Saturday, August 27, 2011

മസ്ജിദുല്‍ ഹറമില്‍ തടിച്ചു കുടിയത് ഇരുപത് ലക്ഷത്തിലധികം വിശ്വാസികള്‍

ഇന്നലെ ഇശാ നിസ്കരത്ത്തിനും തറാവീഹ് നിസ്കാരത്തിനുമായി മസ്ജിദുല്‍ ഹറമില്‍ തടിച്ചു കുടിയത് ഇരുപത് ലക്ഷത്തിലധികം വിശ്വാസികള്‍
വളരെ സമാധാനത്തോടും ശാന്തത യോടും ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തിലും ഇബാദത്ത് ചെയ്യുവാന്‍ വിശ്വാസികള്‍ക്ക് സാധിച്ചു. പുണ്യ ഭൂമിയിലെത്തുന്ന വിശ്വാസികള്‍ക്ക് ഏറ്റവും നല്ല സൗകര്യം ചെയ്തു കൊടുക്കണമെന്ന അബ്ദുള്ള രാജാവിന്റെയും ക്രൌണ്‍ പ്രിന്സ്, അഭ്യന്തര മന്ത്രി എന്നിവരുടെ പ്രത്യേക നിര്‍ദേശ മുണ്ടായിരുന്നു.
ഇന്നലെ രാത്രിയുടെ ആദ്യ മണിക്കുറില്‍ തന്നെ മസ്ജിദുല്‍ ഹറമിന്റെ എല്ലാ തട്ടും ഹാളും നടവഴികളും ഹരമിന് ചുറ്റുമുള്ള പരിസരങ്ങളും വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു.
ഹറമിന്റെ വാതിലുകളിളിലുള്ള ചുവന്ന ലൈറ്റ്കള്‍ ഹറമിന്റെ അകത്ത് സ്ഥലമില്ല എന്ന് നിര്‍ദേശിക്കുന്ന ബോര്‍ഡ്‌ നല്‍കി. ഹറം മസ്ജിദും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞതിനാല്‍ സൌകര്യത്തിനു വേണ്ടി പരിസരത്തിലുള്ള മസ്ജിദു കളിലേക്ക് പോകാന്‍ സിവില്‍ ഡിഫന്‍സ് sms വഴി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ വിശുദ്ധ രാവിന്‍റെ സേവനത്തിനായി ഹറം ശുചീകരണം മൈന്റെനന്‍സ്, ശുചീകരണ തൊഴിലാളികളുടെ വര്‍ധന എന്നിവയില്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധ കേന്ത്രീകരിച്ചിരുന്നു.

No comments:

Post a Comment