Monday, September 13, 2010

ആയിരം യുവാക്കള്‍ക്ക്‌ ഹജ്‌ജിന്‌ അവസരം

അബുദാബി: മുപ്പതു വയസ്സില്‍ താഴെയുള്ള ആയിരം യുവാക്കള്‍ക്ക്‌ ഈ വര്‍ഷം ഹജ്‌ തീര്‍ഥാടനത്തിനു പോകാന്‍ വേണ്ട ചെലവുകളെല്ലാം സായിദ്‌ ഫൌണ്ടേഷന്‍ വഹിക്കും. സായിദ്‌ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഷെയ്‌ഖ്‌ നഹ്യാന്‍ ബിന്‍ സായിദ്‌ അല്‍ നഹ്യാന്റെ പ്രത്യേക നിര്‍ദേശാനുസരണം 200 ലക്ഷം ദിര്‍ഹമാണ്‌ ഇതിനായി വിനിയോഗിക്കുക.

600 സ്വദേശികളുടെയും 400 വിദേശികളുടെയും ചെലവാണ്‌ സായിദ്‌ ബിന്‍ സുല്‍ത്താന്‍ ചാരിറ്റബിള്‍ ആന്‍ഡ്‌ ഹ്യൂമാനിറ്റേറിയന്‍ ഫൌണ്ടേഷന്‍ വഹിക്കുക. ഹജ്‌ തീര്‍ഥാടനത്തിനായി ആളുകളെ അയയ്ക്കാന്‍ 900 ലക്ഷം ദിര്‍ഹമാണ്‌ 2002 മുതല്‍ ഇതുവരെ ചെലവഴിച്ചതെന്നും ഫൌണ്ടേഷന്‍ വെളിപ്പെടുത്തി.

മക്കയിലെ മസ്‌ജിദുല്‍ ഹറമിനും മറ്റു വിശുദ്ധ പ്രദേശങ്ങള്‍ക്കും സമീപം തീര്‍ഥാടകര്‍ക്കു സുഗമമായി ആരാധന നിര്‍വഹിക്കാന്‍ വേണ്ട സൌകര്യം ഇതിനകം ക്രമീകരിച്ചിട്ടുണ്ട്‌. യുഎഇ വിദേശകാര്യ മന്ത്രാലയം, വിദേശ രാജ്യങ്ങളിലെ യുഎഇ സ്‌ഥാനപതി കാര്യാലയങ്ങള്‍ എന്നിവ വഴി ഒട്ടേറെ അപേക്ഷകള്‍ ഫൌണ്ടേഷനില്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment