെക്കന്ഡറി സ്കൂളിന് ഫൗണ്ടേഷന് നല്കുന്ന കമ്പ്യൂട്ടറുകള് സി.ടി.മുഹമ്മദ് സി.അബ്ദുള്അസീസ് ഹാജിയെ ഏല്പിച്ചു. ടി.പി.ശഫീഖ് സ്വാഗതവും സി.ടി.അബ്ദുള്ഖാദര് നന്ദിയും പറഞ്ഞു.

Saturday, July 24, 2010

റിലീഫ് പ്രവര്‍ത്തനവും ഇഫ്ത്താര്‍ സംഗമവും നടത്തും

വള്‍വക്കാട് മുസ്ലിം ജമാ അത്ത് സൗദി ശാഖ കമ്മിറ്റിയുടെ പ്രവര്‍ത്തക സമിതി യോഗം സുലൈമാനിയയില്‍ വി.പി. മുനീറിന്റെ വസതിയില്‍ നടന്നു.

റംസാനില്‍ നടത്തി വരുന്ന റിലീഫ് പ്രവര്‍ത്തനം ഈ വര്‍ഷത്തെ റംസാനിലും ഉര്‍ജ്ജിതമാക്കാന്‍ തിരുമാനിച്ചു. കുടാതെ സൗദി അറേബ്യയിലെ മുഴുവന്‍ കമ്മിറ്റി മെമ്പര്‍മാരെയും പങ്കെടുപ്പിച്ചു കൊണ്ട് ഇഫ്താര്‍ സംഗമവും സമുഹ നോമ്പ് തുറയും സംഘടിപ്പിക്കാന്‍ തിരുമാനിച്ചു.

റിലീഫ് നടത്തുന്നതിന്നായി പി.പി. അഷ്‌റഫ്‌ കണ്‍വീനറായും ഇഫ്ത്താര്‍ സംഘടിപ്പിക്കുന്നതിന്നു ജലീല്‍ പൊറോപ്പാട് കണ്‍വീനറായും 15 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

യോഗത്തില്‍ പ്രസിഡണ്ട് വി.പി. ഹുസൈന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ.പി.പി. മുഹമ്മദ്‌ കുഞ്ഞി, വി.പി ജമാല്‍, മുനീര്‍ തട്ടില്‍, ശിഹാബ് പുത്തിലോന്‍, വി.പി. മുനീര്‍, സഫറുള്ള കാരോളം, വി.പി. ശഹുല്‍ ഹമീദ് ചര്‍ച്ചയില്‍ പങ്കെടുത്തു.

സെക്രട്ടറി എന്‍.പി. മുനീര്‍ സ്വാഗതവും. മുനീര്‍ തട്ടില്‍ നന്ദിയും പറഞ്ഞു.

Wednesday, July 21, 2010

ദുബൈ – ത്രിക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് റംസാന്‍ ബോണസ് വിതരണം ചെയ്യുന്നു.

ദുബൈ: മുനവ്വിര്‍ മദ്രസ്സയിലെ അദ്ധ്യാപകന്മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും റംസാന്‍ ബോണസ്നല്‍കാന്‍ ദുബൈ-ത്രിക്കരിപ്പൂര്‍ ജമാഅത്ത് മുസ്ലിം ജമാഅത്ത് പ്രവര്‍ത്തക സമിതി യോഗംതീരുമാനിച്ചു. മുനവ്വിറിലെയും അഞ്ചോളം ശാഖാ മദ്രസകളിലെയും അദ്ധ്യാപകര്‍ക്കുംജീവനക്കാര്‍ക്കുമാണ് വര്‍ഷങ്ങളായി ദുബൈ-ത്രിക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് റംസാന്‍ ബോണസ്നല്‍കി വരുന്നത്

മഹല്ലിലെ
നിര്‍ദ്ദരായ കുടുംബങ്ങള്‍ക്ക് ധന സഹായം നല്‍കാനും യോഗത്തില്‍തീരുമാനമായി.

പ്രവര്‍ത്തക
സമിതി യോഗത്തില്‍ പ്രസിഡണ്ട് ടി.പി. സിറാജ് അദ്ധ്യക്ഷനായിരുന്നു. ടി. അബ്ദുള്‍ ഹമീദ്, എം. അബ്ദുള്ള, ടി. മുഹമ്മദ്, സി. സലാം, എന്‍. അബ്ദുള്ള, സി. സുബൈര്‍, സി. റഹീം ഹാജി, ടി. മുഹമ്മദലി, എം. സലാം, വി.പി.എം നൌഷാദ്, നാസര്‍. സി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. യു.പി. മുഹമ്മദ് സഹീര്‍ സ്വാഗതവും സലാം തട്ടാനിച്ചേരി നന്ദിയും പറഞ്ഞു.

