Friday, July 30, 2010

ദുബായ് എസ്.കെ.എസ്.എസ്.എഫ് . കാസറഗോഡ് ജില്ല കമ്മിറ്റി


ദുബായ് എസ്.കെ.എസ്.എസ്.എഫ്. കാസറഗോഡ് ജില്ല കമ്മിറ്റി വാര്‍ഷിക കൌണ്‍സില്‍ മീറ്റ്‌ ദേര നോവല്‍ടി രസ്റൊരന്റില്‍ ചേര്‍ന്നു. ഷാഫി ഹാജി ഉദുമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റ്‌ സയ്യിദ് അബ്ദുല്‍ ഹകീം തങ്ങള്‍ ഉദ്യാവര്‍ ഉത്ഘാടനം ചെയ്തു. ഖലീലുല്‍ റഹ്മാന്‍ കാഷിഫി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ ഹകീം ഫൈസി, അബ്ദുല്‍ അസീസ്‌ മൌലവി ചെറുവത്തൂര്‍, മുഹമ്മദലി തൃക്കരിപ്പൂര്‍ പ്രസംഗിച്ചു. എം.ബി.എ. ഖാദര്‍ ചന്തേര സ്വാഗതവും അശ്ഫാക് മഞ്ചേശ്വരം നന്ദിയും പറഞ്ഞു.

ഭാരവാഹികളായി ഷാഫി ഹാജി ഉദുമ (പ്രസിഡണ്ട്), അബ്ദുല്‍ കബീര്‍ അസ്അദി, മൊയ്തീന്‍ കുഞ്ഞി പാറപ്പള്ളി, അബ്ദുല്‍ സലാം പാട്ലട്ക, (വൈ.പ്രസിഡണ്ട്), അശ്ഫാക് മഞ്ചേശ്വരം (ജന. സെക്രട്ടറി), സഈദ് ബംബ്രാണ (ഓര്‍ഗ്. സെക്രട്ടറി). കെ.വി.വി. കുഞ്ഞബ്ദുള്ള വള്വക്കാട്, ഫൈസല്‍ കൈകൊട്ടുകടവ്, നൂറുദ്ധീന്‍ കുന്നുംകൈ, അബ്ദുല്‍ നിസാര്‍ കാസറഗോഡ്, ഫാസില്‍ തൃക്കരിപ്പൂര്‍ (ജോ. സെക്രട്ടറി), ഇല്യാസ് കട്ടക്കല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Thursday, July 29, 2010

തൃക്കരിപ്പൂര് റേഞ്ച് ജംഇയ്യത്തുല് മുഅല്ലിമീന് ഹൈടെക മതപഠനത്തിനു പദ്ധതി

തൃക്കരിപ്പൂര് റേഞ്ച് ജംഇയ്യത്തുല് മുഅല്ലിമീന് ഹൈടെക മതപഠനത്തിനു പദ്ധതി

തൃക്കരിപ്പൂര്: വിവരസാങ്കേതിക രംഗത്തെയും വൈജ്ഞാനിക മേഖലയിലെയും ആധുനിക സംവിധാനങ്ങള് പ്രയോജനപ്പെടുത്തി മതപഠനം ഫലപ്രദമായ രൂപത്തില് ആവിഷ്കരിക്കുന്നതിനു തൃക്കരിപ്പൂര് റേഞ്ച് ജംഇയ്യത്തുല് മുഅല്ലിമീന് പദ്ധതി ഒരുക്കി. ഖുര്ആന്, ഹദീസ്, കര്മശാസ്ത്രം, ആദര്ശം, സൈക്കോളജി, ഗൃഹഭരണം തുടങ്ങിയ വിഷയങ്ങള് ശാസ്ത്രീയമായി തയാറാക്കപ്പെട്ട ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക കോഴ്സ് നടപ്പാക്കുന്നതിനാണ് പദ്ധതി.

