Sunday, September 19, 2010

കേരളത്തിലെ മതബോധന രീതി അനുകരണീയം- കോഴിക്കോട് വലിയ ഖാദി

തൃക്കരിപ്പൂര്‍: മദ്രസകളിലും പ്രവേശനോല്സവത്തിനു റേഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ആസ്ഥാനമായ മുനവ്വിറുല്‍ ഇസ്‌ലാം അറബിക് കോളജ് അങ്കണത്തില്‍ തുടക്കമായി. കേരളത്തില്‍ സമസ്തയുടെ വ്യവസ്ഥാപിതമായ മതബോധന രീതി ഇതര ഇസ്ലാമിക രാജ്യങ്ങള്‍ക്ക് പോലും അനുകരണീയ മാതൃകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കോഴിക്കോട് വലിയ ഖാദി ജമലുല്ലൈലി തങ്ങള്‍ അഭിപ്രായപ്പെട്ടു. അറിവിന്റെ മധുരം നുകരാന്‍ ആദ്യ ദിനം മുനവ്വിറില്‍ എത്തിയ അന്‍പതോളം കുരുന്നുകളെ മധുരപലഹാരങ്ങള്‍ നല്‍കിയാണ്‌ വരവേറ്റത്. ഒന്നാം തരത്തിലെ കിതാബും സ്ലേറ്റും സൌജന്യമായി കമ്മറ്റി നല്‍കി.
സമസ്ത നടത്തിയ അഞ്ചാം തരം പൊതു പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ വടക്കേ കൊവ്വല്‍ മദ്രസയിലെ ആയിഷത്ത് ഫര്‍സാനക്ക് ഖാദി കമ്മറ്റിയുടെ ഉപഹാരം നല്‍കി. വിവിധ വിദേശ ശാഖാ കമ്മറ്റികളുടെ വകയായി പത്തോളം ഉപഹാരങ്ങള്‍ ഫര്‍സാന ഏറ്റു വാങ്ങി. കെ ടി അബ്ദുല്ല മൌലവി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ മാണിയൂര്‍ അഹമദ് മൌലവി, എന്‍ കെ പി മുഹമ്മദ്‌ എന്നിവര്‍ പ്രസംഗിച്ചു. ഫര്സാനയുടെ ഉസ്താദ് ഹാഫിസ് റാഷിദിനെ ചടങ്ങില്‍ അനുമോദിച്ചു. മുനവ്വിരുല്‍ ഇസ്‌ലാം കമ്മറ്റിയുടെ വെബ് സൈറ്റായ www.munavvir.com , കമ്പ്യൂട്ടര്‍ സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും ജമലുല്ലൈലി തങ്ങള്‍ നിര്‍വഹിച്ചു.എന്‍ എ മജീദ്‌ സ്വാഗതവും എ ജി സിദ്ദീക്ക് നന്ദിയും പറഞ്ഞു.

No comments:

Post a Comment