കുണിയയിലെ വ്യാജ ജിന്ന്‌ സിദ്ധനെപ്പറ്റി ശൈഖുന ത്വാഖ ഉസ്താദിന്റെ പ്രസ്താവന

കാസറഗോഡ് ജില്ലയിലെ പെരിയക്കടുത്ത് കുണിയ എന്ന സ്ഥലത്ത് നടന്നു കൊണ്ടിരിക്കുന്ന ജിന്ന് സിധനെപ്പറ്റി ആ സ്ഥലം ഉള്‍പ്പെട്ട മേഘലയുടെ സംയുക്ത ഖാസി ചുമതലയുള്ള ശൈഖുന ത്വാഖ അഹ്മദ് മൌലവി അല്‍ അസ് ഹരി യുടെ ഔദ്യോഗിക പ്രസ്താവന.
കുണിയ അടുക്കം എന്ന എന്റെ മഹല്ല്‌ വിലായത്തില്‍പ്പെട്ട സ്ഥലത്ത്‌ വര്‍ഷങ്ങളായി നടന്നുവരുന്ന ജിന്ന്‌ ഹാളിറാത്ത്‌ ചികിത്സയെപ്പറ്റി ഞാന്‍ ഖാസി സ്ഥാനം ഏറ്റെടുത്തതുമുതല്‍ തന്നെ പലരില്‍ നിന്നും ചോദ്യങ്ങള്‍ വന്നുകൊണ്ടിരുന്നു. അതനുസരിച്ച്‌ ഈ ഹാളിറാത്തിന്റെ നിജസ്ഥിതി അറിയാന്‍ അവിടെച്ചെന്ന്‌ ഈ സിദ്ധനെ നേരില്‍ കണ്ട പലരുമായും ഞാന്‍ ബന്ധപ്പെട്ടു കാര്യങ്ങള്‍ മനസ്സിലാക്കി എന്നുമാത്രമല്ല ഒന്നിലധികംപേരെ ഈ ഹാളിറാത്തിലേക്ക്‌ അതിന്റെ നിജസ്ഥിതി ഗ്രഹിക്കാനുള്ള സൂത്രങ്ങളുമായി പറഞ്ഞയക്കുകയും ചെയ്‌തു. അവര്‍ മുഖേന ഈ ജിന്ന്‌ തട്ടിപ്പിന്റെ യഥാര്‍ത്ഥ വ്യാജമുഖം എന്റെ മുന്നില്‍ തെളിഞ്ഞു. അപ്പോള്‍ ഈ തട്ടിപ്പിന്റെ കഥ ജനങ്ങളെ അറിയിക്കുക എന്നത്‌ എന്റെ ദീനിയായ കടമയാണെന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാവാന്‍ ഇടയില്ല. ആയത്‌കൊണ്ട്‌ കുണിയ ശറഫുല്‍ ഇസ്‌ലാം ജമാഅത്തിനോട്‌ ഈ ജിന്ന്‌ തട്ടിപ്പ്‌ ജനങ്ങളോട്‌ ബോധ്യപ്പെടുത്തണമെന്ന്‌ മാത്രമല്ല ഔദ്യോഗികമായി ഈ ജിന്ന്‌ ചികിത്സാ തട്ടിപ്പ്‌ നിര്‍ത്തി തൗബ ചെയ്‌തു മടങ്ങി നല്ല നടപ്പ്‌ നടക്കാന്‍ ഈ വ്യാജനോട്‌ കല്‍പിക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അവന്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ജൂലൈ 13-ാം തീയ്യതി ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക്‌ ഈയുള്ളവന്‍ കുണിയ ജുമാഅത്ത്‌ പള്ളിയില്‍ വരുന്നതും അന്നേരത്ത്‌ കുണിയ ജമാഅത്ത്‌ പള്ളി അങ്കണത്തില്‍ അവന്‍ അവന്റെ ഹാളിറാത്തുമായി വന്നു പ്രകടിപ്പിക്കട്ടെ. അപ്പോള്‍ ഹാളിറാവുന്ന സത്വം ജിന്നോ, ശൈത്താനോ, ഖരീനോ, ആത്മാവോ എന്ന്‌ അതുമായി സംസാരിച്ച്‌ യഥാര്‍ത്ഥ വിധി അവന്ന്‌ നല്‍കാമെന്നും മാത്രമല്ല ശരിയാണങ്കില്‍ ഇത്‌ തുടര്‍ന്നോ എന്ന സാക്ഷിപത്രം എഴുതിക്കൊടുക്കാമെന്നും അവനെ അറിയിക്കാനും ജമാഅത്തിനോട്‌ ഈയുള്ളവന്‍ ആവശ്യപ്പെട്ടിരുന്നു. മുമ്പേതന്നെ വ്യാജനെന്ന്‌ എന്റെ മുമ്പില്‍ സ്ഥിരീകരിക്കപ്പെട്ട കുണിയയിലെ വ്യാജ സിദ്ധന്‍ പ്രസ്‌തുത സമയത്ത്‌ വരാന്‍ തയ്യാറാകാതെ ജൂലൈ 12 ന്‌ ഒരു ഉഴപ്പന്‍ എഴുത്തു കൊടുത്തുവിടുകയാണുണ്ടായത്‌. ആയതിനാല്‍ അവനെപ്പറ്റിയുള്ള വിധി അവന്റെ അസാന്നിദ്ധ്യത്തില്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനായത്‌കൊണ്ട്‌ അന്നവിടെക്കൂടിയ ജമാഅത്തിലെ അംഗങ്ങളോട്‌ അവന്റെ കള്ളത്തരം വെളിപ്പടുത്തുകയാണ്‌ ഈയുള്ളവന്‍ ചെയ്‌തത്‌. എന്റെ ഈ നിലപാട്‌ ശറഇയ്യായി നൂറ്‌ ശതമാനം ശരിയാണെന്ന്‌ എനിക്കുറപ്പുണ്ട്‌. ഇനി ഈ വ്യാജന്റെ കാര്യത്തില്‍ ആര്‍ക്കെങ്കിലും വല്ല സംശയവുമുണ്ടെങ്കില്‍ നേരിട്ട്‌ ജിന്ന്‌ ഹാളിറാത്തിനെപ്പറ്റി പഠിച്ച ഒരു പണ്ഡിതന്റെകൂടെ അവന്‍ ഹാളിറാത്ത്‌ ഉണ്ടെന്ന്‌ പറയുന്ന സമയത്ത്‌ പോയി നിജപ്പെടുത്തട്ടെ. അല്ലാതെ അതും ഇതും പറയലല്ല. ചില പത്രങ്ങള്‍ കൊഴിപ്പിക്കാനുദ്ദേശിക്കുന്ന ഒന്നുംതന്നെ കുണിയയിലില്ലെന്ന്‌ അറിയിക്കാനും ഈ സമയം ഞാനുപയോഗപ്പെടുത്തുന്നു. കൂടാതെ നിയമപാലകരുടെ ശ്രദ്ധ ഈ ഭാഗത്തേക്ക്‌ തിരിയണമെന്നും അഭ്യര്‍ത്ഥിക്കുന്നു."
കാസര്‍ഗോഡ്‌ 18.7.2010
എന്ന്‌
ഖാസിയാറകത്ത്‌ അഹമ്മദ്‌ മുസ്‌ലിയാര്‍ (ഒപ്പ്‌) കീഴൂര്‍-മംഗലാപുരം ഖാസി

Monday, July 19, 2010

രൂപയുടെ പുതിയ ചിഹ്നം കമ്പ്യൂട്ടര്‍ കീ ബോര്‍ഡില്‍

കാസര്‍കോട് : രൂപയ്ക്കുവേണ്ടി നിശ്ചയിച്ച പുതിയ ചിഹ്നം കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ ഉപോയോഗിക്കാനുള്ള സൗകര്യം വാഗ്ദാനം ചെയ്തുകൊണ്ട് മലയാളികളായ ഒരു കൂട്ടം യുവാക്കള്‍ രംഗത്ത്.
കാസര്‍കോട് സ്വദേശികളായ അബ്ദുല്‍ സലാം, അബ്ദുല്ല ഹിഷാം, ഉണ്ണി കോറോത്ത്, എ. വിശ്വജിത്ത്, ജി.എസ് അരവിന്ദ് എന്നിവരാണു രൂപയുടെ ഫോണ്ട് തയ്യാറാക്കിയത്.
രൂപയ്ക്കു രൂപം നല്‍കിയ മുംബൈ ഐഐടി ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ സെന്ററിലെ ഡി. ഉദയകുമാര്‍ അടക്കം ഈ ഫോണ്ട് ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇവര്‍ അഞ്ചുപേരും ചേര്‍ന്നു ഒന്നരക്കൊല്ലം മുന്‍പ് ആരംഭിച്ച ഫോറാഡിയന്‍ എന്ന കമ്പനിയുടെ ക്രെഡിറ്റിലാണ് ഈ നേട്ടം വരുന്നത്. മംഗലാപുരത്തും കാസര്‍കോട് വിദ്യാനഗറിലും ഈ കമ്പനിയ്ക്ക ഓഫീസുകളുണ്ട്.
ഹിന്ദിയിലെ 'ര' എന്ന അക്ഷരത്തെയും റോമന്‍ ലിപിയിലെ 'ആര്‍' എന്ന അക്ഷരത്തെയും ഓര്‍മിപ്പിക്കുന്ന അടയാളവും ചേര്‍ന്ന വിധത്തിലാണ് രൂപയുടെ ചിഹ്നം. ഇതിന്റെ വെക്ടര്‍ ഇമേജ് തയാറാക്കിയശേഷം ഫോണ്ടാക്കി മാറ്റുകയായിരുന്നു ഇവര്‍.
അതുകൊണ്ടു തന്നെ എത്ര വലുപ്പം വര്‍ധിപ്പിച്ചാലും കുറച്ചാലും ലഭിക്കുന്ന ദൃശ്യത്തിന്റെ ഗുണമേന്‍മയില്‍ കുറവുണ്ടാകില്ലെന്നും ഏറ്റവും ലളിതമായി ഉപയോഗിക്കാമെന്നും ഇവര്‍ പറയുന്നു.
ഫോണ്ട് ഡൌണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ കീബോര്‍ഡിലെ ഇടതുവശത്തു മുകളില്‍ ടാബിനു മുകളിലുള്ളതും ഏറ്റവും കുറവ് ഉപയോഗിക്കുന്നതുമായ ഗ്രേവ് ആക്‌സന്റ് കീ അമര്‍ത്തിയാല്‍ രൂപയുടെ
രൂപം പതിയും.
ആര്‍ക്കും ഡൌണ്‍ലോഡ് ചെയ്യത്തക്ക വിധത്തില്‍ ഫോണ്ടും ഉപയോഗിക്കേണ്ട വിധത്തിന്റെ സ്‌ളൈഡും വിഡിയോ ക്ലിപ്പിങ്ങ്‌സും http://blog.foradian.com എന്ന സൈറ്റില്‍ ലഭ്യമാണ്.