തൃക്കരിപ്പൂര്, വലിയപറമ്പ്, പിലിക്കോട്, കയ്യൂര്-ചീമേനി എന്നീ പഞ്ചായത്തുകളിലെ 25 മഹല്ലുകള് കേന്ദ്രീകരിച്ച് മൂന്നു വര്ഷം നീളുന്ന ാസുകളാണ് നടത്തുക. മൂന്നൊരുക്കം നടത്തുന്നതിന് 30 വരെ തീയതികളില് മഹല്ലുകളില് കണ്വന്ഷന് നടത്തും. മാണിയൂര് അഹമ്മദ് മൌലവി അധ്യക്ഷത വഹിച്ചു. താജുദ്ദിന് ദാരിമി, എം.യൂസഫ്, കെ.ടി.അബ്ദുളള മൌലവി, ഖമറുദ്ദിന് ഫൈസി എന്നിവര് പ്രസംഗിച്ചു. പദ്ധതി നടത്തിപ്പിനു കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികള്: താജുദ്ദിന് ദാരിമി (ചെയര്മാന്), അബ്ദുല്ഖാദര് ഫര്ഖാനി (കണ്വീനര്).

Sunday, July 25, 2010

സാജിഷ് സമീര് മികച്ച ഇമാം, കാളികാവ് മാതൃകാ മഹല്ല്

തൃക്കരിപ്പൂര്: സമസ്ത വിദ്യാഭ്യാസ ബോര്ഡ് സെക്രട്ടറിയായിരുന്ന പരേതനായ വി.പി.എം. അബ്ദുള് അസീസ് മാസ്റ്ററുടെ സ്മരണയ്ക്കായി ഏര്പ്പെടുത്തിയ മികച്ച ഇമാമിനുള്ള ആദ്യപുരസ്കാരം കണ്ണൂര് ജില്ലയിലെ കാറമേല് മഹല്ല് ഇമാം സാജിഹുസമീര് അല് അസ്ഹരി ചേളാരിക്ക് ലഭിച്ചു. ശാസ്ത്രീയപ്രവര്ത്തനത്തിലൂടെ മാതൃകാമഹല്ലായി മലപ്പുറംകാളികാവ് മഹല്ലിനെയും തിരഞ്ഞെടുത്തു.

അബ്ദുള് അസീസ് മാസ്റ്ററുടെ ഒന്നാം ചരമവാര്ഷികദിനത്തില് അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷനാണ് അവാര്ഡ് ഏര്�പ്പെടുത്തിയത്. തൃക്കരിപ്പൂര് മെട്ടമ്മലില് എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുള്സമദ് പൂക്കോട്ടൂര് അനുസ്മരണച്ചടങ്ങ് ഉദ്ഘാടനംചെയ്തു. സമസ്ത വിദ്യാഭ്യാസബോര്ഡ് സംസ്ഥാന സെക്രട്ടറി പി.കെ.പി.അബ്ദുള്സലാം മുസ്�ല്യാര് അവാര്ഡ് വിതരണംചെയ്തു. സ്മരണിക പാണക്കാട് റഷീദലി ശിഹാബ്തങ്ങള് പ്രകാശനംചെയ്തു. സിയാറത്തിന് സമസ്ത ജനറല് സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന് മുസ്ല്യാര് നേതൃത്വംനല്കി. സി.അബ്ദുള്അസീസ് ഹാജി അധ്യക്ഷനായി. ടി.കെ.പൂക്കോയ തങ്ങള്, മാണിയൂര് അഹമ്മദ് മുസ്ല്യാര്, എ.ജി.സി. ബഷീര്, ചുഴലി മൊഹ്യുദ്ദീന് മൗലവി, എസ്.വി.മുഹമ്മദലി എന്നിവര് പ്രസംഗിച്ചു. മെട്ടമ്മല്സി.എച്ച്.സ്മാരക ഹയര്സെക്കന്ഡറി സ്കൂളിന് ഫൗണ്ടേഷന് നല്കുന്ന കമ്പ്യൂട്ടറുകള് സി.ടി.മുഹമ്മദ് സി.അബ്ദുള്അസീസ് ഹാജിയെ ഏല്പിച്ചു. ടി.പി.ശഫീഖ് സ്വാഗതവും സി.ടി.അബ്ദുള്ഖാദര് നന്ദിയും പറഞ്ഞു.

