Monday, October 11, 2010

മുനവ്വിര്‍ ത്രിക്കരിപ്പൂരിന്റെ സുവര്‍ണ്ണ കിരീടം......


.... മുനവ്വിര്‍ എത്താറായപ്പോള്‍ എന്റെ മനസ്സ് 35 വര്‍ഷങ്ങള്‍ മുമ്പുള്ള ഓർമ്മകളിലേക്ക് പോയി. വാര്‍ഷികാഘോഷത്തിന്റെ മുന്നോടിയായി വിവിധതരം വര്‍ണ്ണങ്ങളില്‍ ചായം തേക്കുന്ന മദ്രസാ ഗൈറ്റും അതിനോടനുബന്ധിചുള്ള മതിലും വര്‍ണ്ണകടലാസ് കൊണ്ട് അലങ്കരിക്കുന്ന പള്ളി മദ്രസാ പരിസരവും പിന്നീട് ചിട്ടയായി ഘോഷയാത്ര നയിക്കാനുള്ള പരിശീലനവും അങ്ങിനെ. ത്രിക്കരിപ്പൂര്‍ മുനവ്വിര്‍ വാര്‍ഷികാഘോഷം ഒരു കാലത്ത് ഒരു ഗ്രാമത്തിന്റെ ഉത്സവമായിരുന്നു. കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെ സാനിദ്ധ്യം വാര്‍ഷികാഘോഷങ്ങളുടെ മാറ്റ് കൂട്ടി. മദ്രസയും , മദ്രസാ പരിസരവും എന്നും ആഘോഷങ്ങളൂടെ പ്രതീതി ജനിപ്പിച്ചു. മൂന്ന് ഷിഫ്റ്റായിട്ടായിരുന്നു ആദ്യകാലത്ത് മദ്രസാ പ്രവർത്തിച്ചത്. ത്രിക്കരിപ്പൂരിന്റെ ചരിത്രത്തില്‍ എന്നും സുവര്‍ണ്ണ കിരീടമായി ശോഭിച്ച് നില്‍ക്കുന്ന മുനവ്വിറിന് സമമായി മറ്റൊന്നില്ല എന്ന് വേണം പറയാന്‍. ആയിരക്കണക്കിന് ആളുകള്‍ വിദ്യാഭ്യാസത്തിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന് തന്ന മുനവ്വിറിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാ‍യതില്‍ എനിക്ക് അഭിമാനം തോന്നി. കൂട്ടം കൂട്ടമായി, പക്ഷികളോടും തുമ്പികളോടും സംസാരിച് മദ്രസയിലേക്ക് പോകുന്നതും വരുന്നതുമായ കുട്ടികള്‍, പള്ളിവളപ്പില്‍ ഒണ്ടോന്‍ പെറുക്കാന്‍ മത്സരിച്ച് ഒടുന്ന കുട്ടികള്‍, കുട്ടികള്‍ക്ക് എന്നും മിഠായുമായി മദറസാ ഗൈറ്റില്‍ കാണുന്ന ആല്‍ സീതി തങ്ങള്‍ മദ്രസാ പ്രവേശനകാലം വിതരണം ചെയ്യുന്ന ബാര്‍ലി ബിസ്കറ്റിന്റേയും, ആസാദ് വിസ്കറ്റിന്റേയും കൊതിയൂറും മണം മഴയത്ത് നിറഞ്ഞൊകുന്ന പള്ളികുളം അതില്‍ നിറയെ മഴ തവളകള്‍ റയില്‍വെ ആണിയുമായി ബെല്ലടിക്കാന്‍ പോകുന്ന അഹമ്മദ്ക്ക അങ്ങിനെ അങ്ങിനെ.
പക്ഷെ കാലം മാറി, കഥാമാറി മുനവ്വിര്‍ പരിസരം ചെറിയൊരു ടൌണ്‍ഷിപ്പായി മാറിയിരിക്കുന്നു. അബൂദാബി, ദുബൈ, ഖത്തര്‍, രിയാദ്‌ എന്നീ പ്രദേശത്തെ ത്രിക്കരിപ്പൂരിയന്‍ കൂട്ടായ്മയുടെ ഫലമായ് ഉയര്‍ന്ന്‌ വന്ന ബഹുനില കെട്ടിടങ്ങള്‍ പ്രദേശത്തിന്റെ മുഖച്ചായ മാറ്റിയിരിക്കുന്നു.
മദ്രസാ നിർമ്മാണത്തിനു വളിതെളിയിച്ചാ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനനങ്ങളെ കുറിച്ച് മാണിയൂര്‍ അഹമ്മദ് ഉസ്താദ് അഭിമുഖത്തിന്നിടയില്‍ എനിക്ക് പറഞ്ഞ് തന്നു 1948 മേയ് ഏഴാം തിയ്യതി ജുമു നിസ്കാരാനന്തരം ബീരിച്ചേരി ജുമു മസ്ജിദില്‍ ചേർന്ന ആലോചന യോഗത്തില്‍ കെ.വി.പി മുഹമ്മദ് കുഞ്ഞി പ്രസിഡന്റും എന്‍.പി അബ്ദുള്ള പട്ടേല്‍ ജനറല്‍ സിക്രട്ടറിയും സി. മുഹമ്മദ് കുഞ്ഞി ഹാജി ട്രഷററുമായി ആദ്യത്തെ മദ്രസ്സ മുനവ്വിറുല്‍ ഇസ്ലാം കമ്മിറ്റി നിലവില്‍ വന്നു. 1949 മാര്‍ച്ച് 30നു അന്ന് കേരളത്തില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ പണ്ഡിതന്‍ അല്ലാമ ഖുതുബി മുഹമ്മദ് മുസ്ളിയാര്‍ മുനവ്വിറുല്‍ ഇസ്ളാം മദ്രസ്സക്ക് തറക്കില്ലിട്ടു. 1951 ഏപ്രില്‍ 22 ഞാറാഴ്ച വൈകീട്ട് അദ്ദേഹം തന്നെ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 1964 വരെ തുടര്‍ച്ചയായ 14 വർഷക്കാലം സദര്‍ മുല്ലിമായിരുന്ന കായംകുളം സ്വദേശി അബൂബക്കര്‍ ലബ്ബ ഉസ്താദ് ആയിരുന്നു മുനവ്വിറിനെ കേരളത്തിൽ അറിയപ്പെടുന്ന മദ്രസായി ഉയര്‍ത്താന്‍ പ്രധാന പങ്ക് വഹിച്ചത്. 1993 ഫിബ്രബരി 15 നു പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മുനവ്വിറിനെ അറബി കോളേജായി പ്രഖ്യാപിച്ചു.
ഉസ്താദ്മായുള്ള അഭിമുഖത്തില്‍ മുനവ്വിറുല്‍ ഇസ്ളാം മദ്രസ്യുടെ സാമ്പത്തിക ഭദ്രത ഉദ്ദേശിച്ച് ദുബൈ - അബൂദാബി - ഖത്തർ - റിയാദ് തൂടങ്ങിയ സ്ഥലങ്ങളിലെ ജമാഅത്ത് കമ്മിറ്റികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദേഹം പ്രശംസിച്ചു
വളരെ സൌമ്യമായി സംസാരിക്കുകയും പ്രശ്നങ്ങളെ സങ്കീണ്ണതയിലെക്ക് തള്ളിവിടാതെ പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ കാണിച്ച് തരുന്നു എന്നതാണു അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വേര്‍പ്പെടുത്തുന്നത്.

No comments:

Post a Comment