Sunday, July 11, 2010

വഖഫ് ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു

വഖഫ് ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു


മെഡിസിന്‍, എഞ്ചിനിയറിംഗ്,തുടങ്ങിയ പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന അര്‍ഹരായ മുസ്‌ലീം വിദ്യാര്‍ത്ഥികളില്‍ നിന്നും കേരള സ്‌റ്റേററ് വഖഫ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 2010-2011 അധ്യയന വള്‍ഷത്തേക്കുള്ള അലോട്ട്‌മെന്റ് പ്രകാരം ഒന്നാം വര്‍ഷ കോഴ്‌സിന് ചേര്‍ന്നിട്ടുള്ളവര്‍ക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കാനുള്ള യോഗ്യതയുണ്ടായിരിക്കുകയുള്ളൂ. അപേക്ഷാ ഫോമും മറ്റു വിശദ വിവരങ്ങളും www.keralastatewakafboard.org എന്ന വെബ്‌സൈറ്റില്‍. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബര്‍ 30

കാഷ് അവാര്‍ഡുകള്‍ നല്‍കുന്നു

കൊച്ചി. 2009-2010 വര്‍ഷത്തിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളില്‍ നിന്നും എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് വാങ്ങി വിജയിച്ച എല്ലാ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും, കേരളത്തില്‍ നിന്നും ടി.എച്ച്.എല്‍.സി / എച്ച്.എസ്.ഇ / ടി.എച്ച്.എസ്.ഇ / വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് വാങ്ങി വിജയിച്ച എല്ലാ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും ഐ.സി.എസ്.ഇ. പത്ത്, പന്ത്രണ്ട് പരീക്ഷയില്‍ 90% മാര്‍ക്ക് വാങ്ങി വിജയിച്ച എല്ലാ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പരീക്ഷകളില്‍ എ1 ഗ്രേഡ് വാങ്ങി വിജയിച്ച എല്ലാ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും പി.എം. ഫൌണ്ടേണ്ടന്‍ കാഷ് അവാര്‍ഡുകള്‍ നല്‍കുന്നു. അവാര്‍ഡിനര്‍ഹരായവര്‍ മാര്‍ക്ക് ലിസ്റ്റിന്റെയും. സര്‍ട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ കോപ്പിയും സമുദായം തെളിയിക്കുന്ന രേഖയുടെ കോപ്പിയും ബന്ധപ്പെട്ട അധികാരികളില്‍ നിന്നും സാക്ഷ്യപ്പെടുത്തി വെള്ളക്കടലാസില്‍ വിദ്യാര്‍ത്ഥിയുടെ പേരും അഡ്രസ്സും സഹിതം പി.എം. ഫൌണ്ടേഷന്‍, നമ്പര്‍. 39/2159, അമ്പാടി അപ്പാര്‍ട്ട്മെന്റ്സ് (ഒന്നാം നില), വാരിയം റോഡ്, കൊച്ചിന്‍ -682016 എന്ന വിലാസത്തില്‍ അയക്കണം.
കൂടാതെ മുസ്ലിം ഓര്‍ഫനേജുകളില്‍ പഠിച്ച് ബിപ്ലസ് ഗ്രേഡ് വാങ്ങി എസ്.എസ്.എല്‍.സി വിജയിച്ച അനാഥരായ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും കാഷ് അവാര്‍ഡ് നല്‍കുന്നുണ്ട്. ഇവര്‍ അനാഥരാണെന്ന് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം ബന്ധപ്പെട്ട രേഖകളൊടൊപ്പം വെക്കണം. 30 വിദ്യാര്‍ഥികളെങ്കിലും പരീക്ഷക്ക് ഇരുന്നിട്ടുള്ളതും എല്ലാ വിഷയങ്ങള്‍ക്ക് ബി ഗ്രേഡ് മാര്‍ക്കോ അതില്‍ കൂടുതലോ വാങ്ങി മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചിട്ടുള്ള മുസ്ലിം മാനേജ്മെന്റ് സ്ക്കൂളുകള്‍ക്കും പ്രത്യേക അവാര്‍ഡുകള്‍ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അര്‍ഹരായ അപേക്ഷകള്‍ 2010 ജൂലൈ 31ന് മുമ്പ് പി.എം. ഫൌണ്ടേഷന്റെ കൊച്ചിയിലെ ഓഫീസില്‍ ലഭിച്ചിരിക്കണം
കൂടുതല്‍ വിവരങ്ങള്‍ക്ക് www.pmfonline.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക

Saturday, July 10, 2010

SKSSF സൗജന്യ മരുന്നുവിതരണകേന്ദ്രം ആരംഭിക്കും

SKSSF സൗജന്യ മരുന്നുവിതരണകേന്ദ്രം ആരംഭിക്കും
കാസര്‍കോട് : പലവിധ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുകയും, ചികിത്സതേടി പ്രതിവിധികാണാന്‍ കഴിയാതെ ദു:ഖവും വേദനയും കടിച്ചമര്‍ത്തി ജീവിതം വഴിമുട്ടി നില്‍ക്കുന്ന ധാരാളം രോഗികള്‍ നമുക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കരുണയുടെ ഒരിത്തിരിനേട്ടമെന്ന നിലയില്‍ രോഗികള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സഹചാരിയുടെ സഹകരണത്തോടെ എല്ലാ ദിവസവും സൗജന്യമായി മരുന്നു വിതരണം ചെയ്യുന്ന കേന്ദ്രം കാസര്‍കോട് തുടങ്ങാന്‍ എസ്.കെ. എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ അബൂബക്കര്‍ സാലൂദ് നിസാമി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഫൈസി സ്വാഗതം പറഞ്ഞു. ബഷീര്‍ ദാരിമി തളങ്കര, എം. ഖലീല്‍, ഹാരീസ് ദാരിമി ബെദിര, റഷീദ് ബെളിഞ്ചം, റസാഖ് ദാരിമി, സുഹൈര്‍ അസ്ഹരി, ഹമീദ് കോളോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

ഇസ്‌റാഉം മിഅ‌റാജും

ഇസ്‌റാഉം മിഅ‌റാജും
പ്രവാചകരുടെ ജീവിത്തില്‍ നടന്ന അല്‍ഭുതസംഭവങ്ങളിലൊന്നാണ് ഇസ്‌റാഉം മിഅ്‌റാജും. ഒരു രാത്രി ഉമ്മു ഹാനിഇന്റെ വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ജിബ്രീല്‍ പ്രവാചകരെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ഫലസ്ഥീനിലെ ബൈതുല്‍ മുഖ്ദിസിലേക്ക് കൊണ്ടുപോയ സംഭവമാണ് ഇസ്‌റാഅ (നിശാപ്രയാണം) എന്നറിയപ്പെടുന്നത്. ബുറാഖെന്ന സ്വര്‍ഗീയ വാഹനപ്പുറത്തായിരുന്നു ആ യാത്ര. അവിടെ ചെന്ന് രണ്ട് റക്അത്ത് നിസ്‌കരിച്ച ശേഷം ഏഴാകാശവും തുടര്‍ന്ന് അല്ലാഹുവിന്റെ സന്നിധിയിലേക്കും അവിടുന്ന് യാത്ര ചെയ്തു. ഇതാണ മിഅ്‌റാജ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ആകാശയാത്രയില്‍ ഓരോ ആകാശത്തുവെച്ചും യഥാക്രമം ആദം, യഹ്‌യ, ഇബ്‌റാഹീം, യൂസുഫ്, ഇദ്‌രീസ്, ഹാറൂണ്‍, മൂസാ, ഈസാ തുടങ്ങിയ നബിമാരുമായി സന്ധിക്കുവാനും അല്ലാഹുവുമായി സംഭാഷണത്തിലേര്‍പ്പെടാനും നബി(സ്വ) തങ്ങള്‍ക്ക് സാധിച്ചു. തിരിച്ചു വരുമ്പോള്‍ അല്ലാഹു പ്രവാചകര്‍ക്കു നല്‍കിയ സമ്മാനമായിരുന്നു അന്‍പത് നേരമുള്ള നിസ്‌കാരം. തിരിച്ചു വരുമ്പോള്‍ മൂസാ നബി (അ) നെ കാണുകയും അദ്ദേഹത്തിന്റെ പ്രേരണയാല്‍ നബി (സ്വ) അല്ലാഹുവോട് ചുരുക്കിത്തിരാന്‍ ആവശ്യപ്പെടുകയും അവാസാനം അഞ്ചായി ചുരുക്കുകയും ചെയ്തു.

Wednesday, May 5, 2010

വള്‍വക്കാട് ദര്‍സ് വാര്‍ഷികം 2010

വള്‍വക്കാട് ദര്‍സ് വാര്‍ഷികം 2010 മെയ്‌ 16,17,18 തിയ്യതികളില്‍

സലിം ഫൈസി ഇര്‍ഫാനി, അബ്ദുല്‍ നാസര്‍ ഫൈസി കൂടത്തായി, നജീബ് മൌലവി മമ്പാട് പ്രഭാഷണം നടത്തുന്നു.

സമാപന സമ്മേളനത്തില്‍ വെച്ച് മുദരിസ് അബ്ദുല്‍ റഹീം ബാഖവിക്ക് പാണക്കാട് സയ്യിദ് ഷമീര്‍ അലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കുന്നു.