Saturday, July 24, 2010

റിലീഫ് പ്രവര്‍ത്തനവും ഇഫ്ത്താര്‍ സംഗമവും നടത്തും

വള്‍വക്കാട് മുസ്ലിം ജമാ അത്ത് സൗദി ശാഖ കമ്മിറ്റിയുടെ പ്രവര്‍ത്തക സമിതി യോഗം സുലൈമാനിയയില്‍ വി.പി. മുനീറിന്റെ വസതിയില്‍ നടന്നു.

റംസാനില്‍ നടത്തി വരുന്ന റിലീഫ് പ്രവര്‍ത്തനം ഈ വര്‍ഷത്തെ റംസാനിലും ഉര്‍ജ്ജിതമാക്കാന്‍ തിരുമാനിച്ചു. കുടാതെ സൗദി അറേബ്യയിലെ മുഴുവന്‍ കമ്മിറ്റി മെമ്പര്‍മാരെയും പങ്കെടുപ്പിച്ചു കൊണ്ട് ഇഫ്താര്‍ സംഗമവും സമുഹ നോമ്പ് തുറയും സംഘടിപ്പിക്കാന്‍ തിരുമാനിച്ചു.

റിലീഫ് നടത്തുന്നതിന്നായി പി.പി. അഷ്‌റഫ്‌ കണ്‍വീനറായും ഇഫ്ത്താര്‍ സംഘടിപ്പിക്കുന്നതിന്നു ജലീല്‍ പൊറോപ്പാട് കണ്‍വീനറായും 15 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

യോഗത്തില്‍ പ്രസിഡണ്ട് വി.പി. ഹുസൈന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ.പി.പി. മുഹമ്മദ്‌ കുഞ്ഞി, വി.പി ജമാല്‍, മുനീര്‍ തട്ടില്‍, ശിഹാബ് പുത്തിലോന്‍, വി.പി. മുനീര്‍, സഫറുള്ള കാരോളം, വി.പി. ശഹുല്‍ ഹമീദ് ചര്‍ച്ചയില്‍ പങ്കെടുത്തു.

സെക്രട്ടറി എന്‍.പി. മുനീര്‍ സ്വാഗതവും. മുനീര്‍ തട്ടില്‍ നന്ദിയും പറഞ്ഞു.

Wednesday, July 21, 2010

ദുബൈ – ത്രിക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് റംസാന്‍ ബോണസ് വിതരണം ചെയ്യുന്നു.

ദുബൈ: മുനവ്വിര്‍ മദ്രസ്സയിലെ അദ്ധ്യാപകന്മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും റംസാന്‍ ബോണസ്നല്‍കാന്‍ ദുബൈ-ത്രിക്കരിപ്പൂര്‍ ജമാഅത്ത് മുസ്ലിം ജമാഅത്ത് പ്രവര്‍ത്തക സമിതി യോഗംതീരുമാനിച്ചു. മുനവ്വിറിലെയും അഞ്ചോളം ശാഖാ മദ്രസകളിലെയും അദ്ധ്യാപകര്‍ക്കുംജീവനക്കാര്‍ക്കുമാണ് വര്‍ഷങ്ങളായി ദുബൈ-ത്രിക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് റംസാന്‍ ബോണസ്നല്‍കി വരുന്നത്

മഹല്ലിലെ
നിര്‍ദ്ദരായ കുടുംബങ്ങള്‍ക്ക് ധന സഹായം നല്‍കാനും യോഗത്തില്‍തീരുമാനമായി.

പ്രവര്‍ത്തക
സമിതി യോഗത്തില്‍ പ്രസിഡണ്ട് ടി.പി. സിറാജ് അദ്ധ്യക്ഷനായിരുന്നു. ടി. അബ്ദുള്‍ ഹമീദ്, എം. അബ്ദുള്ള, ടി. മുഹമ്മദ്, സി. സലാം, എന്‍. അബ്ദുള്ള, സി. സുബൈര്‍, സി. റഹീം ഹാജി, ടി. മുഹമ്മദലി, എം. സലാം, വി.പി.എം നൌഷാദ്, നാസര്‍. സി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. യു.പി. മുഹമ്മദ് സഹീര്‍ സ്വാഗതവും സലാം തട്ടാനിച്ചേരി നന്ദിയും പറഞ്ഞു.

