Sunday, November 17, 2013

ലാളിത്യം മുഖമുദ്രയാക്കിയ പണ്ഡിതവര്യന്‍

കോഴിക്കോട്: പാണ്ഡ്യത്തിന്റെ അൗന്ന്യത്യത്തില്‍ എത്തിയിട്ടും ലാളിത്യം കൈവെടിയാതെ പതിറ്റാണ്ടുകള്‍സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ നേത്യ രംഗത്ത് വിരാജിച്ച പി.പി ഉസ്താദിന്റെ ദേഹ വിയോഗത്തില്‍ സമസ്ത കേരള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ആനക്കര സി. കോയക്കൂട്ടി മുസ്ലിയാര്‍, ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ അനുശോചിച്ചു.

നിരവധി വര്‍ഷങ്ങളായി സമസ്ത കേരള ഇസ്ലം മത വിദ്യഭ്യാസ ബോര്‍ഡിന്റെ എക്‌സിക്യുട്ടീവ് അംഗമെന്ന നിലയില്‍ മദ്രാസ പ്രസ്ഥാനത്തിന്റെ താങ്ങും തണലുമായി പ്രവര്‍ത്തിച്ച പി.പി ഉസ്താദിന്റെ മരണം തീരാ നഷടമാണെന്ന് സമസ്ത കേരള ഇസ്ലം മത വിദ്യഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി അബ്ദുല്‍ സലാം മുസ്ലിയാര്‍ ജന സെക്രെട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ അനുശോചിച്ചു.

എല്ലാ പ്രതിസന്ധികളിലും പണ്ഡിതോചിതമായ നിര്‍ദേശങ്ങള്‍ നല്‍കി സമസ്തക്ക് എന്നും താങ്ങും തണലുമായി കര്‍മ്മ രംഗത്ത് നേത്യ പ്രതിഭയായിരുന്നു പി.പി എന്ന് എസ്.വൈ.എസ് ജന സെക്രട്ടറി പ്രൊഫസര്‍ കെ ആലികുട്ടി മുസ്ലിയാര്‍ അനുശോചിച്ചു. പി.പി ഉസ്താദിന്റെ നിര്യാണത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ.എം സ്വാദിക് മുസ്ലിയാര്‍ ജന സെക്രട്ടറി ഡോ. ബഹാ ഉദ്ധീന്‍ മുഹമ്മദ് നദ്‌വിഅനുശോചിച്ചു
വിജ്ഞാനത്തിന്റെ വ്യാപനത്തിലും പ്രചരണത്തിലുമായി ഒരു പുരുഷായുസ് മുഴുവന്‍ ഉഴിഞ്ഞ് വെച്ച ജീവിതമായിരുന്നു പാറന്നൂര്‍ ഉസ്താദിന്റേതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സമിതി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 
 

No comments:

Post a Comment