ത്വാഖ അഹമ്മദ്‌ മൗലവി

ത്വാഖ അഹമ്മദ്‌ മൗലവി

ഭാരതം ബ്രീട്ടിഷ്‌ ഭരണത്തില്‍ നിന്ന്‌ മോചിതയാകുന്നതിന്‌ 5 ദിവസം മുമ്പ്‌ (1947 ആഗസ്‌ത്‌ 10 ) വിശുദ്ധ റമളാന്‍ മാസത്തിലെ അതിവിശുദ്ധമായ ലൈലത്തുല്‍ ഖദറിന്റെ രാത്രിയില്‍ കാസര്‍കോട്‌ ഖാസി അബ്‌ദുല്‍ഖാദര്‍ ഹാജിയുടെ (ചെറിയോര്‍) പുത്രന്‍ മുഹമ്മദ്‌കുഞ്ഞി ഹാജിയുടെയും, ചെമ്പരിക്ക ഖാസിയും വലിയ്യുമായ സി. മുഹമ്മദ്‌കുഞ്ഞിഹാജിയുടെ പുത്രി ആയിഷയുടെയും മകനായി ജനിച്ച്‌ ആത്മീയ തേജസ്സായി മാറിയ മഹാ പണ്‌ഡിതനാണ്‌ ത്വാഖ അഹമ്മദ്‌ മൗലവി, അല്‍- ഖാസിമി, അല്‍- അസ്‌ഹരി ഏകദേശം 100 വര്‍ഷം മുമ്പ്‌ മംഗലാപുരം ഖാസിയായിരുന്ന പ്രശസ്‌ത വലിയ്യും മഹാപണ്‌ഡിതനുമായിരുന്ന ഖാസി അബ്‌ദുല്ലഹാജി (ന:മ) യുടെ പൗത്രപുത്രനാണ്‌ ത്വാഖ അഹമ്മദ്‌ മൗലവി. ഖാസി അബ്‌ദുല്ലഹാജിയുടെ കുടുംബപരമ്പര ആരംഭിക്കുന്നത്‌ ലക്ഷദ്വീപിലെ അന്ത്രോത്തില്‍ നിന്നാണ്‌. അന്ത്രോത്ത്‌ ദ്വീപില്‍ ഇന്നും ഖാസി സ്ഥാനം വഹിച്ചുകൊണ്ടിരിക്കുന്ന ``ഖാസിന്റെവിട തറവാട്‌ ''. ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ഒന്നാം ഖലീഫയും മുഹമ്മദ്‌ നബിയുടെ (സ) സന്തത സഹചാരിയുമായ അബൂബക്കര്‍ സിദ്ധീഖ്‌ (റ)യുടെ പൗത്രനായ ഉബൈദുല്ലാഹില്‍ മക്കിയ്യ്‌ (റ) എന്നവരാണ്‌ ലക്ഷദ്വീപില്‍ ഇസ്ലാമിക സന്ദേശവുമായി എത്തുകയും അന്ത്രോത്ത്‌ ദ്വീപില്‍ വഫാത്തായി മറപ്പെട്ട്‌ കിടക്കുയും ചെയ്യുന്നത്‌. ആ പാരമ്പരയില്‍പ്പെട്ടവരാണ്‌ ലക്ഷദ്വീപില്‍ ഖാസിന്റെവിട എന്ന പേരില്‍ തറവാട്‌ സ്ഥാപിച്ചത്‌. അതില്‍ നിന്നൊരാള്‍ കേരളത്തിലേയ്‌ക്ക്‌ വരികയും ഖാസിയാറകമെന്ന പേരില്‍ കേരളത്തില്‍ തറവാട്‌ സ്ഥാപിക്കുകയും ചെയ്‌തു. ആ പരമ്പരയില്‍പ്പെട്ട മഹാപണ്‌ഡിതനും ഖാസിയുമായിരുന്നു ഖാസി അബ്‌ദുല്ലഹാജി(നഃമ). അദ്ദേഹത്തിന്റെ പൗത്രപുത്രനായ ത്വാഖ അഹമ്മദ്‌ മൗലവി ദീര്‍ഘവീക്ഷണശാലിയും മഹാപണ്‌ഡിതനുമായിരുന്ന ഖാസി സി.എം. അബ്‌ദുല്ല മൗലവി(നഃമ)യുടെ പിന്‍ഗാമിയായി കീഴൂര്‍ സംയുക്ത ജമാഅത്തിന്റെ ഖാസിയായി സ്ഥാനമേല്‍ക്കുന്നത്‌ നാം ഏവര്‍ക്കും അഭിമാനമാണ്‌.

നാമെല്ലാവരെയും അതീവ ദുഃഖത്തിലാഴ്‌ത്തിക്കൊണ്ട്‌ നമ്മെ വിട്ട്‌ പിരിഞ്ഞുപോയ സി. എം. അബ്‌ദുല്ല ഉസ്‌താദ്‌ വിരല്‍ചൂണ്ടിയ ലക്ഷ്യങ്ങള്‍ ഒരിക്കലും പിഴച്ചതായി നമുക്ക്‌ ദര്‍ശിക്കാന്‍ കഴിയില്ല. മരണപ്പെടുന്നതിന്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ രോഗാതുരനായി മംഗലാപുരം ഹോസ്‌പിറ്റലില്‍ അഡ്‌മിറ്റ്‌ ചെയ്‌ത സമയത്ത്‌ തന്നെ മംഗലാപുരം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നായിബ്‌ ഖാസിയായി ത്വാഖ അഹമ്മദ്‌മൗലവിയെ അവരോധിച്ചത്‌ സി. എം. ഉസ്‌താദ്‌ എന്ന പേരില്‍ നാമെവര്‍ക്കും സുപിരിചിതനായ ആ മഹാപണ്‌ഡിതന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനമാണെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. ഉത്തരമലബാറിന്റെയും പ്രത്യേകിച്ച്‌ നമ്മുടെ ജില്ലയുടെയും മതവിജ്ഞാനദാഹത്തിന്‌ അറുതിവരുത്താന്‍ തന്റെ ജീവിതകാലം മുഴുവന്‍ പ്രയത്‌നിച്ച മഹാനായ സി.എം. ഉസ്‌താദ്‌ മുന്‍കൈയെടുത്ത്‌ സ്ഥാപിച്ച സ്ഥാപനങ്ങളൊക്കെയും പ്രൗഢിയോടെ നമ്മുടെ മുമ്പില്‍ തലയുര്‍ത്തി നില്‍ക്കുമ്പോള്‍ ആ മഹാപണ്‌ഡിതനെ ഒരിക്കലും വിസ്‌മരിക്കാന്‍ നമുക്ക്‌ ആവില്ല.