കുണിയയിലെ വ്യാജ ജിന്ന്‌ സിദ്ധനെപ്പറ്റി ശൈഖുന ത്വാഖ ഉസ്താദിന്റെ പ്രസ്താവന

കാസറഗോഡ് ജില്ലയിലെ പെരിയക്കടുത്ത് കുണിയ എന്ന സ്ഥലത്ത് നടന്നു കൊണ്ടിരിക്കുന്ന ജിന്ന് സിധനെപ്പറ്റി ആ സ്ഥലം ഉള്‍പ്പെട്ട മേഘലയുടെ സംയുക്ത ഖാസി ചുമതലയുള്ള ശൈഖുന ത്വാഖ അഹ്മദ് മൌലവി അല്‍ അസ് ഹരി യുടെ ഔദ്യോഗിക പ്രസ്താവന.
കുണിയ അടുക്കം എന്ന എന്റെ മഹല്ല്‌ വിലായത്തില്‍പ്പെട്ട സ്ഥലത്ത്‌ വര്‍ഷങ്ങളായി നടന്നുവരുന്ന ജിന്ന്‌ ഹാളിറാത്ത്‌ ചികിത്സയെപ്പറ്റി ഞാന്‍ ഖാസി സ്ഥാനം ഏറ്റെടുത്തതുമുതല്‍ തന്നെ പലരില്‍ നിന്നും ചോദ്യങ്ങള്‍ വന്നുകൊണ്ടിരുന്നു. അതനുസരിച്ച്‌ ഈ ഹാളിറാത്തിന്റെ നിജസ്ഥിതി അറിയാന്‍ അവിടെച്ചെന്ന്‌ ഈ സിദ്ധനെ നേരില്‍ കണ്ട പലരുമായും ഞാന്‍ ബന്ധപ്പെട്ടു കാര്യങ്ങള്‍ മനസ്സിലാക്കി എന്നുമാത്രമല്ല ഒന്നിലധികംപേരെ ഈ ഹാളിറാത്തിലേക്ക്‌ അതിന്റെ നിജസ്ഥിതി ഗ്രഹിക്കാനുള്ള സൂത്രങ്ങളുമായി പറഞ്ഞയക്കുകയും ചെയ്‌തു. അവര്‍ മുഖേന ഈ ജിന്ന്‌ തട്ടിപ്പിന്റെ യഥാര്‍ത്ഥ വ്യാജമുഖം എന്റെ മുന്നില്‍ തെളിഞ്ഞു. അപ്പോള്‍ ഈ തട്ടിപ്പിന്റെ കഥ ജനങ്ങളെ അറിയിക്കുക എന്നത്‌ എന്റെ ദീനിയായ കടമയാണെന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാവാന്‍ ഇടയില്ല. ആയത്‌കൊണ്ട്‌ കുണിയ ശറഫുല്‍ ഇസ്‌ലാം ജമാഅത്തിനോട്‌ ഈ ജിന്ന്‌ തട്ടിപ്പ്‌ ജനങ്ങളോട്‌ ബോധ്യപ്പെടുത്തണമെന്ന്‌ മാത്രമല്ല ഔദ്യോഗികമായി ഈ ജിന്ന്‌ ചികിത്സാ തട്ടിപ്പ്‌ നിര്‍ത്തി തൗബ ചെയ്‌തു മടങ്ങി നല്ല നടപ്പ്‌ നടക്കാന്‍ ഈ വ്യാജനോട്‌ കല്‍പിക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അവന്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ജൂലൈ 13-ാം തീയ്യതി ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക്‌ ഈയുള്ളവന്‍ കുണിയ ജുമാഅത്ത്‌ പള്ളിയില്‍ വരുന്നതും അന്നേരത്ത്‌ കുണിയ ജമാഅത്ത്‌ പള്ളി അങ്കണത്തില്‍ അവന്‍ അവന്റെ ഹാളിറാത്തുമായി വന്നു പ്രകടിപ്പിക്കട്ടെ. അപ്പോള്‍ ഹാളിറാവുന്ന സത്വം ജിന്നോ, ശൈത്താനോ, ഖരീനോ, ആത്മാവോ എന്ന്‌ അതുമായി സംസാരിച്ച്‌ യഥാര്‍ത്ഥ വിധി അവന്ന്‌ നല്‍കാമെന്നും മാത്രമല്ല ശരിയാണങ്കില്‍ ഇത്‌ തുടര്‍ന്നോ എന്ന സാക്ഷിപത്രം എഴുതിക്കൊടുക്കാമെന്നും അവനെ അറിയിക്കാനും ജമാഅത്തിനോട്‌ ഈയുള്ളവന്‍ ആവശ്യപ്പെട്ടിരുന്നു. മുമ്പേതന്നെ വ്യാജനെന്ന്‌ എന്റെ മുമ്പില്‍ സ്ഥിരീകരിക്കപ്പെട്ട കുണിയയിലെ വ്യാജ സിദ്ധന്‍ പ്രസ്‌തുത സമയത്ത്‌ വരാന്‍ തയ്യാറാകാതെ ജൂലൈ 12 ന്‌ ഒരു ഉഴപ്പന്‍ എഴുത്തു കൊടുത്തുവിടുകയാണുണ്ടായത്‌. ആയതിനാല്‍ അവനെപ്പറ്റിയുള്ള വിധി അവന്റെ അസാന്നിദ്ധ്യത്തില്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനായത്‌കൊണ്ട്‌ അന്നവിടെക്കൂടിയ ജമാഅത്തിലെ അംഗങ്ങളോട്‌ അവന്റെ കള്ളത്തരം വെളിപ്പടുത്തുകയാണ്‌ ഈയുള്ളവന്‍ ചെയ്‌തത്‌. എന്റെ ഈ നിലപാട്‌ ശറഇയ്യായി നൂറ്‌ ശതമാനം ശരിയാണെന്ന്‌ എനിക്കുറപ്പുണ്ട്‌. ഇനി ഈ വ്യാജന്റെ കാര്യത്തില്‍ ആര്‍ക്കെങ്കിലും വല്ല സംശയവുമുണ്ടെങ്കില്‍ നേരിട്ട്‌ ജിന്ന്‌ ഹാളിറാത്തിനെപ്പറ്റി പഠിച്ച ഒരു പണ്ഡിതന്റെകൂടെ അവന്‍ ഹാളിറാത്ത്‌ ഉണ്ടെന്ന്‌ പറയുന്ന സമയത്ത്‌ പോയി നിജപ്പെടുത്തട്ടെ. അല്ലാതെ അതും ഇതും പറയലല്ല. ചില പത്രങ്ങള്‍ കൊഴിപ്പിക്കാനുദ്ദേശിക്കുന്ന ഒന്നുംതന്നെ കുണിയയിലില്ലെന്ന്‌ അറിയിക്കാനും ഈ സമയം ഞാനുപയോഗപ്പെടുത്തുന്നു. കൂടാതെ നിയമപാലകരുടെ ശ്രദ്ധ ഈ ഭാഗത്തേക്ക്‌ തിരിയണമെന്നും അഭ്യര്‍ത്ഥിക്കുന്നു."
കാസര്‍ഗോഡ്‌ 18.7.2010
എന്ന്‌
ഖാസിയാറകത്ത്‌ അഹമ്മദ്‌ മുസ്‌ലിയാര്‍ (ഒപ്പ്‌) കീഴൂര്‍-മംഗലാപുരം ഖാസി

