Wednesday, May 4, 2011

ശിഹാബ്് തങ്ങള്‍ വിദ്യാഭ്യാസ സമുച്ചയത്തിന് പഞ്ചാബില്‍ തറക്കല്ലിട്ടു

പഞ്ചാബിലെ മാന്‍സയില്‍ സ്ഥാപിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്് തങ്ങള്‍ സ്്മാരകഇസ്്ലാമിക് ആന്റ് മോഡേണ്‍ എഡ്യുക്കേഷന്‍ ഇന്‍സ്്റ്റിറ്റ്യൂട്ടിന്റ
ശിലാസ്ഥാപനം സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ നിര്‍വ്വഹിച്ചു. തെക്കന്‍ പഞ്ചാബിലെ പിന്നാക്ക ജില്ലയായ മാന്‍സയില്‍ കേരളമാതൃകയില്‍ ഇസ്്ലാമിക
മതശാസ്ത്ര പഠനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനാണ് ശിഹാബ് തങ്ങള്‍ സമുച്ചയം ലക്ഷ്യമിടുന്നത്. മര്‍ഹൂം ശിഹാബ്് തങ്ങളുടെ നാമത്തില്‍ കേരളത്തിന് പുറത്ത് ആരംഭിക്കുന്ന ഏറ്റവുംവലിയ വിദ്യാഭ്യാസ കേന്ദ്രമാണിത്. പഞ്ചാബിനു പുറമെ അയല്‍ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ നവോത്ഥാനത്തിന് കേന്ദ്രം വഴിയൊരുക്കും.
വിദ്യാഭ്യാസത്തിന് മതമെന്നും മതേതരമെന്നും വേര്‍തിരിവില്ലെന്നും എല്ലാതരം വിദ്യാഭ്യാസത്തെയും സ്വീകരിക്കാനും
അവയെ ലോക നന്മക്ക് ഉപയോഗപ്പെടുത്താനും ശ്രമിക്കുകയാണു വേണ്ടതെന്നും വിദ്യാഭ്യാസകേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവെ മുനവ്വറലി തങ്ങള്‍ അഭിപ്രായപ്പെട്ടു. അറിവിനു ആഹ്വാനം ചെയ്ത് അവതരിച്ച ഖുര്‍ആന്‍ പാരിസ്ഥിതിക സന്തുലനത്തിനും ലോകസമാധാനത്തിനും അടിത്തറ പാകുന്ന വികസന സങ്കല്‍പമാണ് മുന്നോട്ടു വെച്ചിട്ടുള്ളതെന്നും അതു യാഥാര്‍ത്ഥ്യമാക്കാന്‍ മുസ്്ലിം ഗവേഷകരുടെയും രാഷ്ട്ര നേതാക്കന്മാരുടെയും ശ്രമങ്ങളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപനത്തോടു ചേര്‍ന്ന് ആരംഭിക്കുന്ന ഹസ്്റത് ഫാത്വിമ മസ്്്ജിദിന്റെ ശിലാസ്ഥാപനകര്‍മ്മവും തങ്ങള്‍
നിര്‍വ്വഹിച്ചു. കേരളത്തിലെ മതവൈജ്ഞാനിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ തങ്ങളെ അത്യാദരപൂര്‍വ്വമാണ് പഞ്ചാബിലെ സിക്കു സമുദായാംഗങ്ങളും മുസ്്്ലിം ഹൈന്ദവ വിഭാഗങ്ങളുമുള്‍പ്പെടെയുളള ആയിരക്കണക്കിനു പേരടങ്ങുന്ന വമ്പിച്ച ജനാവലി സ്വീകരിച്ചത്. വിഭജനം ദുരന്തം വിതച്ച മാന്‍സ പ്രദേശത്തിന്റെ വികസനത്തില്‍ വിദ്യാകേന്ദ്രം വലിയ സംഭാവനകളര്‍പ്പിക്കുമെന്നു പ്രതീക്ഷയുളളതായും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാണപ്പെടാത്ത ജനകീയ താല്‍പര്യമാണ് പ്രദേശത്തു കാണാനായതെന്നും ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ മുനവ്വറലി തങ്ങള്‍ പറഞ്ഞു.
പഞ്ചാബ് മുഫ്തി അഅ്സം മൗലാനാ മുഹമ്മദ് അതീഖുല്‍ ഹസന്‍ റസി
കാന്ദഹ്്ലവി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.സൈന്‍ ഡയറക്ടര്‍ റാശിദ് ഗസ്സാലി കുളവയല്‍ മുഖ്യപ്രഭാഷണം നടത്തി. മുഫ്്തി മുഹമ്മദ് ഖലീല്‍ സാഹിബ്, സി.പി കുഞ്ഞഹമ്മദ്, കുന്നത്ത് മുഹമ്മദ്, നാസര്‍ കൂരിമണ്ണില്‍, അബ്ദുല്‍റഊഫ്, ശഹനാസ് തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മാന്‍സ ജില്ലയിലെ പൊലീസ് മേധാവികളും പൗരപ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.
അവലംബം: ചന്ദ്രിക ഡൈലി

No comments:

Post a Comment