പാണ്‌ഡിത്യത്തിന്റെ നിറകൂടമായ ത്വാഖ അഹമ്മദ്‌ മൗലവി പ്രാഥമിക വിദ്യഭ്യാസം തളങ്കര റൗളത്തൂല്‍ ഉലൂം മദ്‌റസ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ എന്നിവിടങ്ങില്‍ നിന്നാണ്‌ നേടിയത്‌. മാവിലാടം, പൊന്നാനി, കൊടുങ്ങല്ലൂര്‍, ദാറുല്‍ ഉലൂം ദെയുബന്ദ്‌, അല്‍ - അസ്‌ഹാര്‍ യൂണിവേഴ്‌സിറ്റി കൈറോ( ഈജിപ്‌ത്‌) എന്നിവിടങ്ങളില്‍ നിന്നാണ്‌ തുടര്‍വിദ്യാഭ്യാസം നേടിയത്‌. പ്രഗത്ഭ പണ്‌ഡിതന്മാരായ കെ.കെ. അബ്‌ദുല്ല മുസ്‌ലിയാര്‍ കരുവാരക്കുണ്ട്‌, കെ.കെ. മുഹമ്മദ്‌ മൗലവി ശൂജായി, ശൈഖുല്‍ ഹദീസ്‌ മൗലാന ഫക്രുദ്ധീന്‍ സാഹിബ്‌, മൗലാന ഫക്രുല്‍ ഹസ്സന്‍, മൗലാന വഹീദ്‌ സമാന്‍, ഡോ: അബ്‌ദുല്‍ ഹക്കീം മഹമ്മൂദ്‌ കൈറോ, ഖാരി മുഹമ്മദ്‌ ത്വയിബ,്‌ മര്‍ഹൂം യു. കെ. ആറ്റക്കോയതങ്ങള്‍, മര്‍ഹൂം അബ്‌ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ (ഖാസിലെ മുന്‍ ഇമാം) മര്‍ഹൂം സീതി കുഞ്ഞിമാസ്റ്റര്‍, മര്‍ഹൂം ടി. ഉബൈദ്‌ മാസ്റ്റര്‍ തുടങ്ങി കേരളത്തിലെയും ഇന്ത്യയിലെയും ഈജിപ്‌തിലെയും പ്രഗത്ഭരും പ്രശസ്‌തരുമായവരില്‍ നിന്ന്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന്‌ കോട്ടയം ജില്ലയിലെ തിരുനക്കര പുത്തന്‍പള്ളിയില്‍ മുദരീസും ഖത്തീബുമായി ദീനി രംഗത്ത്‌ സേവനം ആരംഭിച്ചു.

1977ല്‍ ഈജിപ്‌റ്റിലെ അല്‍- അസ്‌ഹാര്‍ യൂണിവേഴ്‌സിറ്റിയിലേയ്‌ക്ക്‌. 1978 ല്‍ അല്‍- അസ്‌ഹാര്‍ യൂണിവേഴ്‌സിറ്റിയിലെ പണ്‌ഡിതരുടെയും, ഒമാനിലെ സുല്‍ത്താന്‍ ഖാബൂസിന്റെ മാതാവ്‌ സൈയ്യിദ മൈസൂന്‍ ബീവിയുടെയും നിര്‍ദ്ദേശപ്രകാരം സലാലയിലെ പ്രശസ്‌തമായ മസ്‌ജിദ്‌ ``ശൈഖത്തു സല്‍മ'' യിലേക്ക്‌ നേരിട്ടുള്ള നിയമനം. അവിടെ നീണ്ട 31 വര്‍ഷം മുദരീസും ഇമാമുമായി പ്രവര്‍ത്തിച്ച ഈ പണ്‌ഡിത തേജസ്സ്‌ മലയാളികള്‍ക്കും അറബികള്‍ക്കും ആഴ്‌ചയില്‍ പ്രത്യേകം മതപഠന ക്ലാസുകള്‍ നടത്തി സ്വദേശികളുടെയും വിദേശികളുടെയും അഭിമാനഭാജനമായി മാറി. ഒമാനില്‍ പല ഉന്നത സ്ഥാനങ്ങളിലും ഇരിക്കുന്ന ഡോക്‌ടര്‍മാരും എഞ്ചീനിയര്‍മാരും ഉള്‍പ്പടെയുള്ളവര്‍ ത്വാഖാ അഹമ്മദ്‌ മൗലവിയുടെ ശിഷ്യന്മാരാണ്‌. സ്വദേശികള്‍ക്ക്‌ ശൈഖ്‌ അഹമ്മദായും വിദേശികള്‍ക്ക്‌ ത്വാഖ അഹമ്മദ്‌ മൗലവിയായും അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഒഴിവിലേക്ക്‌ പ്രസ്‌തുത മസ്‌ജിദില്‍ ഇതുവരെ പുതിയ ഇമാമിനെ നിയമിച്ചിട്ടില്ലായെന്നറിയുമ്പോള്‍ അദ്ദേഹത്തിന്റെ പ്രശസ്‌തി എത്രത്തോളമായിരുന്നെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം.