Monday, July 19, 2010

രൂപയുടെ പുതിയ ചിഹ്നം കമ്പ്യൂട്ടര്‍ കീ ബോര്‍ഡില്‍

കാസര്‍കോട് : രൂപയ്ക്കുവേണ്ടി നിശ്ചയിച്ച പുതിയ ചിഹ്നം കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ ഉപോയോഗിക്കാനുള്ള സൗകര്യം വാഗ്ദാനം ചെയ്തുകൊണ്ട് മലയാളികളായ ഒരു കൂട്ടം യുവാക്കള്‍ രംഗത്ത്.
കാസര്‍കോട് സ്വദേശികളായ അബ്ദുല്‍ സലാം, അബ്ദുല്ല ഹിഷാം, ഉണ്ണി കോറോത്ത്, എ. വിശ്വജിത്ത്, ജി.എസ് അരവിന്ദ് എന്നിവരാണു രൂപയുടെ ഫോണ്ട് തയ്യാറാക്കിയത്.
രൂപയ്ക്കു രൂപം നല്‍കിയ മുംബൈ ഐഐടി ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ സെന്ററിലെ ഡി. ഉദയകുമാര്‍ അടക്കം ഈ ഫോണ്ട് ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇവര്‍ അഞ്ചുപേരും ചേര്‍ന്നു ഒന്നരക്കൊല്ലം മുന്‍പ് ആരംഭിച്ച ഫോറാഡിയന്‍ എന്ന കമ്പനിയുടെ ക്രെഡിറ്റിലാണ് ഈ നേട്ടം വരുന്നത്. മംഗലാപുരത്തും കാസര്‍കോട് വിദ്യാനഗറിലും ഈ കമ്പനിയ്ക്ക ഓഫീസുകളുണ്ട്.
ഹിന്ദിയിലെ 'ര' എന്ന അക്ഷരത്തെയും റോമന്‍ ലിപിയിലെ 'ആര്‍' എന്ന അക്ഷരത്തെയും ഓര്‍മിപ്പിക്കുന്ന അടയാളവും ചേര്‍ന്ന വിധത്തിലാണ് രൂപയുടെ ചിഹ്നം. ഇതിന്റെ വെക്ടര്‍ ഇമേജ് തയാറാക്കിയശേഷം ഫോണ്ടാക്കി മാറ്റുകയായിരുന്നു ഇവര്‍.
അതുകൊണ്ടു തന്നെ എത്ര വലുപ്പം വര്‍ധിപ്പിച്ചാലും കുറച്ചാലും ലഭിക്കുന്ന ദൃശ്യത്തിന്റെ ഗുണമേന്‍മയില്‍ കുറവുണ്ടാകില്ലെന്നും ഏറ്റവും ലളിതമായി ഉപയോഗിക്കാമെന്നും ഇവര്‍ പറയുന്നു.
ഫോണ്ട് ഡൌണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ കീബോര്‍ഡിലെ ഇടതുവശത്തു മുകളില്‍ ടാബിനു മുകളിലുള്ളതും ഏറ്റവും കുറവ് ഉപയോഗിക്കുന്നതുമായ ഗ്രേവ് ആക്‌സന്റ് കീ അമര്‍ത്തിയാല്‍ രൂപയുടെ
രൂപം പതിയും.
ആര്‍ക്കും ഡൌണ്‍ലോഡ് ചെയ്യത്തക്ക വിധത്തില്‍ ഫോണ്ടും ഉപയോഗിക്കേണ്ട വിധത്തിന്റെ സ്‌ളൈഡും വിഡിയോ ക്ലിപ്പിങ്ങ്‌സും http://blog.foradian.com എന്ന സൈറ്റില്‍ ലഭ്യമാണ്.

Sunday, July 11, 2010

വഖഫ് ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു

വഖഫ് ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു


മെഡിസിന്‍, എഞ്ചിനിയറിംഗ്,തുടങ്ങിയ പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന അര്‍ഹരായ മുസ്‌ലീം വിദ്യാര്‍ത്ഥികളില്‍ നിന്നും കേരള സ്‌റ്റേററ് വഖഫ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 2010-2011 അധ്യയന വള്‍ഷത്തേക്കുള്ള അലോട്ട്‌മെന്റ് പ്രകാരം ഒന്നാം വര്‍ഷ കോഴ്‌സിന് ചേര്‍ന്നിട്ടുള്ളവര്‍ക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കാനുള്ള യോഗ്യതയുണ്ടായിരിക്കുകയുള്ളൂ. അപേക്ഷാ ഫോമും മറ്റു വിശദ വിവരങ്ങളും www.keralastatewakafboard.org എന്ന വെബ്‌സൈറ്റില്‍. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബര്‍ 30

കാഷ് അവാര്‍ഡുകള്‍ നല്‍കുന്നു

കൊച്ചി. 2009-2010 വര്‍ഷത്തിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളില്‍ നിന്നും എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് വാങ്ങി വിജയിച്ച എല്ലാ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും, കേരളത്തില്‍ നിന്നും ടി.എച്ച്.എല്‍.സി / എച്ച്.എസ്.ഇ / ടി.എച്ച്.എസ്.ഇ / വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് വാങ്ങി വിജയിച്ച എല്ലാ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും ഐ.സി.എസ്.ഇ. പത്ത്, പന്ത്രണ്ട് പരീക്ഷയില്‍ 90% മാര്‍ക്ക് വാങ്ങി വിജയിച്ച എല്ലാ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പരീക്ഷകളില്‍ എ1 ഗ്രേഡ് വാങ്ങി വിജയിച്ച എല്ലാ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും പി.എം. ഫൌണ്ടേണ്ടന്‍ കാഷ് അവാര്‍ഡുകള്‍ നല്‍കുന്നു. അവാര്‍ഡിനര്‍ഹരായവര്‍ മാര്‍ക്ക് ലിസ്റ്റിന്റെയും. സര്‍ട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ കോപ്പിയും സമുദായം തെളിയിക്കുന്ന രേഖയുടെ കോപ്പിയും ബന്ധപ്പെട്ട അധികാരികളില്‍ നിന്നും സാക്ഷ്യപ്പെടുത്തി വെള്ളക്കടലാസില്‍ വിദ്യാര്‍ത്ഥിയുടെ പേരും അഡ്രസ്സും സഹിതം പി.എം. ഫൌണ്ടേഷന്‍, നമ്പര്‍. 39/2159, അമ്പാടി അപ്പാര്‍ട്ട്മെന്റ്സ് (ഒന്നാം നില), വാരിയം റോഡ്, കൊച്ചിന്‍ -682016 എന്ന വിലാസത്തില്‍ അയക്കണം.
കൂടാതെ മുസ്ലിം ഓര്‍ഫനേജുകളില്‍ പഠിച്ച് ബിപ്ലസ് ഗ്രേഡ് വാങ്ങി എസ്.എസ്.എല്‍.സി വിജയിച്ച അനാഥരായ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും കാഷ് അവാര്‍ഡ് നല്‍കുന്നുണ്ട്. ഇവര്‍ അനാഥരാണെന്ന് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം ബന്ധപ്പെട്ട രേഖകളൊടൊപ്പം വെക്കണം. 30 വിദ്യാര്‍ഥികളെങ്കിലും പരീക്ഷക്ക് ഇരുന്നിട്ടുള്ളതും എല്ലാ വിഷയങ്ങള്‍ക്ക് ബി ഗ്രേഡ് മാര്‍ക്കോ അതില്‍ കൂടുതലോ വാങ്ങി മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചിട്ടുള്ള മുസ്ലിം മാനേജ്മെന്റ് സ്ക്കൂളുകള്‍ക്കും പ്രത്യേക അവാര്‍ഡുകള്‍ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അര്‍ഹരായ അപേക്ഷകള്‍ 2010 ജൂലൈ 31ന് മുമ്പ് പി.എം. ഫൌണ്ടേഷന്റെ കൊച്ചിയിലെ ഓഫീസില്‍ ലഭിച്ചിരിക്കണം
കൂടുതല്‍ വിവരങ്ങള്‍ക്ക് www.pmfonline.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക

Saturday, July 10, 2010

SKSSF സൗജന്യ മരുന്നുവിതരണകേന്ദ്രം ആരംഭിക്കും

SKSSF സൗജന്യ മരുന്നുവിതരണകേന്ദ്രം ആരംഭിക്കും
കാസര്‍കോട് : പലവിധ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുകയും, ചികിത്സതേടി പ്രതിവിധികാണാന്‍ കഴിയാതെ ദു:ഖവും വേദനയും കടിച്ചമര്‍ത്തി ജീവിതം വഴിമുട്ടി നില്‍ക്കുന്ന ധാരാളം രോഗികള്‍ നമുക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കരുണയുടെ ഒരിത്തിരിനേട്ടമെന്ന നിലയില്‍ രോഗികള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സഹചാരിയുടെ സഹകരണത്തോടെ എല്ലാ ദിവസവും സൗജന്യമായി മരുന്നു വിതരണം ചെയ്യുന്ന കേന്ദ്രം കാസര്‍കോട് തുടങ്ങാന്‍ എസ്.കെ. എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ അബൂബക്കര്‍ സാലൂദ് നിസാമി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഫൈസി സ്വാഗതം പറഞ്ഞു. ബഷീര്‍ ദാരിമി തളങ്കര, എം. ഖലീല്‍, ഹാരീസ് ദാരിമി ബെദിര, റഷീദ് ബെളിഞ്ചം, റസാഖ് ദാരിമി, സുഹൈര്‍ അസ്ഹരി, ഹമീദ് കോളോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

ഇസ്‌റാഉം മിഅ‌റാജും

ഇസ്‌റാഉം മിഅ‌റാജും
പ്രവാചകരുടെ ജീവിത്തില്‍ നടന്ന അല്‍ഭുതസംഭവങ്ങളിലൊന്നാണ് ഇസ്‌റാഉം മിഅ്‌റാജും. ഒരു രാത്രി ഉമ്മു ഹാനിഇന്റെ വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ജിബ്രീല്‍ പ്രവാചകരെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ഫലസ്ഥീനിലെ ബൈതുല്‍ മുഖ്ദിസിലേക്ക് കൊണ്ടുപോയ സംഭവമാണ് ഇസ്‌റാഅ (നിശാപ്രയാണം) എന്നറിയപ്പെടുന്നത്. ബുറാഖെന്ന സ്വര്‍ഗീയ വാഹനപ്പുറത്തായിരുന്നു ആ യാത്ര. അവിടെ ചെന്ന് രണ്ട് റക്അത്ത് നിസ്‌കരിച്ച ശേഷം ഏഴാകാശവും തുടര്‍ന്ന് അല്ലാഹുവിന്റെ സന്നിധിയിലേക്കും അവിടുന്ന് യാത്ര ചെയ്തു. ഇതാണ മിഅ്‌റാജ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ആകാശയാത്രയില്‍ ഓരോ ആകാശത്തുവെച്ചും യഥാക്രമം ആദം, യഹ്‌യ, ഇബ്‌റാഹീം, യൂസുഫ്, ഇദ്‌രീസ്, ഹാറൂണ്‍, മൂസാ, ഈസാ തുടങ്ങിയ നബിമാരുമായി സന്ധിക്കുവാനും അല്ലാഹുവുമായി സംഭാഷണത്തിലേര്‍പ്പെടാനും നബി(സ്വ) തങ്ങള്‍ക്ക് സാധിച്ചു. തിരിച്ചു വരുമ്പോള്‍ അല്ലാഹു പ്രവാചകര്‍ക്കു നല്‍കിയ സമ്മാനമായിരുന്നു അന്‍പത് നേരമുള്ള നിസ്‌കാരം. തിരിച്ചു വരുമ്പോള്‍ മൂസാ നബി (അ) നെ കാണുകയും അദ്ദേഹത്തിന്റെ പ്രേരണയാല്‍ നബി (സ്വ) അല്ലാഹുവോട് ചുരുക്കിത്തിരാന്‍ ആവശ്യപ്പെടുകയും അവാസാനം അഞ്ചായി ചുരുക്കുകയും ചെയ്തു.