നീണ്ടയാത്രകളും പ്രവാസജീവിതവും അവസാനിപ്പിച്ച്‌ സ്വദേശത്തേയ്‌ക്ക്‌ തിരിച്ചുവരുമ്പോള്‍ 8 ക്വിന്റലോളം മതപഠന ഗ്രന്ഥങ്ങളാണ്‌ കൊണ്ടുവന്നത്‌. അതിനെക്കാളും അധികം മത ഗ്രന്ഥങ്ങള്‍ നാട്ടിലുമുണ്ടായിരുന്നു. ഇവ രണ്ടും കൂടി ഒരു ഗ്രന്ഥപുര തന്നെ ത്വാഖ അഹമ്മദ്‌ മൗലവിയുടെ വീട്ടില്‍ നമുക്ക്‌ ദര്‍ശിക്കാം. വിശുദ്ധ ഖുര്‍ആനിലെ ആദ്യവാക്യമായ ഇഖ്‌റഅ്‌ എന്ന വാക്കിന്റെ അര്‍ത്ഥം അതേപടി പുലര്‍ത്തിയിരുന്ന മുന്‍കാലം (സലാലൈയിലെ) സ്വദേശത്ത്‌ തിരക്ക്‌ കാരണമായി ലഭിക്കാത്തതില്‍ ഈ പണ്‌ഡിതതേജസ്സ്‌ നെടുവീര്‍പ്പിടുന്നു.

നമ്മെയെറെ വേദനപ്പിച്ചുകൊണ്ട്‌ വിട്ട്‌ പിരിഞ്ഞുപോയ മഹാനായ സി.എം. അബ്‌ദുല്ല ഉസ്‌താദിന്റെ (നഃമ) പിന്‍ഗാമിയായി സ്ഥാനമേറ്റെടുക്കുന്ന ഈ പണ്‌ഡിതതേജസ്സിന്‌ മതംവിഭാവനം ചെയ്‌ത സല്‍പ്പാന്താവില്‍കൂടി നമ്മെ നയിക്കാന്‍ നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ അതൊടൊപ്പം അദ്ദേഹത്തിന്‌ ദീര്‍ഘായുസ്സും ആരോഗ്യവും നാഥന്‍ നല്‍കുമാറാകട്ടെ.
(from Kasaragodvartha.com)

Wednesday, April 28, 2010

ഇന്‍തിസ്വാബ്‌

തീരദേശ മേഖലകളില്‍ ആവേശമുയര്‍ത്തി ബൈക്ക്‌ റാലി
ത്രിക്കരിപ്പുര്‍ : മജ്‌ ലിസ്‌ ഇന്‍തിസ്വാബിന്‍റെ പ്രചരണഭാഗമായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ത്രിക്കരിപ്പുര്‍ മേഖല കമ്മിറ്റി ബൈക്ക്‌ റാലി സംഘടിപ്പിച്ചു .ടി.കെ.സി ഖാദര്‍ഹാജി ജാഥാ ക്യാപ്‌റ്റന്‍ ഹാരിസ്‌ ഹസനിക്ക്‌ പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. വെള്ളിയാഴ്ച്ച ഉച്ചക്ക്‌ 2 നു ചെറുവത്തൂറ്‍ കുന്നുമ്മല്‍ പള്ളി മഖാം സിയാറത്തോടു കൂടി ആരംഭിച്ച ബൈക്ക റാലി വൈകീട്ട്‌ ആറിനു മടക്കരയില്‍ സമാപിച്ചു

പ്രതിഷേധ ജാഥ നടത്തി
എസ്.കെ.എസ്.എസ്.എഫ് മജ്‍ലിസ് ഇന്‍തിസ്വാബിന്‍റെ വിജയം മുന്നില്‍ കണ്ട് വിറളിപൂണ്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആലപ്പുഴയിലെ മണ്ണഞ്ചേരിയില് സംസ്ഥാന എസ്.കെ.എസ്.എസ്.എസ്.എഫ് പ്രസിഡണ്ടും ഏവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ പൊന്നോമന പുത്രന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ കൈയേറ്റം ചെയ്യാന്ശ്രമിച്ചതില്‍ പ്രതിശേധിച്ച്‌ ത്രിക്കരിപ്പുര്‍ മേഖല കമ്മിറ്റി പ്രതിഷേധ ജാഥ നടത്തി താജുദ്ദീന്‍ ദാരിമി ,ഹാരിസ്‌ ഹസനി, നാഫി അസ്‌അദി കുഞ്ഞബ്ദുല്ല മാസ്റ്റര്‍,ഇസ്മായില്‍ മാസ്റ്റര്‍ കക്കുന്നം,സുബൈര്‍ പടന്ന ,സഈദ്‌ പടന്ന തുടങ്ങിയവര്‍ നേത്രത്വം നല്‍കി